കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനകമല കേസില്‍ ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് കോടതി

Google Oneindia Malayalam News

കൊച്ചി: ഭീകരസംഘടനയായ ഐസിസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കനകമലയില്‍ യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീനിന് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രണ്ടാംപ്രതി തൃശൂര്‍ സ്വദേശി സാലിഹിന് 10 വര്‍ഷം തടവും പിഴയും വിധിച്ചു. മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം, മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദിന് മൂന്ന് വര്‍ഷം, തിരൂര്‍ സ്വദേശി സഫ്വാന് എട്ട് വര്‍ഷം, കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം എന്നിങ്ങനെയാണ തടവ് ശിക്ഷ.

Kanaka

വിവിധ വകുപ്പുകള്‍ പ്രകാരം വ്യത്യസ്ത തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. നിലവില്‍ മൂന്നു വര്‍ഷത്തിലധികമായി പ്രതികള്‍ ജയിലിലാണ്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കിയ അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു.

ആറ് പ്രതികളെ കുറ്റക്കാരെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ആറാം പ്രതി ജാസിമിനെ വെറുതെവിട്ടു. അഞ്ചാംപ്രതി മാപ്പ് സാക്ഷിയായിരുന്നു. തങ്ങളുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന പ്രതികള്‍ ദക്ഷിണേന്ത്യയില്‍ ആക്രമണം പദ്ധതിയിട്ടുവെന്നാണ് ആരോപണം. ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തി.

കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. ബിജെപി നേതാവിനെ കൊലപ്പെടുത്താനും ആലോചിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി. 15 പേരെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. 2017ല്‍ 8 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി സുബ്ഹാനി ഐസിസിന് വേണ്ടി യുദ്ധം ചെയ്തയാളാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

English summary
Kanakamala Case: Six accused gets Sentence by NIA Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X