Get Updates
Get notified of breaking news, exclusive insights, and must-see stories!

കൽപ്പറ്റ ബൈപ്പാസ് നാലുവരി പാതയാകും;179 കോടി രൂപയുടെ ധനകാര്യ അനുമതി

കൽപ്പറ്റ ബൈപ്പാസ് പൂർത്തീകരണത്തിനായി 179 കോടി രൂപയുടെ ധനകാര്യ അനുമതി ലഭ്യമായതായി ടി സിദ്ധിഖ് എംഎൽഎ. ദേശീയപാത 766-ലെ ആദ്യ ബൈപ്പാസായി മാറുന്ന കൽപ്പറ്റ ബൈപ്പാസ് 30 മീറ്റർ വീതിയിൽ നാലുവരിയായി ഫുട്പാത്ത് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ അറിയിച്ചു. നിലവിലുള്ള റോഡിലെ വളവുകളും തിരിവുകളും നികത്തി, സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഒന്നാംഘട്ടമായി കൈനാട്ടി-അയ്യപ്പക്ഷേത്രം ഭാഗത്തെ പ്രവർത്തനങ്ങൾ പൂർത്തിയാകും.
അയ്യപ്പക്ഷേത്ര പരിസരത്ത് ടാറിംഗിനൊപ്പം ഇന്റർലോക്ക് വിരിക്കുന്ന നവീകരണ പ്രവർത്തനം ശനിയാഴ്ച മുതൽ ആരംഭിക്കും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതിന് നിർണായക ഇടപെടൽ നടത്തിയ രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. ദേശീയപാത വിഷയത്തിൽ ഇരുവരും നടത്തിയ ഇടപെടലുകളാണ് ഈ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. അതൊടൊപ്പം കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്കും നന്ദി അറിയിക്കുന്നു. ഇതോടൊപ്പം വെള്ളാരംകുന്ന്-പുളിയാർമല ഔട്ടർ റിംഗ് റോഡിന്റെ DPR സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ കൽപ്പറ്റയുടെ വികസനത്തിൽ ഇത് വലിയ കുതിച്ചു ചാട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

kapettabypassmain

പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശിച്ച 5 കോടിയുടെ 34 പദ്ധതികള്‍ക്ക് ഭരണാനുമതി

പ്രിയങ്കാ ഗാന്ധി എം.പി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിര്‍ദേശിച്ച 5 കോടി ചെലവ് പ്രതീക്ഷിക്കുന്ന 34 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ ഭരണകുടം അറിയിച്ചു. 2024-25 ല്‍ നിര്‍ദേശിച്ച 15 പദ്ധതികളില്‍ 2.22 കോടി പെലവ് വരുന്ന 13 പദ്ധതികള്‍ക്കും 2025-26 ല്‍ നിര്‍ദേശിച്ച 47 പദ്ധതികളില്‍ 21 പദ്ധതികള്‍ക്കുമാണ് ഭരണാനുമതി. 2025 ല്‍ മാത്രം നടപ്പാക്കാന്‍ നിര്‍ദേശിച്ചത് 4.9 കോടിയുടെ 47 പദ്ധതികളാണ്. 2024 ലെ 1.62 കോടിയുടെ എട്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കി. പൂര്‍ത്തീകരിച്ച മുഴുവന്‍ പ്രവൃത്തികളുടേയും റിപ്പോര്‍ട്ട് ഇ-സാക്ഷി പോര്‍ട്ടലില്‍ അടിയന്തിരമായി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അപ്ഡേറ്റ് ചെയ്യണം. സ്‌കൂളുകള്‍ക്ക് വാഹനം വാങ്ങുന്ന പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇ-സാക്ഷി പോര്‍ട്ടല്‍ സംബന്ധിച്ച് പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും. രാജ്യസഭാ എം.പിമാര്‍ ജില്ലയില്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശം നല്‍കി. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം എ.ഡി.എം എം.ജെ അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ഫിനാന്‍സ് ഓഫീസര്‍ ആര്‍. സാബു, പ്രിയങ്കാ ഗാന്ധി എം.പി യുടെ പ്രതിനിധികളായ അഗസ്റ്റിന്‍ ടി ജോയ്, മുഹമ്മദ് റാഫി വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+