കൂത്തുപറമ്പില്‍ കെപി മോഹനനെ കെകെ ശൈലജ മലർത്തിയടിച്ചു
കണ്ണൂര്‍: കൂത്തുപറമ്പില്‍ കെപി മോഹനന് തിരിച്ചടി. സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജ ഞെട്ടിപ്പിയ്ക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. പി സദാനന്ദനായിരുന്നു ബിജെപി സ്ഥാനാർത്ഥി.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. വടകര ലോകസഭാ മണ്ഡലത്തിലാണ് കൂത്ത്പറമ്പ് മണ്ഡലം ഉള്‍പ്പെടുന്നത്. കൂത്തുപറമ്പ്, പാനൂര്‍ എന്നീ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാനൂര്‍, പാട്യം, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം. കണ്ണൂര്‍ ജില്ലയിലെ ഇടതുകോട്ടകളില്‍ ഒന്നാണിത്. 1977ലും 1991ലും പിണറായി വിജയന്‍ ഈ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു ജയിച്ചിട്ടുണ്ട്. 1980ല്‍ സിപിഎമ്മിന്റെ ഭാഗമായിരുന്ന സമയത്ത് എംവി രാഘവന്‍ ഇവിടെ നിന്നും വിജയിച്ചു കയറിയിട്ടുണ്ട്.
ഇടതുപക്ഷത്തിനു
സമ്പൂര്‍ണ
മേല്‍ക്കൈയുള്ള
ഈ
മണ്ഡലത്തില്‍
2008ല്‍
നടന്ന
പുനര്‍
നിര്‍ണയത്തോടെ
ചില്ലറ
വ്യത്യാസങ്ങള്‍
വന്നിട്ടുണ്ട്.
അതുകൊണ്ട്
തന്നെ
2011ലെ
തെരഞ്ഞെടുപ്പില്‍
ഇടതുപക്ഷത്തിന്
വേണ്ടി
മത്സരിച്ച
ഐഎന്‍എല്‍
സ്ഥാനാര്‍ത്ഥി
സയ്ദ്
അലവി
പുതിയവളപ്പില്‍
പരാജയം
ഏറ്റുവാങ്ങി.
ജനതാദള്‍
സെക്യുലർ
സ്ഥാനാര്‍ത്ഥിയും
പിആര്‍
കുറുപ്പിന്റെ
മകനുമായ
കെപി
മോഹനനാണ്
വിജയിച്ചത്.
3303
വോട്ടിന്റെ
ഭൂരിപക്ഷത്തിലാണ്
കെപി
മോഹനന്‍
വിജയിച്ചിരുന്നത്.