കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വേണ്ട.. അയഞ്ഞ് പിജെ ജോസഫ്..കോൺഗ്രസിന് മുന്നിൽ മറ്റൊരു നിർദേശം, പക്ഷേ ഉറപ്പ് വേണം

Google Oneindia Malayalam News

കോട്ടയം; നിയസഭ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നതോടെ യുഡിഎഫിൽ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുകയാണ്. ഇത്തവണ മുസ്ലീം ലീഗ് അധികമായി അഞ്ച് സീറ്റുകളാണ് ചോദിച്ചിരിക്കുന്നത്. എന്നാൽ രണ്ട് സീറ്റ് മാത്രമേ തരാനാകൂ എന്ന നിലപാടിലാണ് കോൺഗ്രസ്. വ്യാഴാഴ്ച നടക്കുന്ന ഉഭയ കക്ഷി ചർച്ചയിൽ സീറ്റ് സംബന്ധിച്ച് അന്തിമ തിരുമാനം ആയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം 15 സീറ്റിനായി അവകാശവാദം ഉയർത്തുന്ന പിജെ ജോസഫിനെ മെരുക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വം. ജോസഫിന് മുൻപിൽ കോൺഗ്രസ് വെച്ച നിർദ്ദേശങ്ങൾ ഇങ്ങനെ

'പൊന്നാപുരംകോട്ട'തിരിച്ച് പിടിക്കാനുറച്ച് കോൺഗ്രസ്; അൻവറിനെതിരെ ടി സിദ്ധിഖ്? ഷൗക്കത്ത് ജലീലിനെതിരെ?'പൊന്നാപുരംകോട്ട'തിരിച്ച് പിടിക്കാനുറച്ച് കോൺഗ്രസ്; അൻവറിനെതിരെ ടി സിദ്ധിഖ്? ഷൗക്കത്ത് ജലീലിനെതിരെ?

ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ പടര്‍ന്ന് കയറണം, സീറ്റുറപ്പിക്കണം,കേരളത്തിൽ പുതിയ നീക്കവുമായി ബിജെപിന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ പടര്‍ന്ന് കയറണം, സീറ്റുറപ്പിക്കണം,കേരളത്തിൽ പുതിയ നീക്കവുമായി ബിജെപി

ജോസഫിൻറെ ആവശ്യം

ജോസഫിൻറെ ആവശ്യം

ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട് പോയ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ കണ്ണുവെച്ച കോൺഗ്രസ് നേതാക്കൾക്ക് കടുംവെട്ട് നൽകിയാണ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റും തങ്ങൾക്ക് തന്നെ വേണമെന്ന് പിജെ ജോസഫ് വിഭാഗം ആവശ്യമുന്നയിച്ചത്. 15 സീറ്റിലായിരുന്നു കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ചിരുന്നത്.

പരമാവധി 7 സീറ്റ്

പരമാവധി 7 സീറ്റ്

എന്നാൽ ഇതിൽ പല സീറ്റിലും ജോസഫ് വിഭാഗത്തിന് വിജയ സാധ്യത ഇല്ലെന്നിരിക്കെ മുഴുവൻ സീറ്റുകളും വിട്ട് തരാൻ സാധിക്കില്ലെന്ന കർശന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. പരമാവധി ഏഴ് സീറ്റുകൾ എന്നാണ് കോൺഗ്രസ് ജോസഫിന് നൽകുന്ന വാഗ്ദാനം. 10 വരെ സീറ്റുകൾ നൽകാൻ തയ്യാറായാലും 15 എന്നത് പരിഗണിക്കാനേ കഴിയാത്ത ആവശ്യമാണെന്ന് നേതാക്കൾ പറയുന്നു.

മൂന്ന് സീറ്റുകൾ

മൂന്ന് സീറ്റുകൾ

സമവായമെന്ന നിലയിൽ മൂന്ന് സീറ്റുകൾ വിട്ടു നൽകാമെന്നാണ് ജോസഫിന്റെ നിലപാട്. തളിപ്പറമ്പ് മണ്ഡലവും ആലത്തൂരുമാണ് ജോസഫ് നൽകാമെന്ന് സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഇടത് കോട്ടകളായ ഈ രണ്ട് മണ്ഡലങ്ങളും വിട്ട് കിട്ടിയിട്ട് യാതൊരു കാര്യവുമില്ലെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.

സീറ്റുകൾ വെച്ച് മാറാൻ

സീറ്റുകൾ വെച്ച് മാറാൻ

കഴിഞ്ഞ തവണ 35000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചത്. അതേസമയം
ജയസാധ്യത കൂടി കണക്കിലെടുത്തുള്ള മണ്ഡലങ്ങൾ വിട്ടുനൽകാൻ ജോസഫ് തയ്യാറാവണമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. മാത്രമല്ല സീറ്റുകൾ വെച്ച് മാറാമെന്നും കോൺഗ്രസ് പറയുന്നു.

12 സീറ്റുകൾ ഉറപ്പാക്കിയ ശേഷം

12 സീറ്റുകൾ ഉറപ്പാക്കിയ ശേഷം

അതേസമയം 12 സീറ്റുകൾ ഉറപ്പാക്കിയ ശേഷം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റം ആലോചിക്കാം എന്നാണു ജോസഫ് നൽകിയിരിക്കുന്ന മറുപടി. മുസ്ലീം ലീഗ് ആവശ്യപ്പെടുന്ന സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെങ്കിൽ കേരള കോൺഗ്രസിന് സീറ്റുകള് നിഷേധിക്കുന്നത് അനുചിതമാണെന്നും ജോസഫ് ചൂണ്ടിക്കാട്ടുന്നു.

കാപ്പന് വേണ്ടി

കാപ്പന് വേണ്ടി

അതിനിടെ എൻസിപിയിൽ നിന്ന് മാണി സി കാപ്പൻ വരികയാണെങ്കിൽ മണ്ഡലം വിട്ടുനൽകാൻ തയ്യാറാണെന്ന് ആവർത്തിക്കുകയാണ് ജോസഫ്. മാണി സി കാപ്പൻ എൻസിപി വിട്ട് യുഡിഎഫിലേക്ക് വരുമെന്ന് ജോസഫ് പറയുന്നു. കാപ്പന് വേണ്ടി പാലാ സീറ്റ് മാറ്റിവെച്ചിട്ടുണ്ടെന്ന് ജോസഫ് മനോര ന്യൂസിനോട് പ്രതികരിച്ചു.

കാപ്പനെത്തിയാൽ

കാപ്പനെത്തിയാൽ

കാപ്പൻ തന്നെ വന്ന് കണ്ടിരുന്നു. പാലായിൽ അദ്ദേഹം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ജോസഫ് വ്യക്തമാക്കി. പാലായിൽ ജോസ് കെ മാണി എത്തിയാൽ ശക്തമായൊരു എതിരാളിയെ കണ്ടെത്തുന്നത് കോൺഗ്രസിനും ജോസഫിനും അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ കാപ്പനെ മറുകണ്ടം ചാടിച്ചാൽ പാലായിൽ ജോസിന് ശക്തമായ മറുപടി നൽകാൻ സാധിക്കുമെന്ന് ജോസഫും കരുതുന്നു.

മുന്നണി വിടുന്നത്

മുന്നണി വിടുന്നത്

അതേസമയം മുന്നണി വിടുന്ന കാര്യം സംബന്ധിച്ച് ഇതുവരെ എൻസിപിയോ കാപ്പനോ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാലാ സീറ്റ് എന്ത് സംഭവിച്ചാലും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ശരദ് പവാർ അടക്കമുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാട്. സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകുന്നത് ആത്മഹത്യാപരമാണെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്.

എൽഡിഎഫിന് തുടർ ഭരണം

എൽഡിഎഫിന് തുടർ ഭരണം

പാലാ സീറ്റിൽ എൻസിപി തന്നെ മത്സരിക്കണമെന്നാണ് ശരദ് പവാർ വ്യക്തമാക്കിയത്. ഇക്കാര്യം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടെന്ന് എൻസിപി ദേശീയ സെക്രട്ടറി എഎൻ മുഹമ്മദ് കുട്ടി പറഞ്ഞു. എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രതികരണം പിന്നീട്

പ്രതികരണം പിന്നീട്

മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമെന്നും യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹംഎൽഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ടില്ല. ഏതൊക്കെ സീറ്റ് ലഭിക്കുമെന്ന കാര്യത്തിൽ അതു കഴിഞ്ഞ് മാത്രമേ പ്രതികരിക്കാനകൂവെന്നും മുഹമ്മദ് കുട്ടി മനോരമയോട് പ്രതികരിച്ചു.

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
Kerala assembly election 2021; PJ Joseph put another plan before UDF, ready to give 3 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X