കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവന്‍ മണിയെ കൊന്നത് തന്നെ!! പോലീസ് കേസ് അട്ടിമറിച്ചത് 'ഒരാളെ' രക്ഷിക്കാന്‍!!

മണിയുടെ മാനേജരും സന്തത സഹചാരിയുമായിരുന്ന ജോബിയെ സംരക്ഷിക്കാനാണ് കേസ് പോലീസ് അട്ടിമറിച്ചതെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത തുടരുമ്പോള്‍ കൂടുതല്‍ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയുടെ കേസ് പോലീസ് അട്ടിമറിച്ചെന്നും ഇതിനു തെളിവുണ്ടെന്നും കാട്ടിയാണ് രാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണ സാധ്യത മങ്ങിയതോടെയാണ് രാമകൃഷ്ണന്റെ പുതിയ ആരോപണം. മണിയുടെ മാനേജരും സന്തത സഹചാരിയുമായിരുന്ന ജോബിയെ സംരക്ഷിക്കാനാണ് കേസ് പോലീസ് അട്ടിമറിച്ചതെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

 രക്ഷിക്കാന്‍

രക്ഷിക്കാന്‍

മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പോലീസ് അട്ടിമറിച്ചെന്നാണ് രാമകൃഷ്ണന്റെ ആരോപണം. കേസ് അട്ടിമറിച്ചത് മണിയുടെ സന്തത സഹചാരിയും മാനേജറുമായി ജോബി സെബാസ്റ്റിയനെ സംരക്ഷിക്കാനാണെന്നും രാമകൃഷ്ണന്‍ പറയുന്നു. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും രാമകൃഷ്ണന്‍.

 തെളിവ്

തെളിവ്

പോലീസ് അട്ടിമറിച്ചതിന്റെ തെളിവാണ് ജോബിയുടെ മൊഴി എടുത്തതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രാമകൃഷ്ണന്‍ ആരോപിക്കുന്നുണ്ട്. മരണാവസ്ഥയിലായ മണിയെ ആദ്യം കണ്ട ജോബിയാണ് കേസിലെ പ്രധാന സാക്ഷിയെന്നും എന്നിട്ടും ജോബിയുടെ മൊഴി മൂന്ന് വരിയിലാണ് പോലീസ് എടുത്തിരിക്കുന്നതെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

 പാഡിയില്‍ മെത്തനോളെത്തിയത്

പാഡിയില്‍ മെത്തനോളെത്തിയത്

അരുണും വിപിനും അറിയാതെ പാഡിയില്‍ മെത്തനോളെത്തില്ലെന്ന് ജോബി അമൃത ആശുപത്രിയില്‍ വച്ച് തന്നോട് പറഞ്ഞിരുന്നതായി രാമകൃഷ്ണന്‍ പരുന്നു.എന്നാല്‍ പോലീസില്‍ നിന്ന് ജോബി ഇത് മറച്ചുവച്ചുവെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

 മൊഴിയിലെ വൈരുദ്ധ്യം

മൊഴിയിലെ വൈരുദ്ധ്യം

മൊഴിയിലെ രണ്ട് പൊരുത്തക്കേടുകളും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചാം തീയതി വൈകിട്ട് മൂന്നുമണിക്കാണ് മണിയെ കണ്ടതെന്നാണ് ജോബിയുടെ മൊഴി. ഒട്ടുവൈകാതെ നാലേകാലോടെ ആശുപത്രിയില്‍ എത്തിച്ചെന്നും പറയുന്നുണ്ട്. അടുത്ത പോജിലെ ജോബിയുടെ ചേട്ടന്‍ ജിയോ സെബാസ്റ്റിയന്റെ മൊഴിയില്‍ 5ാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി തന്നെ വിളിച്ചിരുന്നുവെന്നും പാഡിയിലേക്ക് ഉടന്‍ ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുന്നുണ്ട്. അവിടെ എത്തിയപ്പോള്‍ ജോബിയും ഡോ. സുമേഷും പാഡിയില്‍ ഉണ്ടായിരുന്നുവെന്നും ജിയോ പറയുന്നു. ഇതാണ് രാമകൃഷണന്‍ ചൂണ്ടിക്കാട്ടുന്ന വൈരുദ്ധ്യം.

 വീട്ടിലറിയിച്ചില്ല

വീട്ടിലറിയിച്ചില്ല

മയക്കു മരുന്ന് കുത്തിവച്ചതിനും സമയത്ത് ചികിത്സ നല്‍കാത്തതിനും വീട്ടുകാരെ അറിയിക്കാത്തതിനും എന്തു കേസാണ് എടുക്കേണ്ടതെന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നുണ്ട്. മണി മരണവെപ്രാളത്തില്‍ പിടയ്ക്കുമ്പോള്‍ ഇവര്‍ നോക്കി നിന്നതായും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

English summary
kalabhavan mani death case, brother ramakrishnan against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X