സംഭവം നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു, കണ്ണൂരിൽ ബസ് ആളുകളെ ഇടിച്ചു തെറിപ്പിച്ചു, സംഭവം ഇങ്ങനെ...
കണ്ണൂരിൽ സ്വകാര്യ ബസ് പാഞ്ഞു കയറി അഞ്ചു പേരു പേരുടെ മരണത്തിന് കാരണം ബസിന്റെ അമിത വേഗതയെന്ന് ദൃക്സാക്ഷികൾ
മണ്ടൂർ: കണ്ണൂരിൽ സ്വകാര്യ ബസ് പാഞ്ഞു കയറി അഞ്ചു പേരു പേരുടെ മരണത്തിന് കാരണം ബസിന്റെ അമിത വേഗതയെന്ന് ദൃക്സാക്ഷികൾ. സംഭവം നടക്കുമ്പോൾ പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നെന്നും അളുകൾ പറഞ്ഞു . ബസിന്റെ ടയറു പഞ്ചറായതിനെ തുടർന്ന് അടുത്ത ബസ് കാത്തുനിന്ന ഉമ്മയും മകനുമടക്കും അഞ്ചു പേരുടെ ശരീരത്തേയ്ക്കാണ് ബസ് പാഞ്ഞുകയറിയത്. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അത്ഭുത ദ്വീപിലെ 'രാജ ഗുരു' അന്തരിച്ചു; ഉയരമില്ലായ്മയുമായി ഉയരത്തിലെത്തിയ വെട്ടൂര്‍ പുരുഷന് വിട
ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനം, വൻ സ്വീകരണം നൽകുമെന്ന് ഉത്തരകൊറിയ? ഭീതിയിൽ ലോകം
അമിത വേഗത
പയ്യന്നൂരിൽ നിന്നും പഴലങ്ങാടിയിലേയ്ക്ക് പോവുകയായിരുന്ന വിഘ്നേശ്വര എന്ന സ്വകാര്യ ബസാണ് വഴിയരുകിൽ കാത്തു നിന്ന് ജനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. ബസ് അമിത വേഗതയിലായിരുന്നു വന്നിരുന്നതെന്നു സംഭവത്തെ കുറിച്ചു ദൃക്സാക്ഷികൾ പറയുന്നു. ആളുകളെ ഇടിച്ചിട്ടും ബസ് നിർത്തിയിരുന്നില്ല. വഴിയിൽ ഒതുക്കിക്കിയിട്ട അൻവിതയിൽ ഇടിച്ച ശേഷമാണ് ബസ് നിർത്തിയത്.
ഇടിച്ചു തെറിപ്പിച്ചു
ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് അൻവിത എന്ന സ്വകാര്യ ബസിൽ നിന്ന് ഇറങ്ങി അടുത്ത ബസ് കാത്തുന്ന നിൽക്കുകയായിരുന്നു ആളുകൾ. തുടർന്ന് ഇതേ റൂട്ടിലേയ്ക്ക് വിഘ്നേശ്വര എന്ന സ്വകാര്യ ബസ് വരുകയായിരുന്നു. ബസനു കൈകാണിച്ച ജനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും നിർത്താതെ മുന്നോട്ട് പായുകയായിരുന്നു.
ജനങ്ങൾ പരിഭ്രാന്തരായി
പഴവങ്ങാടിയിലേക്കുള്ള ബസാണ് അപകടത്തിൽ പെട്ടെതെന്നുമാത്രമാണ് ആദ്യം പുറത്തു വിവരം . എന്നാൽ ബസിന്റെ പേരെ മറ്റു വിവരങ്ങളെ പുറത്തു വന്നിരുന്നില്ല, ഇതോടെ ജനങ്ങൾ പരിഭ്രാന്തരാവുകയായിരുന്നു. സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താവരെ തിരഞ്ഞ് ബന്ധുക്കൾ പരിയാരം മെഡിക്കൽ കേളേജിലേയ്ക്കും അപകടം നടന്ന സ്ഥലത്തേയ്ക്ക് എത്തുകയായിരുന്നു. കൃത്യമായ വിവരം ലഭിക്കാത്തതാണ് ജനങ്ങളെ കൂടുതൽ ഭീതിയിലാക്കിയത്.
അപകട കാരണം
സംഭവം നടക്കുമ്പോൾ പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. കൂടാതെ റോഡിന്റെ ഈ ഭാഗത്ത് വെളിച്ചവും ഉണ്ടായിരുന്നില്ല. ആളുകളെ വഇടിച്ചു തെറിപ്പിച്ചതിനു ശേഷം ബസിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ ദേർമാൽ രുധീഷ് പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
രക്ഷപ്രവർത്തനത്തിൽ ജനങ്ങളും
അപകടസ്ഥലത്ത് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. മൂന്ന് പേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. രണ്ടു പേർ ആശുപത്രിയിലുമാണു മരിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. എട്ടു പേർ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.