സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ നാശവും അക്രമവും! അതിന് കാരണവുമുണ്ട്... കാന്തപുരത്തിന്റെ വിവാദ പ്രസംഗം
ചെറുവാടിയിൽ അൽബനാ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്.
കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശമടങ്ങിയ കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ പ്രസംഗം വിവാദമാകുന്നു. കോഴിക്കോട് ചെറുവാടിയിൽ അൽബനാ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്.
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നത് സമൂഹത്തിൽ അക്രമവും നാശവുമുണ്ടാക്കുമെന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ പറഞ്ഞത്. പുരുഷന്മാരെപ്പോലെ സ്ത്രീകളെ പൊതുരംഗത്ത് ഇറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് സ്ത്രീ-പുരുഷ സമത്വത്തിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗവും പരാമർശങ്ങളും വിവാദമായിരുന്നു.

കോഴിക്കോട് ചെറുവാടിയിൽ...
കോഴിക്കോട് ചെറുവാടിയിൽ എപി വിഭാഗത്തിന്റെ അൽബനാ സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കാന്തപുരം മുസ്ല്യാർ വീണ്ടും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയത്. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ അത് അക്രമവും നാശവും ഉണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകളെ പുരുഷന്മാരെപ്പോലെ പൊതുരംഗത്ത് ഇറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകും. അതെല്ലാം അനുവഭത്തിന്റെ വെളിച്ചത്തിൽ അറിയാവുന്നരാണ് ഇത് പറയുന്നതെന്നും കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ പ്രസംഗത്തിൽ വ്യക്തമാക്കി.

പ്രസംഗം...
സമസ്ത കേരള ജംഇയത്തുൽ ഉലമ എപി വിഭാഗം അദ്ധ്യക്ഷനായ കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം ഇതിനോടകം വലിയ ചർച്ചാവിഷയമായിട്ടുണ്ട്. കാന്തപുരത്തിന്റെ പ്രസംഗം ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾക്ക് തിരികൊളുത്തി. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുള്ളത്. ഇതാദ്യമായല്ല കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത്. മൂന്ന് വർഷം മുൻപ് 2015ൽ കോഴിക്കോട് നടന്ന എസ്എസ്എഫിന്റെ ക്യാമ്പസ് കോൺഫറൻസിലും അദ്ദേഹം സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. കാന്തപുരം അന്ന് നടത്തിയ പ്രസംഗം പിന്നീട് വലിയരീതിയിൽ കേരള സമൂഹത്തിൽ ചർച്ചയാകുകയും ചെയ്തു. എന്നാൽ കാന്തപുരത്തിന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായിരുന്നു എപി വിഭാഗത്തിന്റെ ആരോപണം.

ബുദ്ധിപരമല്ല...
സ്ത്രീ പുരുഷ സമത്വമെന്ന് ഇസ്ലാമികമോ മനുഷ്യത്വപരമോ ബുദ്ധിപരമോ അല്ലെന്നായിരുന്നു കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ അന്ന് അഭിപ്രായപ്പെട്ടിരുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്നതിന് പിന്നിൽ ഒരു ഒളിയമ്പുണ്ടെന്നും, ഇസ്ലാമിക സംസ്കാരത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീ പുരുഷ സമത്വം ഒരിക്കലും സാദ്ധ്യമല്ല. ആണും പെണ്ണും തുല്യരാണെന്ന് തെളിയിക്കാൻ ലോകത്ത് ആർക്കും കഴിയുകയില്ല. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണ്, പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകൾ പൊതുവെ പകച്ചു പോകാറുണ്ട് തുടങ്ങിയ കാര്യങ്ങളും അന്നത്തെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications