ശതം സമര്‍പ്പിയാമിയുടെ അക്കൗണ്ടിന് പകരം ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്! തിരുത്തുമായി സുരേന്ദ്രന്‍
ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ അക്രമം അഴിച്ചിട്ട ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അണികള്‍ കൂട്ടത്തോടെ അറസ്റ്റിലായതോടെ നേതൃത്വം പ്രതിസന്ധിയിലായി. പ്രവര്‍ത്തകരുടെ കേസ് നടത്തിപ്പിനായി വലിയ തുകയാണ് ബിജെപിക്ക് കണ്ടെത്തേണ്ടതായിട്ടുള്ളത്.ഇതോടെയാണ് ശതം സമര്‍പ്പയാമി എന്ന പേരില്‍ ധന സമാഹരണം നടത്തുന്ന പദ്ധതിയുമായി കെപി ശശികല രംഗത്തെത്തിയത്.
എന്നാല്‍ ബിജെപിയുടെ പദ്ധതി അമ്പേ പാളി. സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമാണ് ഇതിനെതിരെ ഉയരുന്നത്. അതിനിടെ കെ സുരേന്ദ്രനും പദ്ധതിയുടെ പേരില്‍ പണികിട്ടി. കെ സുരേന്ദ്രന്‍റെ ഫോട്ടോ ഉപയോഗിച്ച് ശതം സമര്‍പ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വെച്ചുള്ള പോസ്റ്റുകള്‍ പ്രചരിച്ചതോടെ പണം ദുരിതാശ്വാസ നിധിയില്‍ എത്തി. സംഭവത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേന്ദ്രന്‍.

കെപി ശശികലയുടെ വീഡിയോ
മുപ്പതിനായിരത്തോളം പേര്‍ക്കെതിരായിട്ടാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട് ഇപ്പോഴും ജയില്‍ കിടക്കുന്ന പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാനും തുടര്‍ കേസ് നടത്താനുമായും ആവശ്യപ്പെട്ടാണ് കര്‍മ്മസമിതി നേതാവ് കൂടിയായ കെപി ശശികല രംഗത്ത് എത്തിയത്.

പതിനായിരക്കണക്കിന് പേര്‍
ശതം സമര്‍പ്പയാമി എന്ന് പേരിലായിരുന്നു ഈ സംഭാവന പിരിവ് പ്രതിഷേധങ്ങളുടെ തീച്ചൂളയിലേക്ക് ഇറങ്ങിയ ധീരയോദ്ധാക്കളില്‍ പതിനായിരത്തോളം പേര്‍ ഇന്ന് വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപ്പെടുകയാണ്. അതില്‍ പലരും ഇന്നും തടവറകളിലാണെന്നും കര്‍മ്മ സമിതി പുറത്തിറക്കിയ വീഡിയോയില്‍ ശശികല വ്യക്തമാക്കുന്നു.

ട്രോളും പരിഹാസവും
എന്നാല്‍ വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനിടെ ചില വീരന്‍മാര്‍ ശതം സമര്‍പ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് ചേര്‍ത്ത് കെ സുരേന്ദ്രന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക്
ഇതോടെ പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തി. നിരവധി പേര്‍ക്ക് അബദ്ധം പറ്റിയത് മനസിലാക്കിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തന്നെ ഫേസ്ബുക്കില്‍ ഇത് തിരുത്തി രംഗത്തെത്തിയിട്ടുണ്ട്.

തെറ്റിധരിക്കപ്പെട്ടുകൂടാ
കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്.

തെറ്റായ പ്രചരണം
പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക.

ആചാരം സംരക്ഷിക്കാന്‍
ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക.

അക്കൗണ്ട് നമ്പര്‍
ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications