അഞ്ചിലങ്കം; വോട്ടെടുപ്പ് അവസാനിപ്പിച്ചു, പോളിങ് ശതമാനം കൂടുതല്‍ അരൂരില്‍, കുറവ് എറണാകുളത്ത്
എറണാകുളം: കേരളത്തിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഹരിയാണ-മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം തിരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിയാണയിലും മഹാരാഷ്ട്രയിലും അധികാരം നിലനിർത്താൻ ബിജെപി, മടങ്ങിവരവിന് കോൺഗ്രസ്
മുസ്ലിം ലീഗ് എംഎൽഎ പിബി അബ്ദുൾ റസാഖിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. എംഎൽഎമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് കോന്നി, അരൂർ, എറണാകുളം, വട്ടിയൂർക്കാവ് അരൂർ എന്നീ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കള്ളവോട്ട് ആരോപണവുമായി എതിർ സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചതാണ് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് വൈകുന്നതിന് ഇടയാക്കിയത്.
അരൂരിൽ യുഡിഎഫ് ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ മനു സി പുളിക്കൽ എൽഡിഎഫിന് വേണ്ടിയും എൻഡിഎക്ക് വേണ്ടി പ്രകാശ് ബാബുവുമാണ് മത്സരത്തിനിറങ്ങുന്നത്. മഞ്ചേശ്വരത്ത് രവീശ തന്ത്രി എൻഡിഎ സ്ഥാനാർഥിയും യുഡിഎഫിന്റെ എംസി ഖമറുദ്ദീൻ, എൽഡിഎഫിന്റെ ശങ്കർ റൈ എന്നിവർ തമ്മിലാണ് കടുത്ത മത്സരം. ഏഴ് സ്ഥാനാർത്ഥികളാണ് ഈ മണ്ഡലത്തിൽ മത്സരിക്കുന്നത്. കെ സുരേന്ദ്രനാണ് കോന്നിയിൽ എൻഡിഎ സ്ഥാനാർത്ഥി.
എറണാകുളം മണ്ഡലത്തിൽ എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദും ഹൈബി ഈഡൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. മനു റോയിയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയിട്ടുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജും എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ യു ജനീഷ് കുമാറുമാണ് മത്സരിക്കുന്നത്. വട്ടിയൂർക്കാവിൽ വികെ പ്രശാന്താണ് എൽഡിഎഫ് സ്ഥാനാർത്ഥി, അഡ്വ. എസ് സുരേഷാണ് ഈ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി. എൽഡിഎഫിന് കെ മോഹൻകുമാറാണ് സ്ഥാനാർഥി.