ജയരാജന് ജാമ്യം കിട്ടുമോ? കടിഞ്ഞാണിടാന്‍ സിബിഐ; ഗൂഢാലോചന നടന്നത് പ്രതിയുടെ തറവാട്ടു ക്ഷേത്രത്തില്‍
കതിരൂര്‍: മനോജ് വധക്കേസില്‍ പി ജയരാജന് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിജി അനില്‍ കുമാര്‍ ഇന്ന് വിധി പ്രസ്താവിക്കും. ചൊവ്വാഴ്ച കോടതി സിബി ഐ പ്രോസിക്യൂട്ടറില്‍ നിന്ന് വിശദമായ വാദം കേട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ തറവാട്ടു ക്ഷേത്രത്തിലാണെന്ന് സിബി ഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ പറഞ്ഞു. ജയരാജന് ഗൂഢാലോചനയിലെ മുഖ്യ പ്രതിയാണെന്നും മറ്റു പ്രതികളുടെ പങ്ക് കൊലപാതകത്തിന് ശേഷമാണ് തുടങ്ങുന്നതെങ്കില്‍ ജയരാജന്റെ പങ്ക് ഇതിന് മുന്‍പ് തന്നെ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
മനോജിനെ കൊലപ്പെടുടത്തിയ ഉടനെ 11 ാം പ്രതിയായ കൃഷണ് ജയരാജിന്റെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇതേ സമയം പ്രതി വിശ്വനാഥനും ജയരാജനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റ ഫലമായാണ് കൊലപാതകത്തിനിടയില്‍ പരിക്കേറ്റ വിക്രമിനെ ജയരാജിന്റെ ഉടമസ്ഥതയിലുള്ള ബൊലേറോ വാഹനത്തില്‍ കണ്ണൂരിലും പയ്യന്നൂരിലെ ആശുപത്രിയിലും എത്തിച്ചത്. കമ്മ്യൂണിസ്റ്റ് കുടുംബമായ മനോജിന്റെ കുടുംബവുമായി ജയരാജന് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് ആര്‍എസ്എസിലേക്ക് മനോജ് മാറിയത് ജയരാജിനെ ചൊടിപ്പിച്ചു. പിന്നീട് മനോജിന് നേരെ നിരവധി തവണ വധശ്രമം ഉണ്ടായി.

ലോക്കല്‍ പോലീസിന് പാര്ട്ടിക്കാര് നല്കുന്നതുപോലെയുള്ള നിര്‍ദേശമനുസരിച്ചല്ല പ്രതി ചേര്‍ത്തത്, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സിപിഎം സംഘടനാ സംവിധാനം ഉപയോഗിച്ച് ജയരാജനെ നിയമത്തിന്റെ മുന്പില് രോഗിയായി ചിത്രീകരിച്ചു. സിബി ഐയ്ക്ക് സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള അവസരം ആശുപത്രി വാസത്തിന്റെ പേരില്‍ തടസ്സപ്പെടുത്തി. ഗൂഢാലോചനയിലെ മറ്റു മൂന്നു പ്രതികള്‍ക്ക് നിര്‍ബന്ധ ജാമ്യമാണ് നല്‍കിയത്. എന്നാല്‍ ജയരാജന്റെ ജാമ്യാപേക്ഷ അതിന്റെ പരിഗണനാ പരിധിയില്‍ പോലും വരില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
ഇതേ സമയം ഗൂഡാലോചന നടന്നുവെന്നു പറയുന്ന തറവാട്ടു ക്ഷേത്രം ഒരു വ്യക്തിയുടേതല്ലെന്നും ട്രസ്റ്റിന്റേതാണെന്നും പ്രതിഭാഗം പ്രോസിക്യൂട്ടര്‍ കെ വിശ്വന് പറഞ്ഞു. വിക്രമിനെ കൊണ്ടുപോയ വാഹനം ജയരാജിന്റെതല്ല. പാട്യം സോഷ്യല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ്. അതിന്റെ ഭാരവാഹി എന്ന നിലയിലാണ് ജയരാജന് ആര്‍ടിസി ഉടമസ്ഥനായത്. ജയരാജന് ജാമ്യം അനുവദിക്കണമെന്നും വിശ്വന് പറഞ്ഞു. കേസ് ഡയറി സിബി ഐ വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചു.
-
ജനപ്രിയന്റെ ഭാര്യ ലേബലും കോടികളുടെ ആസ്തിയും നോക്കിയിരുന്നാൽ ജീവിതം നരകമായേനേ';മഞ്ജുവിന് കൈയ്യടി -
വെള്ളിയല്ല.. ഇപ്പോള്‍ വാങ്ങേണ്ടത് സ്വര്‍ണം തന്നെ; നിക്ഷേപിക്കാന്‍ പറ്റിയ സമയം, കാരണമിത് -
സ്വർണം വിൽക്കുന്നുണ്ടോ? ഇങ്ങനെ ചെയ്താൽ നികുതി ഭാരമില്ലാതെ വിൽക്കാം..ചെയ്യേണ്ടത് -
ബിസിനസ്സിൽ ലാഭം, വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും, സ്ഥലംമാറ്റം പ്രതീക്ഷിക്കാം, കേസുകളില്‍ വിജയിക്കും, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് സന്തോഷ വാർത്ത; ഒടുവിൽ കാമരാജ് റോഡിന് ശാപമോക്ഷം, പൂർണമായി തുറന്നു -
വെറും വർഷയുടെ വിഡിയോ; വ്യക്തത വരുത്തി താരം..'ഫോട്ടോസ് ഡിലീറ്റ് ചെയ്തു എന്നൊക്കെ വന്നു' -
മോണാലിസയ്ക്ക് പ്രതിഫലം ലക്ഷങ്ങൾ, ഷെഡിൽ നിന്ന് മുംബൈയിലെ ഫ്ളാറ്റിലേക്ക്, ജീവിതം മാറിമറിഞ്ഞതിങ്ങനെ -
വിഎസിന്റെ മകനെ മത്സരിപ്പിക്കാന്‍ സിപിഎം? പ്രാഥമിക ചര്‍ച്ച, അരുണ്കുമാറെത്തുന്നത് കായംകുളത്തേക്ക്? -
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു... ഡിഎ കുടിശ്ശിക അനുവദിക്കും, ഒപ്പം 2% ഡിഎ വര്‍ധനവും -
സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷത്തിലേക്ക് ഇനി പോകില്ലേ?..ഇന്നത്തെ നിരക്ക് അറിയാം -
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വേറിട്ട നീക്കം; ആ കേന്ദ്രമന്ത്രിയെ കളത്തിലിറക്കും, എവിടെ? -
സ്വര്‍ണമല്ല... 2026 ഡോളറിന്റെ വര്‍ഷമാകും, കുതിക്കാനൊരുങ്ങുന്നു.. സാധ്യതകള്‍ ഇങ്ങനെ












Click it and Unblock the Notifications