ശശി തരൂരിനെ തള്ളി കെ മുരളീധരന്; മാറ്റി നിര്‍ത്തില്ല, ബിജെപി ഔട്ടാകും, തിരുവനന്തപുരം ഭരണം പിടിക്കും
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. 101 ഡിവിഷനുകളാണ് തിരുവനന്തപുരം കോര്‍പറേഷനിലുള്ളത്. 51 സീറ്റ് നേടുന്നവര്‍ക്ക് ഭരിക്കാം. 52 സീറ്റുമായിട്ടാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ഇത്തവണ എല്‍ഡിഎഫിനെ പുറത്താക്കി ഭരണം പിടിക്കുമെന്ന് കെ മുരളീധരന് പറഞ്ഞു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് കെ മുരളീധരനാണ്. കോണ്‍ഗ്രസ് 87 സീറ്റിലാണ് മല്‍സരിക്കുന്നത്. മുസ്ലിം ലീഗും ആര്‍എസ്പിയും അഞ്ച് വീതം സീറ്റുകളിലും സിഎംപിക്ക് മൂന്ന് സീറ്റും നല്കി. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റില്‍ മല്‍സരിക്കും. ആര്‍എസ്പിയുടെ ഒരു സീറ്റ് ഇത്തവണത്തേക്ക് കോണ്‍ഗ്രസിന് കൊടുത്തു. അതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 88 സീറ്റില്‍ മല്‍സരിക്കും.

എല്ലാ ഡിവിഷവുകളെയും ബന്ധിപ്പിച്ച് വാഹന പ്രചാരണ ജാഥ നടത്തുകയാണ് യുഡിഎഫ്. അടുത്ത ദിവസം കോര്‍പറേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും കുറ്റവിചാരണ നടത്തുകയും ചെയ്യും. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥികളെ കൂടിയാണ് ഇനി തീരുമാനിക്കാനുള്ളത്. പ്രചാരണത്തിന് ശശി തരൂര്‍ എംപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരന് പറഞ്ഞു.
ശശി തരൂരിനുള്ള മറുപടി
ശശി തരൂര്‍ നെഹ്രു കുടുംബത്തെ കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് ബാധിക്കില്ല. ശശി തരൂരിനെ വിജയിപ്പിക്കാന്‍ അഹോരാത്രം ജോലി ചെയ്ത പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണിത്. നെഹ്രു കുടുംബം കോണ്‍ഗ്രസിന്റെ അഭിമാനമാണ്. അവരെല്ലാം ലോക്സഭയിലൂടെ ജയിച്ചുവന്നവരാണ്. രാജ്യസഭയിലൂടെ എത്തിയതല്ല. നെഹ്രു കുടുംബത്തിലുള്ളവരെ മാറ്റി നിര്‍ത്താന്‍ സാധിക്കുമോ എന്നും മുരളീധരന് ചോദിച്ചു.
ശശി തരൂരിനെ മാറ്റി നിര്‍ത്തില്ല. ദേശീയ പ്രവര്‍ത്തക സമിതി അംഗമാണ് തരൂര്‍. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുണ്ട്. പ്രചാരണത്തിന് എത്തിയാല്‍ സേവനം പരമാവധി ഉപയോഗപ്പെടുത്തും. പ്രചാരണം തുടങ്ങിയിട്ടേയുള്ളൂ. രണ്ടാംഘട്ട പ്രചാരണത്തിന് തരൂര്‍ എത്തുമെന്നാണ് കരുതുന്നത് എന്നും കെ മുരളീധരന് പറഞ്ഞു.
ബിജെപി ചിത്രത്തിലുണ്ടാകില്ല
യാതൊരു അഭിപ്രായ വ്യത്യാസവും ഇത്തവണയില്ല. എല്ലാവരും ഒരുമിച്ചാണ് രംഗത്തിറങ്ങിയിട്ടുള്ളത്. കോണ്‍ഗ്രസില്‍ അപശബ്ദമല്ല. ഘടകകക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തവണ ബിജെപി പിക്ചറില്‍ നിന്ന് ഔട്ടാകും. എല്‍ഡിഎഫില്‍ നിന്ന് ഭരണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും മുരളീധരന് പറഞ്ഞു.
51ല്‍ അധികം സീറ്റുകള്‍ നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ശക്തമായ സ്ഥാനാര്‍ഥികളെ നിര്‍ത്തി എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം, പ്രധാന മുഖങ്ങളെ തന്നെയാണ് എല്‍ഡിഎഫും ബിജെപിയും കളത്തിലിറക്കിയിരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. 35 സീറ്റില്‍ നിന്ന് ഇത്തവണ 51 കടക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications