സംവരണ മണ്ഡലങ്ങൾ ഇക്കുറി ആർക്കൊപ്പം? കൈപ്പിടിയിലാക്കാൻ തുനിഞ്ഞിറങ്ങി മുന്നണികൾ
കേരളത്തിലെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 16 സീറ്റുകൾ പട്ടികജാതി (എസ് സി), പട്ടികവർഗ്ഗ (എസ് ടി) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ 14 സീറ്റുകളാണ് എസ് സി വിഭാഗങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത്. 2 സീറ്റുകൾ എസ് ടി വിഭാഗത്തിനും.
സംവരണ മണ്ഡലങ്ങൾ കൈപ്പിടിയിലാക്കുകയെന്നത് മൂന്ന് മുന്നണികളെ സംബന്ധിച്ചും പ്രധാനമാണ്. അതുകൊണ്ട് തന്നെ ഈ സീറ്റുകൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ പാർട്ടികൾ ശക്തമാക്കിയിട്ടുണ്ട്. 2011 ,2016 , 2021 വർഷങ്ങളിലെല്ലാം സംവരണ മണ്ഡലങ്ങളിൽ വ്യക്തമായ മുന്നേറ്റം നേടാണ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 140-ൽ 99 എന്ന വിജയസംഖ്യ നേടാൻ മുന്നണിയെ സഹായിച്ചതും ഇവിടുത്തെ വിജയങ്ങൾ ആണ്. 2016 ൽ എൽഡിഎഫിനെ 90 കടത്തിയതിലും ഈ മണ്ഡലങ്ങൾക്ക് നിർണായക പങ്കുണ്ട്.

വയനാട്ടിലാണ് രണ്ട് എസ് ടി മണ്ഡലങ്ങൾ വരുന്നത്, മാനന്തവാടിയും സുൽത്താൻ ബത്തേരിയും. ഇതിൽ
മാനന്തവാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ ആർ കേളുവാണ് വിജയിച്ചത്. ഐസി ബാലകൃഷ്ണനിലൂടെ ബത്തേരി യു.ഡി.എഫ് നേടി. .
ബാലുശ്ശേരി, വണ്ടൂർ, തരൂർ, ചേലക്കര, നാട്ടിക, കുന്നത്തുനാട്, ദേവികുളം, വൈക്കം, മാവേലിക്കര, കുന്നത്തൂർ, അടൂർ, ചിറയിൻകീഴ്,ആറ്റിങ്ങൽ, കോങ്ങാട് എന്നിവയാണ് കേരളത്തിലെ പട്ടികജാതി മണ്ഡലങ്ങൾ. ഇവിടങ്ങളിലെ കഴിഞ്ഞ തവണത്തെ ഫലം ഇങ്ങനെ
1. ബാലുശ്ശേരി
വിജയി: കെ.എം. സച്ചിൻദേവ് (എൽഡിഎഫ് - സിപിഐ(എം)) - 91,839 വോട്ടുകൾ
യുഡിഎഫ്: ധർമ്മജൻ ബോൾഗാട്ടി (ഐഎൻസി) - 71,467
എൻഡിഎ: ലിബിൻ രാജ് (ബിജെപി) - 16,490
വണ്ടൂർ
വിജയി: എ.പി. അനിൽകുമാർ (യുഡിഎഫ് - ഐഎൻസി) - 87,415
എൽഡിഎഫ്: പി. മിഥുൻ (സിപിഐ(എം)) - 71,852
എൻഡിഎ: ഡോ. പി.സി. വിജയൻ (ബിജെപി) - 7,057
ചേലക്കര
വിജയി: കെ. രാധാകൃഷ്ണൻ (എൽഡിഎഫ് - സിപിഐ(എം)) - 83,415
യുഡിഎഫ്: സി.സി. ശ്രീകുമാർ (ഐഎൻസി) - 44,015
എൻഡിഎ: ഷാജുമോൻ വട്ടേക്കാട് (ബിജെപി) - 24,045
തരൂർ
വിജയി: പി.പി. സുമോദ് (എൽഡിഎഫ് - സിപിഐ(എം)) - 3,415
യുഡിഎഫ്: കെ.എ. ഷീബ (ഐഎൻസി) - 44,015
എൻഡിഎ: ജയപ്രകാശ് കെ.പി (ബിജെപി) - 43,213
നാട്ടിക
വിജയി: സി.സി. മുകുന്ദൻ (എൽഡിഎഫ് - സിപിഐ) - 72,930+
യുഡിഎഫ്: അഡ്വ. സുനിൽ ലാലൂർ (ഐഎൻസി) - 44,499
എൻഡിഎ: ലോചനൻ അമ്പാട്ട് (ബിജെപി) - 33,716
കുന്നത്തുനാട്
വിജയി: പി.വി. ശ്രീനിജിൻ (എൽഡിഎഫ് - സിപിഐ(എം)) - 51,180
യുഡിഎഫ്: വി.പി. സജീന്ദ്രൻ (ഐഎൻസി) - 48,463
എൻഡിഎ: ഡോ. സുജിത് പി. സുരേന്ദ്രൻ (ബിജെപി) - 41,890
ദേവികുളം
വിജയി: എ. രാജ (എൽഡിഎഫ് - സിപിഐ(എം)) - 59,049
യുഡിഎഫ്: ഡി. കുമാർ (ഐഎൻസി) - 51,201
എൻഡിഎ: എസ്. ഗണേശൻ (ബിജെപി) - 4,717
വൈക്കം
വിജയി: സി.കെ. ആശ (എൽഡിഎഫ് - സിപിഐ) - 71,388
യുഡിഎഫ്: പി.ആർ. സോന (ഐഎൻസി) - 42,266
എൻഡിഎ: അജിത സാബു (ബിഡിജെഎസ്) - 12,000
മാവേലിക്കര
വിജയി: എം.എസ്. അരുൺകുമാർ (എൽഡിഎഫ് - സിപിഐ(എം)) - 71,743
യുഡിഎഫ്: കെ.കെ. ഷാജു (ഐഎൻസി) - 47,026
എൻഡിഎ: കെ. സഞ്ജു (ബിജെപി) - 30,955
അടൂർ
വിജയി: ചിറ്റയം ഗോപകുമാർ (എൽഡിഎഫ് - സിപിഐ) - 66,569
യുഡിഎഫ്: എം.ജി. കണ്ണൻ (ഐഎൻസി) - 63,650
എൻഡിഎ: പന്തളം പ്രതാപൻ (ബിജെപി) - 23,980
കുന്നത്തൂർ
വിജയി: കോവൂർ കുഞ്ഞുമോൻ (എൽഡിഎഫ് - ആർഎസ്പി) - 69,436+
യുഡിഎഫ്: ഉല്ലാസ് കോവൂർ (ഐഎൻസി) - 66,646
എൻഡിഎ: റെജി പ്രസാദ് (ബിജെപി) - 21,760
ചിറയിൻകീഴ്
വിജയി: വി. ശശി (എൽഡിഎഫ് - സിപിഐ) - 62,634
യുഡിഎഫ്: ബി.എസ്. അനൂപ് (ഐഎൻസി) - 48,617
എൻഡിഎ: ജി.എസ്. ആശാവാഥ് (ബിജെപി) - 30,986
കോങ്ങാട്
വിജയി: കെ. ശാന്തകുമാരി (എൽഡിഎഫ് - സിപിഐ(എം)) - 67,881
യുഡിഎഫ്: യു.സി. രാമൻ (ഐയുഎംഎൽ) - 40,662
എൻഡിഎ: എം. സുരേഷ് ബാബു (ബിജെപി) - 27,661
ആറ്റിങ്ങൽ
വിജയി: ഒ.എസ്. അംബിക (എൽഡിഎഫ് - സിപിഐ(എം)) - 69,898
എൻഡിഎ: പി. സുധീർ (ബിജെപി) - 38,262
യുഡിഎഫ്: എ. ശ്രീധരൻ (ആർഎസ്പി) - 36,938
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications