എംഎം മണിയെ തള്ളി കാനം; 'എന്ത് വേണമെങ്കിലും ആഗ്രഹിക്കാം; അതിന് കടിഞ്ഞാണിട്ടില്ലല്ലോ'
തൃശൂര്‍: അതിരപ്പിള്ളി പദ്ധതിയില്‍ വൈദ്യൂതി മന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളി സിപിഐ. ജനങ്ങള്‍ക്ക് ശക്തമായി എതിര്‍പ്പ് പ്രടകിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു. ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദേശം മുന്നോട്ട് വെക്കാറുണ്ടെന്നും എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണെന്നും കാനം വ്യക്തമാക്കി.

നേരത്തെ അതിരപ്പിള്ളി നടപ്പാക്കണമെന്നാണ് സിപിഐഎമ്മിന്റേയും തന്റേയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും എംഎം മണി നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടനപത്രികയില്‍ പോലുമില്ലായിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടികാട്ടിയപ്പോള്‍ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നും കാനം പ്രതികരിച്ചു. ജനങ്ങളെ എതിര്‍ത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തയ്യാറാവില്ലെന്നും കാനം പറഞ്ഞു.
അതിരപ്പള്ളി ജനവൈദ്യൂതി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ സിപിഐ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ നീക്കത്തിന് ആയുസില്ലെന്നും ഇടത് നയം മാത്രമെ എല്‍ഡിഎഫില്‍ പിന്തുടരാന് കഴിയുവെന്നും സിപിഐ വ്യക്തമാക്കി.
തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇത് ജനവഞ്ചനയാണെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ചാലക്കുടി പുഴക്ക് കുറുകെ 163 മെഗാവാള്‍ട്ട് വൈദ്യുതി ഉള്‍പ്പാദനത്തിനുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പദ്ധതിയായിരിക്കും ഇത്. 2018 മാര്‍ച്ച് 19 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി രണ്ട് തവണ ലഭിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിരുന്നില്ല. എന്നാല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ 180 ഹെക്ടര്‍ വനഭൂമി നഷ്ടമാവുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications