കരിപ്പൂരില്‍ മരിച്ചത് നിഷയല്ല, ഫാത്തിമ; സിഐഎസ്എഫ് ഇന്‍സ്പെക്ടര്‍ പറഞ്ഞത് കള്ളം, ആത്മഹത്യക്ക് കാരണം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥന് പോലീസിനോട് ആദ്യം പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായി. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥന് എല്ലാം സമ്മതിച്ചു.
യുവതിയുടെ പേരുവിവരങ്ങളെല്ലാം പോലീസിന് ലഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ഫാത്തിമ ഖാത്തൂനാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസിന് ബോധ്യമായി. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചു. എന്തിനാണ് ഉദ്യോഗസ്ഥന് ആദ്യം കള്ളം പറഞ്ഞതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

ഇന്‍സ്പെക്ടറുടെ ഫ്ളാറ്റില്‍
വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്‍സ്പെക്ടര്‍ വിശ്വജിത്ത് സിങിന്റെ ഫ്ളാറ്റിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി നിഷയാണ് മരിച്ചത് എന്നാണ് ഉദ്യോഗസ്ഥന് ആദ്യം പോലീസിനോട് പറഞ്ഞത്. യുവതിയുടെ വീടും മേല്‍വിലാസവും അറിയില്ലെന്നും വിശ്വജിത്ത് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇതുവിശ്വസിച്ചില്ല.

കൂടുതല്‍ വിവരങ്ങള്‍
വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വിശ്വജിത്തില്‍ നിന്ന് ലഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ഫാത്തിമ ഖാത്തൂനാണ് മരിച്ചതെന്ന് ഒടുവില്‍ വിശ്വജിത്ത് സമ്മതിച്ചു. യുവതിയുടെ പേര് വ്യക്തമാക്കുന്ന രേഖകളും പോലീസ് ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തി.

വര്‍ഷങ്ങളായി ഒരുമിച്ച്
വര്‍ഷങ്ങളായി വിശ്വജിത്തും ഫാത്തിമയും ഒരുമിച്ചാണ് താമസം. ഇവര്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. വിശ്വജിത്തിന് മറ്റൊരു ഭാര്യയുണ്ട്. ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് ഈ ഭാര്യ. ഇവര്‍ കരിപ്പൂരിലേക്ക് വരുന്നുവെന്ന് ഫാത്തിമ അറിഞ്ഞിരുന്നു. ഇതായിരിക്കാം ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.

ഞരമ്പ് മുറിച്ച ശേഷം
യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. യുവതിയുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. അവരെത്തി മൃതദേഹം തിരിച്ചറിയണം. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.

വിശ്വജിത്ത് പ്രേരിപ്പിച്ചോ
വിശ്വജിത്തിന്റെ ഭാര്യ കരിപ്പൂരിലേക്ക് വരുന്നത് ഫാത്തിമ അറിഞ്ഞിരുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു. മറ്റു കാരണമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആതമഹത്യയ്ക്ക് വിശ്വജിത്ത് പ്രേരിപ്പിച്ചോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications