എംഎല്‍എ സ്ഥാനം രാജിവെച്ച് പിജെ ജോസഫും മോന്‍സ് ജോസഫും; കാരണം ഇങ്ങനെ..
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ പിസി തോമസുമായി ലയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷനുള്ള പാര്‍ട്ടിയുടെ ഭാഗമായി മാറിയിരിക്കുകയാണ് പിജെ ജോസഫ്. രണ്ടില ചിഹ്നത്തിന് വേണ്ടിയുള്ള കേസില്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയായിരുന്നു പിസി തോമസ്-പിജെ ജോസഫ് ലയനം സാധ്യമായത്. ഇതിന് പിന്നാലെ നിയമസഭ അഗ്വത്വവും രാജിവെച്ചിരിക്കുകയാണ് പിജെ ജോസഫവും മോന്‍സ് ജോസഫും. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കൈമാറി.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

രണ്ടില ചിഹ്നത്തില്‍
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നത്തില്‍ മത്സരിച്ച 15 പേരില്‍ വിജയിച്ചത് 6 പേരായിരുന്നു. കെഎം മാണി, പിജെ ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്, എന്‍ ജയരാജ്, സിഎഫ് തോമസ് എന്നിവരായിരുന്നു വിജയികള്‍. ഇതില്‍ കെഎം മാണിയുടെ നിര്യാണത്തോടെ നടന്ന് ഉപതിരഞ്ഞെടുപ്പില്‍ പാലാ നഷ്ടമായി. സിഎഫ് തോമസിന്റെ മരണത്തോടെ ആ സീറ്റു ഒഴിഞ്ഞ് കിടക്കുന്നു.

ഇരുപക്ഷത്തും രണ്ട് പേര്
പാര്‍ട്ടിയിലെ അധികാരതര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ ഇരുപക്ഷത്തും രണ്ട് എംഎല്‍എമാര്‍ വീതമായി. എന്‍ ജയരാജും റോഷി അഗസ്റ്റിനും ജോസ് കെ മാണിക്കൊപ്പം നിന്നപ്പോള്‍ മറുചേരിയില്‍ പിജെ ജോസഫും മോന്‍സ് ജോസഫും ഉറച്ച് നിന്നു. തര്‍ക്കം പിളര്‍പ്പിലേക്ക് നയിച്ചപ്പോള്‍ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തുകയും ചെയ്തു.

ജോസ് കെ മാണിക്ക് അനുകൂലം
സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലെ വിപ്പ് ലംഘിച്ചെന്ന് ആരോപിച്ച് ഇരു വിഭാഗവും സ്പീക്കര്‍ക്ക് അയോഗ്യത നോട്ടീസ് നല്കി. സുപ്രീംകോടതിയുടെ അവസാന വിധിയും ജോസ് കെ മാണിക്ക് അനുകൂലമായതോടെ ജോസഫിനും പിജെ ജോസഫിനും മുന്നില്‍ അയോഗ്യത പ്രശ്നം ഉയര്‍ന്നു വന്നു.

ജോസഫും മോന്‍സ് ജോസഫും
ഇതോടെയാണ് ജോസഫും മോന്‍സ് ജോസഫും രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപായാണ് ഇരുവരും രാജി വച്ചത്. പുതിയ പാര്‍ട്ടിയില്‍ ലയിച്ച ശേഷവും കേരള കോണ്‍ഗ്രസ് എംഎല്‍എമാരായി തുടരുന്നതിലെ നിയമപ്രശ്നം ഒഴിവാക്കാനാണ് രാജിവയ്ക്കുന്നതാണ് നല്ലത് എന്ന നിയമോപദേശവും ഇരുവര്‍ക്കും ലഭിച്ചിരുന്നു.

പത്ത് സ്ഥാനാര്‍ത്ഥികളും
ഇരുവരുടേയും രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. അതേസമയം, പിജെ ജോസഫ് വിഭാഗത്തിലെ പത്ത് സ്ഥാനാര്‍ത്ഥികളും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ചിഹ്നം സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് പത്രിക സമര്‍പ്പണം വൈകുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ മാത്രമാണ് പ്രതിക സമര്‍പ്പിക്കാന്‍ കഴിയുള്ളു.

പിസി തോമസ് വിഭാഗത്തില്‍
പിസി തോമസ് വിഭാഗത്തില്‍ ലയിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷനുള്ള കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ഭാഗമായി ജോസഫ് വിഭാഗവും മാറി. പിസി തോമസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കസേരയാണ്. എന്നാല്‍ ഇതിന് പകരം കേരള കോണ്‍ഗ്രസ് ജെ പാര്‍ട്ടിയുടെ പഴയ ചിഹ്നമായ സൈക്കിള്‍ കിട്ടാനാണ് ജോസഫിന്റെ ശ്രമം.

ചിഹ്നം ചോദ്യചിഹ്നം
എന്നാല്‍ ദേശീയ പാര്‍ട്ടിയായ എസ്പിയുടെ ചിഹ്നവും സൈക്കിളാണ്. ഇതിനാല്‍ തന്നെ കേരള കോണ്‍ഗ്രസിന് സൈക്കിള്‍ ചിഹ്നം കിട്ടാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്ത വരുമെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. പിജെ ജോസഫിന്റെയും മോന്‍സിന്റേയും രാജിയോടെ പ്രതിപക്ഷത്തെ അംഗബലം വീണ്ടും കുറഞ്ഞു.
ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications