ജന്മ ദേശത്തിന്റെ പേര് മാറുമോ എന്ന ആശങ്കയും ബാക്കിവെച്ചാണ് ഇ അഹമ്മദ് വിടപറഞ്ഞത്
കണ്ണൂര്‍: ജന്മനാടിന്റെ നാമം മാറ്റപ്പെടുമോ എന്ന ആശങ്ക നാട്ടുകാരോട് പങ്ക് വെച്ചാണ് ഇ അഹമ്മദ് വിടപറഞ്ഞത്. കണ്ണുര്‍ സിറ്റിയെന്ന നാമം സിറ്റിക്ക് പുറത്തുള്ള പ്രദേശത്ത് ഉപയോഗിക്കുന്നതിനെതിരെ പലകോണില്‍ നിന്നും എതിര് അഭിപ്രായം വരുന്നുണ്ട്. ജില്ല രൂപീക്രതമാകുമ്പോള്‍ ഇന്ന് കണ്ണൂര്‍ സിറ്റി എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു കണ്ണൂരിന്റെ തലസ്ഥാനം. എന്നാല്‍ പിന്നീട് റെയില്‍വെ സ്റ്റേഷനും, വലിയ ബസ്സ് സ്റ്റേഷനും വന്നതോടെ ഇന്നത്തെ ടൗണിലേക്ക് ജില്ലാ തലസ്ഥാനം മാറ്റി നടപ്പെടുകയായിരുന്നു.
പക്ഷെ ഇപ്പോഴും കണ്ണൂര്‍ സിറ്റി എന്ന നാമം പഴയ ടൗണ്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിന് സ്വന്തമാണ്. ഇതിനെതിരെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും പ്രദേശത്തിന്റെ നാമം മാറ്റപ്പെടണമെന്നും പലരും അഭിപ്രായപ്പെടുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍ താന്‍ ജനിച്ച മണ്ണിന്റെ നാമം മാറിപ്പോകുമോ എന്ന ആശങ്ക ദുബായില്‍ നടന്ന സിറ്റിഫെസ്റ്റ് പരിപാടിയിലെ പ്രസംഗത്തിനിടെയാണ് ഇ അഹമ്മദ് സൂചിപ്പിച്ചത്.
കര്‍മ്മ മണ്ഡലം മലപ്പുറത്താണെങ്കിലും കണ്ണൂര്‍ സിറ്റി സന്ദര്‍ശിക്കാതെ അദ്ദേഹം കേരളത്തില്‍ നിന്നും മടങ്ങാറില്ല. നാടിന്റെ പരോഗതിക്കായി ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. കുറച്ചു സുഹ്യത്തുക്കളുടെ സഹായത്താല്‍ കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ എന്ന ആശയം പ്രാവര്‍ത്തികമായപ്പോള്‍ അത് കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ പരോഗതിക്ക് കാതലായ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്.

ദീനുല്‍ ഇസ്ലാം സഭയ്ക്ക് കീഴില്‍ ഇഗ്ലീഷ് മീഡിയം അടക്കമുള്ള സ്കൂളുകളും, യതീംഖാനയും, അറബിക് കോളേജും മികച്ച നിലവാരത്തില്‍ ഇന്നും പ്രവര്‍ത്തിച്ച് പോകുന്നത് അദ്ദേഹം പ്രസിഡന്റായ കമ്മിറ്റിക്ക് കീഴിലാണ്. ഹംദര്‍ദ് സര്‍വ്വകലാശാലയുടെ ഓഫ് ക്യാപസ് കണ്ണൂര്‍ സിറ്റിയില്‍ സ്ഥാപിക്കാന്‍ കാരണക്കാരനും ഇ അഹമ്മദ് തന്നെയായിരുന്നു. വാഹനപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ഭാര്യയുടെ കണ്ണൂര്‍ വളപട്ടണത്തുള്ള ഖബര്‍സ്ഥാനി സന്ദര്‍ശിക്കാനും കണ്ണൂര്‍ യാത്രയില്‍ അദ്ദേഹം പ്രത്യേകം സമയം കണ്ടെത്താറുണ്ടായിരുന്നു.

കേന്ദ്രമന്ത്രി എന്ന പദവിയിലിരിക്കുമ്പോഴും റമദാനില്‍ ഒരു ദിവസത്തെ നോമ്പുതുറ കണ്ണൂര്‍ സിറ്റി യതീംഖാനയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു എന്നതും ഏറെ ശ്രദ്ദേയമായിരുന്നു. കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം സഭ സ്കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കുന്ന മ്യതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. പിന്നീട് കണ്ണൂര്‍ സിറ്റി ജുമഅ മസ്ജിദിനു ചേര്‍ന്നുള്ള ഖബര്‍ സ്ഥാനിയില്‍ അറക്കല്‍ രാജാവിന്റെ ഖബറിനോട് ചേര്‍ന്നാണ് നാടിന്റെ നായകനെ അടക്കം ചെയ്യുന്നത്. ജനസേവനത്തിനായി ജനങ്ങള്‍ക്കൊപ്പം നടന്ന നേതാവിന്റെ വിയോഗത്തില്‍ ഒരു നാട് മുഴുവന്‍ തേങ്ങുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications