കര്‍ണാടകയിലെ അതിര്‍ത്തി തടയല്‍;മുഖ്യമന്ത്രി പ്രധാനമന്തിക്ക് കത്തയച്ചു
തിരുവനന്തപുരം;കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നതൊഴിവാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കർണാടകം നിയന്ത്രണം ഏർപ്പടുത്തിയത് മൂലം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അവശ്യസാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പോലും തടയുന്ന സ്ഥിതിയുണ്ട്. അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അതിര്‍ത്തികള്‍ അടച്ചിടാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയുടെ തീരുമാനത്തിനെതിരെ തുളു അക്കാദമി മുന്‍ ചെയര്‍മാന്‍ സുബ്ബയ്യ റൈ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും കേറലത്തിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിലാണ് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ കേരളത്തില്‍ നിന്നുള്ള ആളുകളെ കര്‍മാടകയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. തീരുമാനത്തിനെതിരെ കേരളത്തില്‍ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.