കമല്‍ഹാസന്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലേക്ക്: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ചെന്നൈ: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ രാഹുല്‍ ഗാന്ധിയുമായി ദീർഘനേരം സംഭാഷണത്തില്‍ ഏർപ്പെടുകയും ചെയ്തതിന് ശേഷമാണ് ദില്ലിയില്‍ നിന്നും മടങ്ങിയത്. കോണ്‍ഗ്രസും കമല്‍ഹാസനും തമ്മിലുള്ള ഊഷ്മളമായ ഈ ബന്ധം തമിഴ്നാട്ടിലെ സഖ്യത്തിലും പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തമിഴ്നാട്ടില്‍ ഡി എം കെ നയിക്കുന്ന ഭരണ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസും, ഇടത് പാർട്ടികളും. കോണ്‍ഗ്രസുമായുള്ള കമലിന്റെ ഊഷ്മളമായ ബന്ധം മക്കള്‍ നീതി മയ്യത്തെ ഡി എം കെ സഖ്യത്തിലേക്ക് എത്തിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത കമല്‍ഹാസന് വലിയ പ്രാധാന്യമായിരുന്നു കോണ്‍ഗ്രസ് നല്‍കിയത്. കമൽഹാസൻ നിരവധി പ്രത്യയശാസ്ത്ര വിഷയങ്ങളിൽ, പ്രത്യേകിച്ച് വിദ്വേഷ രാഷ്ട്രീയം, ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം എന്നീ വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുമായി യോജിക്കുന്നു എന്നതിനാല്‍ അദ്ദേഹത്തെ "വിശിഷ്‌ട അതിഥി" ആക്കാൻ പാർട്ടി തീരുമാനിച്ചിരുന്നുവെന്നാണ് പാർട്ടി സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ രാഹുലിന്റെ വീക്ഷണത്തെ കമൽ പ്രതിഫലിപ്പിക്കുന്നു, വർഗീയതയ്‌ക്കെതിരെയും ബി ജെ പിയുടെ ജനാധിപത്യ മൂല്യങ്ങൾ നശിപ്പിക്കുന്നതിനെതിരെയും തന്റെ അഭിപ്രായം അദ്ദേഹം പരസ്യമായി പലതവണ പ്രകടിപ്പിക്കുകയും ചെയ്തു. ബി ജെ പി വിരുദ്ധ നിലപാട് മാത്രമല്ല കമലിനെ ക്ഷണിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്, പ്രത്യയശാസ്ത്രത്തിന്റെ കൂടിച്ചേരൽ അദ്ദേഹവുമായി ഉള്ളതുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

2018 മുതൽ തന്നെ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ കമല്‍ താല്‍പര്യം കാണിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് പല കാരണങ്ങള്‍കൊണ്ടും അത് സാധ്യമായില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കമലിന് താൽപ്പര്യമുണ്ടായിരുന്നു, പക്ഷേ ഞങ്ങൾ ഡിഎംകെ സംയുക്തത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു, ഞങ്ങൾക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ, രാഷ്ട്രീയം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെടുന്നു.
Hair Care: നാല് മാവില എടുക്കാനുണ്ടോ, എങ്കില്‍ നിങ്ങളുടെ മുടി മുട്ടറ്റം മുട്ടും, നരയും മാറും

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സന്തോഷ് ബാബു, ആർ മഹേന്ദ്രൻ, സി കെ കുമാരവേൽ എന്നിവരുൾപ്പെടെ എല്ലാ വിശ്വസ്തരായ പ്രമുഖ നേതാക്കളും പരാജയത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് പാർട്ടി വിട്ടതും കമലിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എംഎൻഎമ്മിന് സാധിച്ചില്ല. അതിനുശേഷം കമൽഹാസന്റെ വലിയ രാഷ്ട്രീയ പ്രകടനങ്ങളും ഉണ്ടായിട്ടില്ല.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ മത്സരിക്കാനാവുമോയെന്നാണ് കമല്‍ ലക്ഷ്യമിടുന്നത്. ഒരു സീറ്റ് സഖ്യത്തിന്റെ ഭാഗമായി ലഭിച്ചാല്‍ കമല്‍ തന്നെയായിരിക്കും ലോക്സഭയിലേക്കുള്ള സ്ഥാനാർത്ഥി. കോണ്‍ഗ്രസിന്റെ എല്ലാവിധ പിന്തുണയും ഈ നീക്കത്തിന് ഉണ്ടാവുകയും ചെയ്യും. 2021-ലെ തിരഞ്ഞെടുപ്പിൽ എംഎൻഎമ്മിനെ സഖ്യത്തിലേക്ക് എടുക്കാൻ കോൺഗ്രസ് മാത്രമല്ല, ഡിഎംകെയും തയ്യാറായിരുന്നുവെന്നും എന്നാൽ സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള "യുക്തിരഹിതമായ" ആവശ്യം സഖ്യ ചർച്ചകള്‍ തകർത്തതെന്നുമാണ് ഒരു ഡി എം കെ നേതാവ് അഭിപ്രായപ്പെടുന്നത്.

അതേസമയം, തെരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെ ശേഷിക്കുന്നതിനാൽ ഇപ്പോൾ സഖ്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് മക്കള്‍ നീതി മയ്യം വ്യക്തമാക്കുന്നത്. കമലും രാഹുലും തമ്മിൽ ആശയപരമായ ഒത്തുചേരൽ ഉണ്ടെന്ന് ഞങ്ങൾ നിഷേധിക്കുന്നില്ല. അതുപോലെ ചില, വൈരുദ്ധ്യങ്ങളും ഉണ്ട്. ഇപ്പോൾ, ഭാരത് ജോഡോ യാത്രയിൽ കമലിന്റെ പങ്കാളിത്തം, ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള രാഹുലിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാനാണ്, " മക്കള്‍ നീതി മയ്യം നേതാവ് വ്യക്തമാക്കുന്നു.

മൂന്ന് ശതമാനത്തിലധികം വോട്ടുകൾ ഉള്ളതിനാൽ കമൽഹാസന്റെ എംഎൻഎം സഖ്യത്തിൽ ചേർന്നാൽ പാർട്ടിക്ക് പ്രശ്‌നമില്ലെന്ന് ഡിഎംകെയും വ്യക്തമാക്കുന്നു.
2021-ൽ കമലിന്റെ പാർട്ടിയെ ഞങ്ങളുടെ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം ഉണ്ടായിരുന്നു, എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. 2024-ലെ തിരഞ്ഞെടുപ്പ് ബിജെപി വിരുദ്ധ മോദി വിരുദ്ധ മുദ്രാവാക്യത്തിലായിരിക്കുമെന്നതിനാല്‍, കമൽഹാസൻ സഖ്യത്തിന് നല്ല ഗുണം ചെയ്യുമെന്നും ഡി എം കെ നേതാവ് കൂട്ടിച്ചേർക്കുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന്












Click it and Unblock the Notifications