Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം…’:തേജസ്വി സൂര്യയ്ക്ക് കെസി വേണുഗോപാലിന്റെ മറുപടി

വയനാട് ദുരന്തം ലോക്സഭയിൽ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ച കർണാടകയിൽ നിന്നുള്ള ബി ജെ പി അംഗം തേജസ്വി സൂര്യയ്ക്ക് ചുട്ടമറുപടിയുമായി കെസി വേണുഗോപാൽ. വയനാട് വിഷയം വേണുഗോപാൽ സംസാരിക്കുന്നതിനിടെ തേജസ്വി സtര്യ ഇടപെടുകയായിരുന്നു. കർണാടകയിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ സകലതും നഷ്ടപ്പെട്ട കർഷകർക്ക് വേണ്ടി കോൺഗ്രസ് സർക്കാർ ഒന്നും ചെയ്തില്ലെന്നായിരുന്നു തേജസ്വി പറഞ്ഞത്. എന്നാൽ വയനാട് അപകടത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് വേണുഗോപാൽ മറുപടി നൽകി.

'വയനാട് ദുരന്തത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. നിരവധി മൃതദേഹങ്ങൾ കണ്ടെത്തി, നിരവധി ആളുകളെ കാണാതായി. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും മറ്റെല്ലാ സംസ്ഥാന സർക്കാരുകളിൽ നിന്നും പരമാവധി പിന്തുണ നൽകേണ്ടതുണ്ട്, അപ്പോൾ മാത്രമേ സാഹചര്യം പരിഹരിക്കാൻ കഴിയൂ.രാഷ്ട്രം കരയുകയാണ്. ഇത്തരം ദുരന്തങ്ങൾ എങ്ങനെ തടയാം എന്നതുമായി ബന്ധപ്പെട്ട് നമുക്ക് ദീർഘകാലവും ഹ്രസ്വകാലവുമായ തന്ത്രങ്ങൾ ആവശ്യമാണ്. അതിനാൽ, ഇത് സംബന്ധിച്ച് അടിയന്തര ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്', കെ സി പറഞ്ഞു. ഇതിനിടയിൽ തേജസ്വി സൂര്യയ്ക്ക് സംസാരിക്കാൻ സ്പീക്കർ സമയം അനുവദിച്ചു.

kcthek-

മണ്ണിടിച്ചിലിൽ ഭൂമിയും കൃഷിയും നഷ്ടപ്പെട്ട കർഷകർക്ക് യാതൊന്നും പ്രഖ്യാപിക്കാത്തവരാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ എന്നായിരുന്നു തേജസ്വി പറഞ്ഞത്. 'കർണാടകയിലെ പശ്ചിമഘട്ട മേഖലയിലുള്ള ചിക്കമംഗളൂരു എന്ന സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. മണ്ണിടിച്ചിലിൽ കൃഷിനാശം സംഭവിച്ചത് 1000ത്തോളം കർഷകരെയാണ് ബാധിച്ചത്. ഏകദേശം 1000 കോടിയുടെ നഷ്ടമാണ് അവർക്കുണ്ടായത്. ഇതുവരെ കർഷകർക്ക് ഒരു നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല', തേജസ്വി സൂര്യ പറഞ്ഞു.

ഇതോടെ അപകടത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന്റെ സമയമാണ്. മലയാളത്തിൽ ഒരു ചൊല്ലുണ്ട്, 'ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്നും തേജസ്വി സൂര്യയോട് കെ സി പറഞ്ഞു.

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 175 ഓളം പേരാണ് മരിച്ചത്. മൂവായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. നിരവധി പേർ ഇപ്പോഴും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇനിയും 200 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+