എംഎം മണിയെ തള്ളി കാനം; 'എന്ത് വേണമെങ്കിലും ആഗ്രഹിക്കാം; അതിന് കടിഞ്ഞാണിട്ടില്ലല്ലോ'
തൃശൂര്‍: അതിരപ്പിള്ളി പദ്ധതിയില്‍ വൈദ്യൂതി മന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളി സിപിഐ. ജനങ്ങള്‍ക്ക് ശക്തമായി എതിര്‍പ്പ് പ്രടകിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു. ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദേശം മുന്നോട്ട് വെക്കാറുണ്ടെന്നും എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണെന്നും കാനം വ്യക്തമാക്കി.

നേരത്തെ അതിരപ്പിള്ളി നടപ്പാക്കണമെന്നാണ് സിപിഐഎമ്മിന്റേയും തന്റേയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും എംഎം മണി നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടനപത്രികയില്‍ പോലുമില്ലായിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടികാട്ടിയപ്പോള്‍ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നും കാനം പ്രതികരിച്ചു. ജനങ്ങളെ എതിര്‍ത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തയ്യാറാവില്ലെന്നും കാനം പറഞ്ഞു.
അതിരപ്പള്ളി ജനവൈദ്യൂതി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ സിപിഐ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ നീക്കത്തിന് ആയുസില്ലെന്നും ഇടത് നയം മാത്രമെ എല്‍ഡിഎഫില്‍ പിന്തുടരാന് കഴിയുവെന്നും സിപിഐ വ്യക്തമാക്കി.
തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇത് ജനവഞ്ചനയാണെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ചാലക്കുടി പുഴക്ക് കുറുകെ 163 മെഗാവാള്‍ട്ട് വൈദ്യുതി ഉള്‍പ്പാദനത്തിനുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പദ്ധതിയായിരിക്കും ഇത്. 2018 മാര്‍ച്ച് 19 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി രണ്ട് തവണ ലഭിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിരുന്നില്ല. എന്നാല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ 180 ഹെക്ടര്‍ വനഭൂമി നഷ്ടമാവുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications