Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരൻ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രം; പട്ടികയിൽ മാറ്റമുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കെ സുധാകരൻ്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻ്റ് അംഗീകരിച്ചുവെന്ന വാർത്തകൾ തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പ്രചരിക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും ഇപ്പോൾ തയ്യാറാക്കിയ പട്ടികയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കേരളത്തിലേക്ക് പോയി അവരുടെയൊക്കെ മണ്ഡലത്തിൽ പര്യടനവും പ്രചരണവും ആരംഭിച്ചിരിക്കുകയാണ്. തികഞ്ഞെടുപ്പ് കമ്മിറ്റി അന്തിമമാക്കിയ ലിസ്റ്റിൽ ഇനി മാറ്റം വരുത്തണം എന്നുണ്ടെങ്കിൽ ഒരുപാട് നടപടിക്രമങ്ങൾ വേണ്ടി വരും. സ്വാഭാവികമായി കേരളത്തിലെ നേതാക്കന്മാർ ഇവിടെ തിരിച്ചുവരികയോ അല്ലെങ്കിൽ അവരുടെ അനുമതി മേടിക്കുകയോ ചെയ്യേണ്ടിവരും. അതിനുള്ള സാധ്യത കാണുന്നില്ല. ഇനിയിപ്പോൾ രാഷ്ട്രീയം സാധ്യതകളുടെ ഒരു കലയായതുകൊണ്ട് എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

sudhakaran2

ഓരോ ചാനലുകൾ ഓരോ വാർത്തകൾ കൊടുക്കുന്നുണ്ട്. ആ വാർത്തകളൊക്കെ വെറും അഭ്യൂഹം മാത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അന്തിമമായ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺഗ്രസിന്റെ പരമോന്നതനായ നേതാവ് പ്രസിഡന്റ് ആണ് .അദ്ദേഹത്തിന്റെ മുമ്പിൽ ഇരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും ആധികാരികമായി പറയാൻ ഞാൻ ആളല്ല. അതുകൊണ്ട് തീരുമാനം എടുക്കാനുള്ള അധികാരം അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. ആ അധികാരം അദ്ദേഹം എങ്ങനെ വിനിയോഗിക്കുമെന്ന് കണ്ടെത്താനുള്ള വിദ്യയൊന്നും എൻ്റെ കൈയ്യിൽ ഇല്ല', ഉണ്ണിത്താൻ പറഞ്ഞു. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് തുടക്കം മുതൽ ആവർത്തിച്ച നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ. ഒരാൾക്ക് വേണ്ടി വഴങ്ങിയാൽ മറ്റുള്ളവരും ആവശ്യവുമായി വരുമെന്നും അത് പാർട്ടിക്ക് വലിയ തലവേദനയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ഉണ്ണിത്താൻ്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിവെയ്ക്കുന്ന സാഹചര്യമാണ് ഇപ്പോൾ കോണ്‍ഗ്രസിൽ ഉണ്ടായിരിക്കുന്നത്. സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സിക്കുമെന്നതടക്കമുള്ള ഭീഷണികളാണ് സുധാകരൻ ഉയർത്തിയത്. അനുയായികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും കണ്ണൂരിൽ അരങ്ങേറി. സുധാകരനെ അനുനയിപ്പിക്കാൻ ഒടുവിൽ എകെ ആൻ്റണിയും രമേശ് ചെന്നിത്തലയും അടക്കം ഇടപെട്ടുവെന്നും മൂന്നാം പിണറായി ഭരണത്തിന് അവസരമൊരുക്കാതിരിക്കാണ് സുധാകരന് സീറ്റ് നൽകണമെന്ന് ഹൈക്കമാൻ്റിനോട് ഇരുവരും അഭ്യർത്ഥിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. തുടർന്ന് സമ്മർദ്ദത്തിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയെന്നുളള വാർത്തകളും വരുന്നുണ്ട്.

അതിനിടെ സുധാകരന് സീറ്റ് നൽകാനാണ് തീരുമാനമെങ്കിൽ തനിക്കും മത്സരിക്കണമെന്ന നിലപാടാണ് അടൂർ പ്രകാശും സ്വീകരിച്ചിരിക്കുന്നത്. കോന്നിയിൽ ഇക്കുറി മത്സരിക്കാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച പ്രകാശ് ആ കുറിപ്പ് പിന്നീട് നീക്കം ചെയ്തു. കോന്നിയിൽ പാർട്ടി പരാജയപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന ഭീഷണിയാണ് ഇപ്പോൾ അദ്ദേഹം മുഴക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+