Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന് ജാമ്യം കിട്ടുമോ? കടിഞ്ഞാണിടാന്‍ സിബിഐ; ഗൂഢാലോചന നടന്നത് പ്രതിയുടെ തറവാട്ടു ക്ഷേത്രത്തില്‍

കതിരൂര്‍: മനോജ് വധക്കേസില്‍ പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിജി അനില്‍ കുമാര്‍ ഇന്ന് വിധി പ്രസ്താവിക്കും. ചൊവ്വാഴ്ച കോടതി സിബി ഐ പ്രോസിക്യൂട്ടറില്‍ നിന്ന് വിശദമായ വാദം കേട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ തറവാട്ടു ക്ഷേത്രത്തിലാണെന്ന് സിബി ഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ പറഞ്ഞു. ജയരാജന്‍ ഗൂഢാലോചനയിലെ മുഖ്യ പ്രതിയാണെന്നും മറ്റു പ്രതികളുടെ പങ്ക് കൊലപാതകത്തിന് ശേഷമാണ് തുടങ്ങുന്നതെങ്കില്‍ ജയരാജന്റെ പങ്ക് ഇതിന് മുന്‍പ് തന്നെ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

മനോജിനെ കൊലപ്പെടുടത്തിയ ഉടനെ 11 ാം പ്രതിയായ കൃഷണ്‍ ജയരാജിന്റെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇതേ സമയം പ്രതി വിശ്വനാഥനും ജയരാജനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റ ഫലമായാണ് കൊലപാതകത്തിനിടയില്‍ പരിക്കേറ്റ വിക്രമിനെ ജയരാജിന്റെ ഉടമസ്ഥതയിലുള്ള ബൊലേറോ വാഹനത്തില്‍ കണ്ണൂരിലും പയ്യന്നൂരിലെ ആശുപത്രിയിലും എത്തിച്ചത്. കമ്മ്യൂണിസ്റ്റ് കുടുംബമായ മനോജിന്റെ കുടുംബവുമായി ജയരാജന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് ആര്‍എസ്എസിലേക്ക് മനോജ് മാറിയത് ജയരാജിനെ ചൊടിപ്പിച്ചു. പിന്നീട് മനോജിന് നേരെ നിരവധി തവണ വധശ്രമം ഉണ്ടായി.

p-jayarajan.

ലോക്കല്‍ പോലീസിന് പാര്‍ട്ടിക്കാര്‍ നല്‍കുന്നതുപോലെയുള്ള നിര്‍ദേശമനുസരിച്ചല്ല പ്രതി ചേര്‍ത്തത്, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിപിഎം സംഘടനാ സംവിധാനം ഉപയോഗിച്ച് ജയരാജനെ നിയമത്തിന്റെ മുന്‍പില്‍ രോഗിയായി ചിത്രീകരിച്ചു. സിബി ഐയ്ക്ക് സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള അവസരം ആശുപത്രി വാസത്തിന്റെ പേരില്‍ തടസ്സപ്പെടുത്തി. ഗൂഢാലോചനയിലെ മറ്റു മൂന്നു പ്രതികള്‍ക്ക് നിര്‍ബന്ധ ജാമ്യമാണ് നല്‍കിയത്. എന്നാല്‍ ജയരാജന്റെ ജാമ്യാപേക്ഷ അതിന്റെ പരിഗണനാ പരിധിയില്‍ പോലും വരില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

ഇതേ സമയം ഗൂഡാലോചന നടന്നുവെന്നു പറയുന്ന തറവാട്ടു ക്ഷേത്രം ഒരു വ്യക്തിയുടേതല്ലെന്നും ട്രസ്റ്റിന്റേതാണെന്നും പ്രതിഭാഗം പ്രോസിക്യൂട്ടര്‍ കെ വിശ്വന്‍ പറഞ്ഞു. വിക്രമിനെ കൊണ്ടുപോയ വാഹനം ജയരാജിന്റെതല്ല. പാട്യം സോഷ്യല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ്. അതിന്റെ ഭാരവാഹി എന്ന നിലയിലാണ് ജയരാജന്‍ ആര്‍ടിസി ഉടമസ്ഥനായത്. ജയരാജന് ജാമ്യം അനുവദിക്കണമെന്നും വിശ്വന്‍ പറഞ്ഞു. കേസ് ഡയറി സിബി ഐ വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+