പറഞ്ഞത് കേള്‍ക്കാതെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍, ബഹളം: ക്ഷുഭിതനായി സ്പീക്കർ എഎന്‍ ഷംസീർ
തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളോട് ക്ഷുഭിതനായി സ്പീക്കർ എഎന്‍ ഷംസീർ. പുതുപ്പള്ളിയിലെ സതിയമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങളെ തുടർന്നാണ് സഭയില്‍ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സംസാരിച്ചതിനാണ് സതിയമ്മയുടെ ജോലി നഷ്ടമാക്കിയതെന്ന വാദമാണ് വിഡി സതീശന്‍ നിയമസഭയിലും നടത്തിയത്
പൊലീസിനെതിരെ രൂക്ഷമായ വിമർനങ്ങളായിരുന്നു പ്രതിപക്ഷ നേതാവ് നടത്തിയത്. സതിയമ്മയെ പിരിച്ച് വിട്ടതിന് പുറമെ അവർക്കെതിരെ കേസെടുത്തു. തൊണ്ണൂറിലേറെ വയസ്സുള്ള ഗ്രോ വാസു ഒരു മുദ്രാവാക്യം വിളിച്ചപ്പോള്‍ പൊലീസ് അദ്ദേഹത്തിന്റെ വായ് പൊത്തി പിടിക്കുകയാണ്. ഇതാണോ പൊലീസിന്റെ രീതി. കുഞ്ഞുങ്ങൾക്ക് എതിരായി 5315 കുറ്റകൃത്യങ്ങൾ കേരളത്തിലുണ്ടായി. ഹൃദയം നുറുങ്ങുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സതിയമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട പരാമർശത്തിന് മറുപടി നൽകാൻ മന്ത്രി ചിഞ്ചു റാണി എഴുന്നേറ്റതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വാക്കേറ്റം തുടർന്നതോടെ ഇരുപക്ഷത്തോടെയും സ്പീക്കർ സീറ്റിലിരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ക്ഷുഭിതനാവുകയായിരുന്നു. ഞാന്‍ സംസാരിക്കുമ്പോള്‍ മന്ത്രി സംസാരിക്കുന്നത് മര്യാദയാണോയെന്നായിരുന്നു വിഡി സതീശന്റെ ചോദ്യം.
തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് അസഹിഷ്ണുതയാണ്. നിങ്ങള്‍ 99 പേർ വിചാരിച്ചാലും ഭീഷണിപ്പെടുത്തി എന്നെ ഇരുത്താമെന്ന് വിചാരിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ബഹളം തുടർന്നതോടെ പ്രതിപക്ഷ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അംഗങ്ങള്‍ വാക്കൗട്ട് പ്രഖ്യാപിച്ചു.
പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസാരിക്കാൻ എഴുന്നേറ്റപ്പോഴും മന്ത്രി ചിഞ്ചുറാണി സതിയമ്മ വിഷയത്തിൽ മറുപടി പറയാൻ ശ്രമിച്ചു. ഇതോടെ പ്രതിപക്ഷ നിരയിൽ നിന്ന് മന്ത്രിക്കെതിരെ വീണ്ടും പ്രതിഷേധം ഉയർന്നു. ഇതിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങളും രംഗത്ത് വന്നു. ഇതിനിടെ വാക്കൗട്ട് പ്രഖ്യാപിച്ച കോൺഗ്രസ് അംഗങ്ങൾ സഭ വിട്ട് പോകാതെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധം തുടർന്നു. പുതിയ കീഴ്‌വഴക്കം ഉണ്ടാക്കരുതെന്നും ഇറങ്ങിപ്പോകുന്നുവെന്ന് പറഞ്ഞവർ ഇറങ്ങിപ്പോകണമെന്ന് പറഞ്ഞ് സ്പീക്കർ വീണ്ടും അംഗങ്ങളോട് ക്ഷുഭിതനായി.
അതേസമയം, സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ അന്തരീക്ഷം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ആലുവയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അത് ഇനി ആവർത്തിക്കപ്പെടാൻ പാടില്ല. കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അടിച്ചമർത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിക്കരുതെന്നും പറഞ്ഞു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications