യുവതി എത്തിയത് ഗര്‍ഭ പരിശോധനയ്ക്ക്: പക്ഷേ ഡോക്ടര്‍ ചെയ്തത്: കൊല്ലത്ത് നടന്നത് ഞെട്ടിക്കും!!
സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും ശ്രമം.
കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവതിയോട് ഡോക്ടര്‍ ചെയ്തത് കൊടും ക്രൂരത. ഡോക്ടറുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ യുവതി നടത്തിയ നീക്കം രക്ഷപ്പെടുത്തിയത് ഒരു ജീവന്. നേരത്തെ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം ശരിവയ്ക്കുന്ന നടപടികളാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കരുനാഗപ്പള്ളി ആദിനാട് സ്വദേശി അനില്‍കുമാറിന്റെ ഭാര്യയും രണ്ടുമാസം ഗര്‍ഭിണിയുമായ പ്രവിതയാണ് പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയത്. എന്നാല്‍ ഡോക്ടര്‍ കുറിച്ചുകൊടുത്തതാകട്ടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന്. ഇത് യുവതി കണ്ടെത്തുകയായിരുന്നു. യുവതി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ...

ഡോക്ടര്‍ ഷൈനിയുടെ അടുത്തെത്തി
ഗര്‍ഭ പരിശോധനയ്ക്കാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഷൈനിയുടെ അടുത്തെത്തിയതെന്ന് യുവതി പറയുന്നു. ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം യുവതി ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു.

കൈലിയും ടീഷര്‍ട്ടും വാങ്ങി
കൈലിയും ടീഷര്‍ട്ടും വാങ്ങി ലേബര്‍ റൂമിലേക്ക് വരാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിക്ക് ഡോക്ടര്‍ കുറിച്ചുകൊടുത്തത് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നായിരുന്നുവെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സംശയം തോന്നിയ യുവതി
ഒരു കുട്ടിയുടെ അമ്മയാണ് പ്രവിത. ഡോക്ടറുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ യുവതി മെഡിക്കല്‍ സ്റ്റോറില്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞപ്പോഴാണ് യുവതിക്ക് മരുന്ന് എന്തിനാണെന്ന് ബോധ്യപ്പെട്ടത്.

നഴ്സുമാരോട് വിഷയം ചോദിച്ചു
ലേബര്‍ റൂമില്‍ നഴ്സുമാരോട് വിഷയം ചോദിച്ചു. സംഭവം ബോധ്യപ്പെട്ട അവര്‍ ഡോക്ടറോട് ചോദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടെ നിന്നവരോടും യുവതി തിരക്കി.

ഡോക്ടര്‍ ദേഷ്യപ്പെട്ടു
ഡോക്ടര്‍ ദേഷ്യപ്പെട്ടാണ് തന്നോട് സംസാരിച്ചതെന്ന് പ്രവിത പറയുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ പ്രവൃത്തിയില്‍ സംശയം തോന്നിയത്. മെഡിക്കല്‍ സ്റ്റോറിലുള്ളവര്‍ പറഞ്ഞതോടെ സംശയം ബലപ്പെട്ടു.

ഗര്‍ഭഛിദ്രം സ്ഥിരംസംഭവം
ഗര്‍ഭഛിദ്രം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടക്കുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പുതിയ സംഭവം ഈ ആരോപണത്തിന് ബലമേകിയിരിക്കുകയാണ്.

മറ്റൊരു യുവതി നിന്നിരുന്നു
പ്രവിതക്ക് തൊട്ടുപിന്നില്‍ മറ്റൊരു യുവതി നിന്നിരുന്നു. ഇവര്‍ക്ക് കുറിച്ചുനല്കാനുള്ളത് മാറിയതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ആ യുവതിയോട് മരുന്ന് എഴുതി തന്നോ എന്ന് ഡോക്ടര്‍ ചോദിക്കുകയും ചെയ്തു.

പരാതി നല്‍കുമെന്ന് പ്രവിതയും കുടുംബവും
സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും ശ്രമം. ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കുമെന്ന് ഇരുവരും പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications