2133 കോടിയുടെ 'കേരള ബംബര്‍ ലോട്ടറി'; അവകാശി ഇല്ലാതെ കെട്ടിക്കിടക്കുന്നു, വിതരണം നാളെ
കേരളത്തില്‍ ഓണം ബംബര്‍ ലോട്ടറിയാണ് ഏറ്റവും ഉയര്‍ന്ന തുക നല്കുന്ന ഭാഗ്യപരീക്ഷണം. ആര്‍ക്കാണ് ലോട്ടറി അടിക്കുക എന്ന് അറിയാന്‍ നറുക്കെടുപ്പ് വരെ കാത്തിരുന്നാല്‍ മതിയാകും. എന്നാല്‍ ഇവിടെ പറയുന്നത് മറ്റൊരു ലോട്ടറിയെ കുറിച്ചാണ്. പണത്തിന്റെ അവകാശിയാണ് എന്ന് തെളിയിക്കുന്ന കൃത്യമായ രേഖയുമായി വന്നാല്‍ പണം കിട്ടും.
അവകാശികള്‍ ഇല്ലാതെ കേരളത്തിലെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന തുക 2133 കോടി രൂപയാണ്. ഇതിന്റെ ഉടമകളെ കാത്തിരിക്കുകയാണ് ബാങ്കുകള്‍. അനന്തരവകാശികള്‍ വന്നാലും പണം കൈമാറും. നവംബര്‍ മൂന്നിന് കേരളത്തിലെ ആറ് ജില്ലകളിലെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന തുക കൈമാറാന്‍ ക്യാമ്പ് നടത്തുകയാണ് ലീഡ് ബാങ്കുകള്‍. അറിയാം കൂടുതല്‍ വിവരങ്ങള്‍...

പ്രധാന ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കെട്ടിക്കിടക്കുന്ന തുകയാണ് വിതരണം ചെയ്യാന്‍ പോകുന്നത്. അവകാശികളില്ലാതെ ഇടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് ഈ തുക. പത്ത് വര്‍ഷം മുമ്പ് വരെ ഇടപാടുകള്‍ നടക്കുകയും പിന്നീട് നിശ്ചലമായി പോകുകയും ചെയ്ത അക്കൗണ്ടുകളാണിത്. കെവൈസി അപ്ഡേഷനും നടക്കാറില്ല.
10 വര്‍ഷം ഇടപാടുകള്‍ നടക്കുന്നില്ലെങ്കില്‍ അത്തരം അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ ബാങ്കുകള്‍ ശ്രമിക്കും. ഫലം കണ്ടില്ലെങ്കില്‍ ഈ അക്കൗണ്ടുകളിലെ പണം റിസര്‍വ് ബാങ്കിന്റെ ഡെപോസിറ്റര്‍ എജ്യുക്കേഷന്‍ ആന്റ് അവയര്‍നസ് (ഡിഇഎ) ഫണ്ടിലേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യുക. ഈ പണം അവകാശികള്‍ വന്നാല്‍ കൈമാറും.
ഈ ആറ് ജില്ലകളിലാണ് നാളെ ക്യാമ്പ്
ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന പണം ആറ് ജില്ലകളില്‍ അവകാശികള്‍ക്ക് കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. മലപ്പുറം, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നവംബര്‍ മൂന്നിന് ക്യാമ്പ് നടത്തുന്നത്. ഇവിടെ രേഖകള്‍ സഹിതം എത്തിയാല്‍ പണം ലഭിക്കും. ആര്‍ബിഐയുടെ ഉദ്ഗം പോര്‍ട്ടല്‍ വഴി ബാങ്ക് നിക്ഷേപങ്ങളെ കുറിച്ച് അറിയാം. അല്ലെങ്കില്‍ ക്യാമ്പില്‍ എത്തിയാലും വിവരങ്ങള്‍ ലഭിക്കും.
10 വര്‍ഷത്തിലേറെയായി അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച് അറിയാന്‍ രണ്ട് വര്‍ഷം മുമ്പ് റിസര്‍വ് ബാങ്ക് തുടങ്ങിയതാണ് ഉദ്ഗം പോര്‍ട്ടല്‍. കേരളത്തില്‍ എറണാകുളം ജില്ലയിലാണ് അവകാശികളില്ലാത്ത കൂടുതല്‍ പണമുള്ളത്. 307 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു. തിരുവനന്തപുരത്ത് 266 കോടി, തൃശൂരില്‍ 241 കോടി, കോട്ടയത്ത് 138 കോടി എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.
ഒമ്പതര ലക്ഷത്തോളം വരുന്ന അക്കൗണ്ടുകളിലാണ് 2133 കോടി രൂപ കേരളത്തിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത്. അക്കൗണ്ട് ഉടമ മരിക്കുക, വിദേശത്ത് പോകുക, അസുഖം കാരണം ബാങ്കുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വരിക തുടങ്ങിയ ഘട്ടങ്ങളിലാണ് ഇടപാടുകള്‍ അസാധ്യമാകുന്നത്. കോട്ടയം ജില്ലയിലെ ക്യാമ്പ് ശാസ്ത്രി റോഡിലെ സെയ്ന്റ് ജോസഫ് കത്തീഡ്രല്‍ ഹാളിലാണ്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications