നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതി കേരളത്തിൽ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി
തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കുടിവെള്ളമെത്തിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന വിഹിതം നൽകാത്തതിനാൽ കരാറുകാർ കേരളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി നിർത്തിയിരിക്കുകയാണ്. സൗജന്യ പൈപ്പ് ലൈൻ പദ്ധതിയിലൂടെ 12 ലക്ഷം കുടുംബങ്ങൾക്കാണ് സംസ്ഥാനത്ത് ഇതുവരെ കുടിവെള്ളം ലഭിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
ബാക്കിയുള്ളവർക്ക് കൂടി വെള്ളമെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിനാണ് സംസ്ഥാനം ഇപ്പോൾ തുരങ്കം വെച്ചിരിക്കുന്നത്. കോടികൾ ചിലവഴിച്ച് കേരളീയം പോലെയുള്ള ആഘോഷങ്ങൾ കൊണ്ടാടുന്ന പിണറായി സർക്കാർ പാവങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് തുച്ഛമായ തുക അനുവദിക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രിയുടെ പേരിൽ തലസ്ഥാനത്ത് രാജ്യാന്തര ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ലക്ഷങ്ങളാണ് സംസ്ഥാന സർക്കാർ പൊടിക്കുന്നത്. സംസ്ഥാന സർക്കാർ കേരളത്തിൽ എല്ലാ കേന്ദ്രപദ്ധതികളും അട്ടിമറിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനം വിഹിതം നൽകാത്തത് കൊണ്ട് തൊഴിലുറപ്പ് പദ്ധതി കേരളത്തിൽ നിലച്ചിരിക്കുകയാണ്. എന്നാൽ സിപിഎം പ്രചരിപ്പിക്കുന്നതാവട്ടെ കേന്ദ്രം ഫണ്ട് വെട്ടികുറച്ചെന്നാണ്. കേന്ദ്രം ഫണ്ട് വർദ്ധിപ്പിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ സംസ്ഥാനം പാവങ്ങളുടെ കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ആധുനിക സൗകര്യമുള്ള ബോട്ടുകൾ മത്സ്യതൊഴിലാളികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ചിട്ടും സംസ്ഥാനവിഹിതം നൽകാത്തതിന്റെ പേരിൽ കേരളത്തിലെ കടലിൽ അതൊന്നും ഇറക്കാൻ സാധിക്കുന്നില്ല.
ഈ-ബസുകൾ മറ്റ് സംസ്ഥാനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വിഹിതം കൊടുക്കാനില്ലാത്തതിനാൽ കേരളം വാങ്ങുന്നില്ല. നഗരപ്രദേശങ്ങളിൽ ഗതാഗതകുരിക്കിൽ നിന്നും മോചനം കിട്ടാൻ വേണ്ടിയാണ് കേന്ദ്രം മികച്ച സൗകര്യങ്ങളുള്ള ഇ-ബസ് അനുവദിച്ചത്. എന്നാൽ വിഹിതം നൽകാൻ ഖജനാവിൽ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. പൊതുതിരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്താതിരിക്കാനുള്ള ആസൂത്രിതമായ നീക്കമാണോ ഈ അട്ടിമറി എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കൊള്ളയും അഴിമതിയും പീഡനവും ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയും വെള്ളപ്പൊക്കവും വിലകയറ്റവും കാരണം ജനങ്ങൾ വലയുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാട് കാണാൻ ഇറങ്ങുന്നതെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെറും പ്രഹസനമാണ് മുഖ്യമന്ത്രിയുടെ കേരളയാത്ര. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ചോദിക്കാനുള്ള ചോദ്യങ്ങളുമായി 2,000 കേന്ദ്രങ്ങളിൽ എൻഡിഎ പ്രവർത്തകർ ജനങ്ങളെ കാണും.
പ്രതിപക്ഷമാണോ ഭരണപക്ഷമാണോ വിഡി സതീശൻ എന്ന് മനസിലാവുന്നില്ല. സഹകരണകൊള്ളയിൽ സംസ്ഥാനത്തിനെതിരെ സമരം ചെയ്യേണ്ട സതീശൻ കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയാണ്. ആളെ പറ്റിക്കാൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്ന സതീശൻ ആവശ്യമുള്ള സമയത്ത് പിണറായി വിജയനെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications