Get Updates
Get notified of breaking news, exclusive insights, and must-see stories!

2500 രൂപ വാഗ്ദാനം,1600 ല്‍ തുടർന്ന് നാല് വർഷം: ക്ഷേമ പെന്‍ഷനില്‍ ഇത്തവണയും നിരാശ; തുക വർധിപ്പിച്ചില്ല

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേപെന്‍ഷന്‍ വർധനവ് ഇല്ലാതെ രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റ്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീർക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിലുണ്ടായിരുന്നത്. ക്ഷേമപെന്‍ഷനായി നിലവില്‍ നല്‍കി വരുന്ന 1600 എന്നത് പരിഷ്കരിച്ച് 1800 രൂപവരെയാക്കുമെന്നാണ് പ്രതീക്ഷ. പത്ത് ശതമാനത്തിലേറെ വർധനവ് സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു.

ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ കഴിഞ്ഞ നാല് വർഷമായി ക്ഷേമ പെൻഷനില്‍ യാതൊരു വർധനവിനും സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ 100-200 രൂപയുടെ വർധനവാണ് ഇത്തവണ പ്രതീക്ഷിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യമായിട്ട് പോലും പെന്‍ഷനില്‍ വർധനവുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

pension-

അതേസമയം, രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹ്യ
സുരക്ഷാ പെൻഷൻ പദ്ധതി കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 പെൻഷൻ നൽകാനായി 11,000 കോടി രൂപയിലധികമാണ് സർക്കാർ ഒരു വർഷം ചെലവഴിക്കുന്നത്. ഈ സർക്കാർ ഇതുവരെ പെൻഷനുവേണ്ടി ചെലവഴിച്ചത് 33,210.68 കോടി രൂപയാണ്. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ ചില പ്രത്യേക വിഭാഗങ്ങളിൽ കേന്ദ്രസഹായം ലഭ്യമാകുന്നുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറയുന്നു.

മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ റൂൾ 300 പ്രകാരം പുറപ്പെടുവിച്ച പ്രസ്താവനയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശ്ശിക തീർത്ത് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാമ്പത്തിക വർഷം രണ്ട് ഗഡു കുടിശ്ശിക അനുവദിക്കുകയുണ്ടായി. അതത് മാസത്തെ പെൻഷൻ കൃത്യമായി നൽകിവരികയും ചെയ്യുന്നു. 2025-26 ല്‍ അവശേഷിക്കുന്ന മൂന്ന് കുടിശ്ശികകൾ കൊടുത്തു തീർക്കും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോഴും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗത്തെ കൈവിടാതെ കാക്കാൻ എൽ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വരുന്ന സാമ്പത്തികവർഷവും അതത് മാസത്തെ പെൻഷൻ കുടിശ്ശിക കൂടാതെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള റെയിൽവേ സൗകര്യ ങ്ങളുടെ അപര്യാപ്തത എല്ലാവരും തിരിച്ചറിയുന്നുണ്ട്. കേരളത്തിന് അതിവേഗ റെയിൽപ്പാത വേണം എന്ന കാര്യത്തിൽ അഭിപ്രായ സമന്വയം രൂപപ്പെടുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമ്മാണം മുൻപ് തീരുമാനിച്ചിരിന്നതിനു വളരെ മുമ്പ് 2028 ഡിസംബറോടുകൂടി പൂർത്തിയാക്കാൻ ധാരണയായെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+