Get Updates
Get notified of breaking news, exclusive insights, and must-see stories!

ലതിക സുഭാഷിനെ കോണ്‍ഗ്രസ് പുറത്താക്കുന്നു; ഏറ്റുമാനൂരില്‍ പ്രഖ്യാപനം ഉണ്ടായാല്‍ തീരുമാനം

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയില്‍ കടുത്ത അമര്‍ഷമാണ് ഹൈക്കമാന്‍ഡിന് ഉണ്ടായിരിക്കുന്നത്. 55 ശതമാനം പുതുമുഖങ്ങളും യുവാക്കളുമൊക്കെ അടങ്ങിയ പട്ടിക പാര്‍ട്ടിക്ക് വലിയ മുന്‍തൂക്കം നല്‍കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെയുള്ള ലതിക സുഭാഷിന്‍റെ പ്രതിഷേധം കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചു. മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഗുണവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം എല്ലാം ശ്രദ്ധയും കോണ്‍ഗ്രസിലെ പ്രശ്നങ്ങളിലേക്ക് പോവുന്ന സ്ഥിയാണ് ഉണ്ടായിരിക്കുന്നത്.

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

വനിതകള്‍ക്ക് പ്രാതിനിധ്യം

വനിതകള്‍ക്ക് പ്രാതിനിധ്യം

വനിതകള്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കണമെന്ന അഭിപ്രായം സോണിയ ഗാന്ധിക്കും ഉണ്ടായിരുന്നു. ഇരുപത് ശതമാനം സീറ്റുകള്‍ മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ജില്ലയില്‍ ഒരു സ്ത്രീ എന്ന കണക്കിലെങ്കിലും പ്രാതിനിധ്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പത്ത് ശതമാനം സ്ത്രീകള്‍ ഉണ്ടെന്നുള്ളത് ചൂണ്ടിക്കാട്ടി പട്ടികയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു.

മുന്‍ഗണ നല്‍കിയില്ല

മുന്‍ഗണ നല്‍കിയില്ല

സീറ്റ് വേണമെന്ന ലതിക സുഭാഷിന്‍റെ ആവശ്യം, ഉമ്മന്‍ചാണ്ടി, എകെ ആന്‍റണി, രമേശ് ചെന്നിത്തല എന്നീ എല്ലാ മുതിര്‍ന്ന നേതാക്കളുടേയും മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് വക്താക്കള്‍ക്ക് സീറ്റ് ഉറപ്പിക്കുന്ന തിരക്കില്‍ അവര്‍ക്ക് സീറ്റ് നല്‍കുന്നതിന് നേതാക്കള്‍ മുന്‍ഗണ നല്‍കിയില്ലെന്നാണ് ആരോപിക്കപ്പെടുന്നത്.

ഏറ്റുമാനൂര്‍ മാത്രം

ഏറ്റുമാനൂര്‍ മാത്രം

എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി മാത്രമാണ് ലതിക സുഭാഷ് ശ്രമിച്ചതെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫിനാണ് അനുവദിച്ചത്. അതിനാല്‍ ലതികയ്ക്ക് മറ്റ് സീറ്റുകള്‍ നല്‍കാനുള്ള ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും അവര്‍ ഏറ്റുമാനൂര്‍ എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മഹിള കോണ്‍ഗ്രസ് അധ്യക്ഷ

മഹിള കോണ്‍ഗ്രസ് അധ്യക്ഷ


സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം ഉണ്ടാവുമെന്ന മുന്നറിയിപ്പ് ലതിക സുഭാഷ് നേരത്തെ തന്നെ നേതാക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത്ര പരസ്യമായ പ്രതിഷേധത്തിലേക്ക് പോവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മഹിള കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച അവര്‍ കെപിസിസി ആസ്ഥാനത്തിന് മുന്നിലെത്തി തലമുണ്ഡനം ചെയ്ത് ഏവരേയും ഞെട്ടിച്ചു.

എഐസിസി അംഗത്വം

എഐസിസി അംഗത്വം

എഐസിസി അംഗത്വം കൂടി രാജിവെച്ച ലതിക സുഭാഷ് ഇപ്പോള്‍ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനത്തിലാണ്. തുടര്‍ നീക്കങ്ങള്‍ പ്രഖ്യാപിക്കാന്‍ ഏറ്റുമാനൂരില്‍ ഇന്ന് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ വളിച്ച് ചേര്‍ത്തിട്ടുണ്ട് ലതിക സുഭാഷ്. ഈ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടപടി വേണം

നടപടി വേണം

ഇതിനിടയിലാണ് ലതിക സുഭാഷിനെതിരെ നടപടി വേണമെന്ന ആവശ്യം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശക്തമാക്കിയത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ സർവശോഭയും കെടുത്തിയ ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ലതിക സുഭാഷിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും കോണ്‍ഗ്രസില്‍ ഉണ്ടെന്നതിനാല്‍ അത് അത്ര എളുപ്പമാവില്ല.

പരാജയപ്പെട്ട നേതൃത്വം

പരാജയപ്പെട്ട നേതൃത്വം

സീറ്റ് നൽകാതിരുന്നതിന്റ കാരണങ്ങൾ ലതികയെ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നേതൃത്വമാണ് പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിയെന്നാണ് ഒരുവിഭാഗം നേതാക്കളുടെ പ്രതികരണം. ലതികയുടെ പ്രതിഷേധത്തിന് ശേഷം പോലും കെപിസിസി പ്രസിഡന്‍റ് പ്രതികരിച്ച രീതി ശരിയായില്ലെന്ന അഭിപ്രായവും ശക്തമാണ്.

ഒമ്പത് വനിതകളെ

ഒമ്പത് വനിതകളെ

എന്നാല്‍ ലതിക സുഭാഷിന്‍റെ പ്രതികരണത്തോടെ കോണ്‍ഗ്രസ് പട്ടികയുടെ എല്ലാ അവകാശവാദങ്ങളും ഇല്ലാതാക്കിയെന്നാണ് മറുപക്ഷം ആഞ്ഞടിക്കുന്നത്. ഒമ്പത് വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയെങ്കിലും സ്ത്രീവിരുദ്ധ പാര്‍ട്ടിയെന്ന പഴി ഉണ്ടാക്കി. രാഷ്ട്രീയ എതിരാളികള്‍ ഇത് ഇതിനോടകം പ്രചാരണം ആയുധമാക്കി കഴിഞ്ഞു.

ഏറ്റുമാനൂരിലെ പ്രഖ്യാപനം

ഏറ്റുമാനൂരിലെ പ്രഖ്യാപനം

ലതിക സുഭാഷിനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ നിലവില്‍ രണ്ട് അഭിപ്രായം ഉണ്ടെങ്കിലും ഏറ്റുമാനൂരില്‍ അവരുടെ തുടര്‍ നീക്കം എന്താവും എന്നറിയാന്‍ കാത്തിരിക്കുകയാണ് നേതൃത്വം. മുന്നണി തീരുമാനത്തെ വെല്ലുവിളിച്ച് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ ലതിക സുഭാഷ് തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് അവരെ പുറത്താക്കാന്‍ നിര്‍ബന്ധിതരാവും.

Recommended Video

cmsvideo
    ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലപ്പോള്‍ നിങ്ങളും കാണാം | Oneindia Malayalam
    തള്ളിപ്പറയേണ്ടി വരും

    തള്ളിപ്പറയേണ്ടി വരും


    അതിനായി ഏവരും ഉറ്റുനോക്കുന്ന ഏറ്റുമാനൂരിലെ ഇന്നത്തെ അവരുടെ പ്രഖ്യാപനത്തിനായിട്ടാണ്. സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ അവരെ പിന്തുണക്കുന്നവര്‍ക്ക് പോലും തള്ളിപ്പറയേണ്ടി വരും. അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു ലതിക സുഭാഷിന്‍രെ പ്രതികരണം.

    ക്യൂട്ടായി ഐശ്വര പ്രസാദ്; ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+