കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപി പട്ടികയില്‍ അന്തിമ തീരുമാനം ഇന്ന്
കൊച്ചി: ഒക്ടോബര്‍ 21 നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ പത്തരക്ക് കൊച്ചിയില്‍ ചേരുന്നുണ്ട്. അരൂര്‍ അടക്കമുള്ള അഞ്ച് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. അരൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ നേരത്തെ എന്‍ഡിഎയില്‍ തീരുമാനമായിരുന്നു. എന്നാല്‍ മത്സരരംഗത്ത് നിന്ന് പിന്മാറുന്നു എന്ന് ബിഡിജെഎസ് അറിയിച്ചതിനാല്‍ ഇവിടേയും ബിജെപി സ്ഥാനാര്‍ത്ഥിയെ തേടുകയാണ്.
പാലം വലിച്ച് ബിഡിജെഎസ്!! അരൂരിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന്... വ്യാഴാഴ്ച അടിയന്തര ബിജെപി യോഗം!!
ബിജെപിയുമായി ഉടക്കി നില്‍കുന്ന ബിഡിജെഎസിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള നീക്കങ്ങളും സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാവും. സംസ്ഥാനസമിതിയുടെ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തേക്ക് കടന്നു വരാത്തതാണ് ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആശയകുഴപ്പത്തിലാക്കിയത്.
വിജയം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജേശേഖരനെയാണ് നേരത്തെ പരിഗണിച്ചിരുന്നതെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ മേല്‍ ആര്‍എസ്എസും വലിയ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നാണ് സൂചന. നേരത്തെ കെ സുരേന്ദ്രന്‍റെ പേരിന് മുന്‍തൂക്കമുണ്ടായിരുന്ന കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും.
വട്ടിയൂര്‍ക്കാവ്: ഇടത് കോട്ട പൊളിച്ച 2011ലെ മണ്ഡല പുനഃനിര്‍ണ്ണയം, നിര്‍ണ്ണായക ശക്തിയായി എന്‍എസ്എസ്
മഞ്ചേശ്വരത്ത് ഖമറൂദ്ദീന്‍ ലീഗ് സ്ഥാനാര്‍ത്ഥി; പ്രചരണ ചുമതല കുഞ്ഞാലിക്കുട്ടിക്ക്, അടങ്ങാതെ പ്രതിഷേധം