Get Updates
Get notified of breaking news, exclusive insights, and must-see stories!

'എസ്എഫ്ഐയെ അടിയന്തരമായി പിരിച്ചുവിടണം,കേരളം കേൾക്കാൻ‌ കാത്തിരിക്കുന്ന തീരുമാനം': കെ സുധാകരൻ

തിരുവനന്തപുരം: സഹാപാഠികളെ കൊല ചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ് എഫ് ഐയുടെ മൃ​ഗീയവിനോദമായ സഹാചര്യത്തിൽ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ പി സി സി അധ്യക്ഷൻ‌ കെ സുധാകരൻ എം പി. എസ് എഫ് ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേൾക്കാൻ‌ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ കേരള സമൂഹത്തോടൊപ്പം നിൽക്കണമെ സുധാകരൻ പറഞ്ഞു.

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വർ‌ഷം തികയുന്നതിനിടയിൽ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയതെന്നും ഏറ്റവും ഒടുവിൽ കാര്യവട്ടം ക്യാമ്പസും എസ് എഫ് ഐ ചോരയിൽ മുക്കി. ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസിനെ എസ് എഫ് ഐയുടെ ഇടിമുറിയിൽ മർദ്ദിച്ച് അവശനാക്കിയെന്നും സുധാകരൻ പറഞ്ഞു.

ks

ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു. കോട്ടയം ​ഗവ. നഴ്സിം​ഗ് കോളേജിൽ നടന്നതും അതിക്രൂരമായ റാം​ഗിങ്ങാണ്. അറസ്റ്റിലായവർ ഇടത് സംഘടനയുടെ ഭാരവാഹികളും എസ് എഫ് ഐ പ്രവർത്തകരുമാണ്. എന്നാൽ പതിവ് പോലെ പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാണ് ശ്രമിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ‌ വൈസ് പ്രസിഡന്റ് ചെയർമാന്‌ ടി പി ശ്രീനിവാസനെ അടിച്ച് വീഴ്ത്തിയതിനെ ഇപ്പോഴും വ ന്യായീകരിക്കുന്ന എസ് എഫ് ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സി പി എമ്മുകാരുടെ കൊലപാതക രാഷ്ട്രീയത്തിന്റെ വിത്തുകളണ്. സിദ്ധാർഥിന്റെ ശരീരത്തിൽ 19 ​ഗുരുതര മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികളായ എസ് എഫ് ഐക്കാരുടെ ജാമ്യം, തുടർ പഠനം എന്നിവയിൽ സർക്കാർ‌ സംരക്ഷണം നൽകിയത് കൊണ്ട് അവർ ഇപ്പോഴും വിലസി നടക്കുന്ന, സുധാകരൻ പറഞ്ഞു.

പിണറായി വിജയന്റെ രണ്ടാം ഭരണമാണ് എസ് എഫ് ഐയെ ഇത്രമാത്രം അധപതിപ്പിച്ചത് എന്നും സി പി ഐയുടെ വിദ്യാർത്ഥി സംഘടനയിലെ പെൺകുട്ടികളടക്കം കൊടിയ മർദ്ദനമാണ് എസ് എഫ് ഐയിൽ നിന്ന് നേരിടേണ്ടി വന്നത് എന്നും പറ‍ഞ്ഞ സുധാകരൻ മയക്ക് മരുന്ന് ലോബി മുതൽ ​ഗുണ്ടാത്തസവന്മാർ വരെയുള്ളവരുടെ സഹായത്തോടെയാണ് ക്യാമ്പസുകളിൽ കുട്ടി സഖാക്കൾ വിലസ്സുന്നതെന്നും പറഞ്ഞു.
ക്യാമ്പസുകലില്‌ മയക്ക് മരുന്ന് വ്യാപിക്കുന്നതിൽ എസ് എഫ് ഐയുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും സുധാകരൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+