Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രം രചിച്ചവര്‍; രാഷ്ട്രീയത്തിലെ ക്യാപ്റ്റനും ദീദിയും: തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രിമാര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടു തീപ്പൊരി നേതാക്കള്‍ - പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. രണ്ടു പേരും വാക്കുകള്‍ കൊണ്ട് മിന്നല്‍ പിണറുകള്‍ സൃഷ്ടിക്കുന്നവര്‍. കേരളത്തിന്റെ ക്യാപ്റ്റനായി പിണറായി വിജയന്‍ അറിയപ്പെടുമ്പോള്‍ മമത ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദീദി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇരുവരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയവരാണ്.

കേരളത്തില്‍ നാല് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ ഭരണത്തുടര്‍ച്ച എന്ന ചരിത്രം 2021-ല്‍ പിണറായി വിജയന്‍ കുറിച്ചപ്പോള്‍ മമത ബാനര്‍ജി പശ്ചിമ ബംഗാളിലെ ദീര്‍ഘകാല ഇടത് ഭരണത്തിന് അന്ത്യം കുറിക്കുകയും തുടര്‍ച്ചയായി മൂന്ന് തവണ വിജയിക്കുകയും ചെയ്തു.

പിണറായി വിജയന്‍

കേരളത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന റെക്കോര്‍ഡ് പിണറായി വിജയന് സ്വന്തമാണ്. 2016-ല്‍ 91 സീറ്റുകളുമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായിയുടെ ആദ്യ സത്യപ്രതിജ്ഞ.

kerala assembly election 2026

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ 99 സീറ്റുകളുമായി അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നല്‍കാന്‍ പിണറായി വിജയനു കഴിഞ്ഞു.
ഓഖി ചുഴലിക്കാറ്റ്, നിപ്പ വൈറസ് ബാധ, 2018-ലെ മഹാപ്രളയം, കോവിഡ്-19 മഹാമാരി എന്നിങ്ങനെ കേരളം കണ്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നേതൃത്വം പ്രശംസിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് 'ക്യാപ്റ്റന്‍' എന്ന നിലയില്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കേരളത്തിന് മുഖ്യമന്ത്രിയെ സംഭാവന ചെയ്ത മണ്ഡലമാണ് ധര്‍മ്മടം - പിണറായി വിജയന്റെ ജന്മനാട്. സിപിഎം സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്നാണ് ഇദ്ദേഹം 2016-ലും, 2021-ലും തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മൂന്നാം തവണയാണ് പിണറായി വിജയന്‍ ജനവിധി തേടാന്‍ ഒരുങ്ങുന്നത്. 2021-ല്‍ 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്തു നിന്ന് വിജയിക്കുന്നത്.

കേരളത്തില്‍ കോവിഡ് കാലത്ത് നടത്തിയ കിറ്റ് വിതരണം ഉള്‍പ്പെടെ ജനങ്ങളെ സ്വാധീനിച്ച ജനക്ഷേമ പദ്ധതികളും വികസന മാതൃകകളും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും വിജയത്തിലെത്താന്‍ സഹായിച്ചത്. മെട്രോ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കിഫ്ബി വഴിയുള്ള വന്‍കിട വികസന പദ്ധതികള്‍, ദേശീയപാത വികസനം എന്നിവയെല്ലാം വികസനത്തിന്റെ പുതിയ മുഖമായി ഉയര്‍ത്തിക്കാട്ടപ്പെട്ടു.

മമത ബാനര്‍ജി

പോരാട്ടങ്ങളുടെയും അപ്രതീക്ഷിത വിജയങ്ങളുടെയും ഒരു വലിയ ചരിത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതം. 1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അതികായനായിരുന്ന സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മമത ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യമറിയിച്ചത്. അന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായിരുന്നു അവര്‍. പിന്നീട് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് 1998-ല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും ചെയ്തു.

കര്‍ഷകര്‍ക്കായി നടത്തിയ പോരാട്ടങ്ങളാണ് അവരെ സാധാരണക്കാരുടെ 'ദീദി'യാക്കി മാറ്റിയത്. ഈ ജനപിന്തുണയുടെ കരുത്തില്‍ 2011-ല്‍ പശ്ചിമ ബംഗാളിലെ 34 വര്‍ഷം നീണ്ടുനിന്ന ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് മമത ബാനര്‍ജി ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേറ്റു. ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന നേട്ടവും ഇതോടെ അവര്‍ക്ക് സ്വന്തമായി. വികസന പദ്ധതികള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് 2016-ലും അവര്‍ അധികാരം നിലനിര്‍ത്തി.

മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും എന്നാല്‍ തിളക്കമാര്‍ന്നതുമായ വിജയമായിരുന്നു 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേത്. ബിജെപിയുടെ ശക്തമായ പ്രചാരണങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് 294 അംഗ നിയമസഭയില്‍ 215-ലധികം സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം തവണയും അധികാരത്തിലെത്തിയത്. കാലിന് പരിക്കേറ്റിട്ടും വീല്‍ചെയറിലിരുന്ന് സംസ്ഥാനത്തുടനീളം അവര്‍ നടത്തിയ പ്രചാരണം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

കന്യാശ്രീ, ലക്ഷ്മീ ഭണ്ഡാര്‍ തുടങ്ങിയ ജനപ്രിയ ക്ഷേമപദ്ധതികള്‍ സ്ത്രീ വോട്ടര്‍മാരെ വലിയ രീതിയില്‍ ആകര്‍ഷിച്ചതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പ്രധാന രഹസ്യം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, നാലാം തവണയും അധികാരം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് മമത ബാനര്‍ജി. ഭരണവിരുദ്ധ വികാരങ്ങളും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും വെല്ലുവിളിയായി മുന്നിലുണ്ടെങ്കിലും, പോരാട്ടവീര്യം കൈവിടാത്ത മമതയുടെ നേതൃത്വം തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+