Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ ക്യാമറ വിവാദം ; ഓ​ഗസ്റ്റ് മാസത്തിലെ റോഡപകടങ്ങളുടെ കണക്ക് ഇങ്ങനെ

സംസ്ഥാനത്തെ റോഡുകളിൽ എ ഐ ക്യാമറ വച്ച ശേഷം അപകടങ്ങളിൽ കുറവു വന്നെന്നു കാണിച്ച കണക്കിലെ പൊരുത്തക്കേടിൽ വലഞ്ഞ് ​ഗതാ​ഗത വകുപ്പും സംസ്ഥാന സർക്കാരും. എ ഐ ക്യാമറ വച്ചതിനു ശേം സംസ്ഥാനത്ത് അപകടങ്ങളും അപകട മരണങ്ങളും കുറഞ്ഞെന്നായിരുന്നു സർക്കാർ കണ്ടെത്തൽ. ഓ​ഗസ്റ്റ് മാസത്തിൽ സർക്കാർ കണക്കിൽ ഇത്രയും അപകടങ്ങൾ കുറഞ്ഞെന്നും ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലും സർക്കാരിന്റെ കണക്കുകളിലും റോഡപകടങ്ങളുടെ കാര്യത്തിൽ വൈരുദ്ധ്യം വന്നതോടെയാണ് ​ഗതാ​ഗത വകുപ്പ് വലഞ്ഞിരിക്കുന്നത്. ഓ​ഗസ്റ്റ് മാസത്തിൽ റോട്ടിൽ 1065 അപകടങ്ങളുണ്ടായെന്നും അതിൽ 58 പേർ മരിച്ചുവെന്നുമായിരുന്നു സർക്കാര്‌‍ ഹൈക്കോടതിയിൽ നൽകിയ കണക്ക്. എന്നാൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ റോഡപകടങ്ങൾ 4000 വും അപകട മരണങ്ങൾ 353 ഉം ആണ്.

aicameran300

കണക്കുകൾ പരിശോധിച്ചാൽ 2022 ഓ​ഗസ്റ്റിലേക്കാൾ 46 മരണങ്ങൾ കൂടുതൽ. കഴിഞ്ഞ ഓദസ്റ്റിൽ 307 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. അതേ സമയം വൈരുദ്ധ്യത്തിന് മോട്ടോർ വാഹന വകുപ്പും മറുപടി നൽകി. ഓ​ഗസ്റ്റ് മാസത്തെ കണക്കുകൾ മുഴുവൻ‍ വരും മുൻപ് കോടതിയിൽ റിപ്പോർട്ട് നൽകിയപ്പോൾ സംഭവിച്ച പിഴവാണ് എന്ന് മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചു. ആ മാസം അപകടം സംഭവിച്ച് പരിക്കേറ്റ് പിന്നീട് മരണമടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും മോട്ടോർ വാഹന വകുപ്പ് കൂട്ടിച്ചേർത്തു.

ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുറത്തു വിട്ട കണക്കുകൾ പ്രകാരം ക്യാമറ വച്ചതിന് ശേഷം ജൂൺ- ജൂലൈ മാസങ്ങളിൽ റോഡപകടങ്ങൾ വഴിയുള്ള മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ അപകടങ്ങളുടെ കണക്കിൽ വലിയ കുറവൊന്നും സംഭവിച്ചിട്ടുമില്ല. എന്നാൽ ഇതിനു ശേഷം ഓ​ഗസ്റ്റ് മാസത്തിൽ അപകട നിരക്കും അപകട മരണ നിരക്കും കൂടിയിട്ടും ഉണ്ട്.

അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്.

സർക്കാർ തെറ്റായ കണക്ക് കോടതിയെ ധരിപ്പിച്ച സാഹചര്യത്തിൽ ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു രാജി വച്ചൊഴിയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+