കേരളത്തിന് അമൃത് ഭാരത് എക്സ്പ്രസും, വേഗത കൂടുതൽ, ടിക്കറ്റ് നിരക്ക് ഇത്ര മാത്രം! ഇത് സാധാരണക്കാരുടെ വന്ദേഭാരത്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ കാത്തിരിക്കുന്നത് രണ്ട് വന്ദേഭാരത് തീവണ്ടികളാണ്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലാണ് രണ്ട് വന്ദേഭാരത് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുക. വന്ദേഭാരത് തീവണ്ടികള്‍ വേഗതയുടെ കാര്യത്തില്‍ മുന്നിലാണെങ്കിലും സാധാരണ തീവണ്ടികളേക്കാള്‍ ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്നതാണ് സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി.
എന്നാല്‍ അമൃത് ഭാരത് വരുന്നതോടെ ഈ വിഷമത്തിന് ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. പാവങ്ങളുടെ വന്ദേഭാരത് എന്നാണ് അമൃത് ഭാരത് അറിയപ്പെടുന്നത്. കേരളത്തിന് ഒരു അമൃത് ഭാരത് തീവണ്ടിയും ഈ വര്‍ഷം ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ തീവണ്ടികളേക്കാള്‍ വേഗതയുളള അമൃത് ഭാരതിന് ടിക്കറ്റ് നിരക്ക് വന്ദേഭാരതിനേക്കാളും കുറവാണ് എന്നതാണ് സാധാരണക്കാര്‍ക്ക് നേട്ടം.
ആയിരം കിലോമീറ്ററിന് 454 രൂപയായിരിക്കും ടിക്കറ്റ് വില. 1 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയുളള യാത്രയ്ക്ക് 35 രൂപ മാത്രമേ ചിലവ് വരൂ എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ റെയിൽവേയുടെ പുതിയ കുറഞ്ഞ ചിലവിലുള്ള, നോൺ-എയർകണ്ടീഷൻഡ് ദീർഘദൂര ട്രെയിൻ സർവീസാണ് അമൃത് ഭാരത് എക്സ്പ്രസ്. 800 കിലോമീറ്ററിലധികം ദൂരമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ സർവീസ് സാധാരണയായി സാധാരണക്കാർക്ക് താങ്ങാനാവുന്ന യാത്രാസൗകര്യമാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്ത് 15 അമൃത് ഭാരത് എക്സ്പ്രസുകളാണ് ഉളളത്.

കുടിയേറ്റ തൊഴിലാളികൾക്കായി എറണാകുളം-ജോഗ്ബാനി (ബിഹാർ) പോലുള്ള റൂട്ടുകൾ പരിഗണിച്ചിരുന്നെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. അതേസമയം, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ (ABSS) ഭാഗമായി കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾ നവീകരണത്തിന്റെ പാതയിലാണ്.
തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട, ചാലക്കുടി, തൃപ്പൂണിത്തുറ തുടങ്ങിയ സ്റ്റേഷനുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി കഴിഞ്ഞു. ഈ നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനം ഈ വർഷം നടക്കാനാണ് സാധ്യത. 2025 അവസാനത്തോടെ എറണാകുളം-ജോഗ്ബാനി റൂട്ടിൽ തമിഴ്നാടിന് ആദ്യത്തെ ദക്ഷിണേന്ത്യൻ അമൃത് ഭാരത് സർവീസ് ലഭിച്ചിരുന്നു.
മറ്റൊരു പ്രധാന കാര്യം, കേരളത്തിന് എ.സി. കോച്ചുകളോടുകൂടിയ അമൃത് ഭാരത് 2.2 പതിപ്പായിരിക്കും ലഭിക്കാൻ മുൻഗണന നൽകുന്നത് എന്നുള്ളതാണ്. അമൃത് ഭാരത് ട്രെയിനുകൾ താങ്ങാനാവുന്ന ചിലവിൽ സ്ലീപ്പർ, ജനറൽ കോച്ചുകളോടു കൂടിയാണ് സർവീസ് നടത്തുന്നത്. പുഷ്-പുൾ ലോക്കോമോട്ടീവ് സംവിധാനം ഉപയോഗിച്ച് ഇരുവശങ്ങളിലും എഞ്ചിനുകൾ ഘടിപ്പിക്കുന്നതിനാൽ ട്രെയിനുകൾക്ക് വേഗത്തിൽ ദിശ മാറാനും കഴിയും. ഇത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു.
മണിക്കൂറിൽ 110-130 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന തരത്തിലാണ് ഈ ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാന്ററി കാർ, ദിവ്യാംഗ്-സൗഹൃദ കോച്ചുകൾ പോലുള്ള ആധുനിക സൗകര്യങ്ങളും ഇതിലുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications