മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമില്ല; സഭയില്‍ നാടകീയ രംഗങ്ങള്‍, കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് സഭയില്‍ നാടകീയ രംഗങ്ങള്‍. പട്ടയവുമായി ബന്ധപ്പെട്ട ബില്ലില്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അംഗം മാത്യു കുഴല്നാടന് മാസപ്പടി വിവാദം സൂചിപ്പിച്ചതാണ് കാരണം. വിഷയത്തില്‍ സംസാരം തുടങ്ങിയ ഉടനെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ തടയാന്‍ ശ്രമിച്ചു.
താന്‍ ആരുടെയും പേര് പറഞ്ഞില്ലല്ലോ, എന്തുകൊണ്ട് സംസാരിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങളുമായി മാത്യു കുഴല്നാടന് എതിരിട്ടു. ചട്ട പ്രകാരമല്ലാത്ത ഒരു കാര്യവും അനുവദിക്കാനാകില്ലെന്നും ചട്ടം ലംഘിച്ചുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ ഉണ്ടാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്തും വിളിച്ചുപറയാനുള്ള വേദിയല്ല ഇത് എന്നും സ്പീക്കര്‍ പറഞ്ഞു.

മാസപ്പടി വിവാദത്തിലേക്ക് നയിച്ച ആദായ നികുതി വകുപ്പിന്റെ അപ്പലറ്റ് അതോറിറ്റിയുടെ കണ്ടെത്തലുകള്‍ മാത്യു കുഴല്നാടന് വായിക്കാന്‍ ശ്രമിച്ചു. ഈ വേളയില്‍ ഭരണപക്ഷ ബെഞ്ചില്‍ നിന്ന് ബഹളമുണ്ടായി. എന്തിനാണ് നിങ്ങള്‍ ഭയക്കുന്നതെന്ന് മാത്യു കുഴല്നാടന് ചോദിച്ചു. ബഹളമായതിനിടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. അടുത്ത വ്യക്തിയെ സംസാരിക്കാന്‍ വിളിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
സഭയില്‍ എന്താണ് സംഭവിച്ചതെന്ന് മാത്യു കുഴല്നാടന് പിന്നീട് സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് വിശദീകരിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും പേര് ഞാന്‍ സഭയില്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെയുടേയോ മകളുടെയോ പേര് പറഞ്ഞിട്ടില്ലെന്നും മാത്യു കുഴല്നാടന് വിശദീകരിച്ചു.
സിഎംആര്‍എല്ലില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലാണ് വിവാദത്തിന് തുടക്കം. പ്രതിപക്ഷത്തെ നേതാക്കളും സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതോടെ പ്രതിപക്ഷവും കുരുക്കിലായി. അതുകൊണ്ടുതന്നെ വിഷയം വലിയ ചര്‍ച്ചകളിലേക്ക് പോകാനിടയില്ലെന്ന വാര്‍ത്തകളും വന്നു. അതിനിടെയാണ് സഭയില്‍ മാത്യു കുഴല്നാടന് വിഷയം സഭയില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനോ പ്രതിപക്ഷ നേതാവ് വിഡി സതീശനോ സഭയില്‍ ഇല്ലായിരുന്നു. ഈ വേളയിലാണ് മാത്യു കുഴല്നാടന് മറ്റൊരു ചര്‍ച്ചയ്ക്കിടെ വിവാദം സൂചിപ്പിച്ചത്. ബില്ലിന്റെ വിഷയത്തില്‍ ഒതുങ്ങി സംസാരിക്കണം എന്ന് സ്പീക്കര്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് കുഴല്നാടന് സഭയ്ക്ക് പുറത്തുവച്ച് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി ആരോപണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. ഞാന്‍ ഏതെങ്കിലും വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ചട്ടം ലംഘിച്ചിട്ടില്ലെന്നും മാത്യു കുഴല്നാടന് വിശദീകരിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications