കളയിക്കാവിള കൊലപാതകം; മുഖ്യപ്രതികളായ തൗഫീക്കും മുഹമ്മദ് ഷമീമും പിടിയില്‍
തിരുവനന്തപുരം: കളയിക്കാവിള കൊലക്കേസിലെ മുഖ്യപ്രതികളായ തൗഫീക്കും മുഹമ്മദ് ഷമീമും പോലീസ് പിടിയില്‍. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ഇരുവരും ചേര്‍ന്നായിരുന്നു എഎസ്ഐ വില്‍സണെ കഴിഞ്ഞ ബുധനാഴ്ച്ച വെടിവെച്ച് കൊലപ്പെടുത്തിയത്.
പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; സൂട്ട് ഹര്‍ജി നല്കി സര്‍ക്കാര്‍
സംഭവുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. തെങ്കാശി ഡിവൈഎസ്പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പോലീസാണ് പാലരുവിൽ നിന്ന് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലുള്ളവർ പ്രതികളാണെന്ന് സ്ഥിരീകരണമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ തമിഴ്നാട് പോലീസിന് കൈമറി.
കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവര്‍ക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
മരട്: സിനിമയിലെ എന്റെ ക്ലൈമാക്സ് ഇതായിരിക്കില്ലെന്ന് പ്രിയദര്ശന്, നേതാക്കളേയും ഉദ്യോഗസ്ഥരേയും..
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ രണ്ട് പേർ വെടിവെച്ച് കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൃത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. വെടിയേറ്റ വിൽസൺ സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞിരുന്നു.