Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വര്‍ ലൈനില്‍ അപ്രതീക്ഷിത നീക്കവുമായി മുഖ്യമന്ത്രി, നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍. പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസ് സര്‍ക്കാര്‍ അംഗീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചുള്ള അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുക. പിസി വിഷ്ണുനാഥാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയ്ത. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തര പ്രമേയ നോട്ടീസാണിത്. സില്‍വര്‍ ലൈനില്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പദ്ധതിക്ക് പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതാണ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

1

കേരളത്തിന് വേണ്ടപ്പെട്ട പദ്ധതിയാണെന്നും, വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകാത്തതുമായ സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യണം എന്ന് പിസി വിഷ്ണുനാഥ് ആവശ്യപ്പെടുകയായിരുന്നു. നിയമസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നുണ്ട്. സര്‍വേ നടപടികളും കല്ലിടലും മൂലമുള്ള സംഘര്‍ഷങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചിരുന്നു.

കടുത്ത പാരിസ്ഥിതിക നാശങ്ങളും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയിലൂടെ ഉണ്ടാവും എന്ന് അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം പറയുന്നു. നോട്ടീസിന് മറുപടി നല്‍കുമ്പോള്‍ വിശദമായ ചര്‍ച്ചയാവാമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. അതേസമയം മുഖ്യമന്ത്രി സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ മറുപടി പ്രസംഗം ഉണ്ടാവുമെന്നാണ് സൂചന. ഇതിനോടകം 150 കിലോമീറ്റര്‍ ദൂരത്തില്‍ സില്‍വര്‍ ലൈനിനായി അതിരിടല്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടം എന്തൊക്കെയാണെന്നും പ്രതിപക്ഷത്തെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തിയേക്കും. നഷ്ടപരിഹാരവും വീട് നഷ്ടപ്പെടുന്നതും അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+