അരൂരിലെ 10 ല്‍ 7 പഞ്ചായത്തും ഭരിക്കുന്നത് സിപിഎം, ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 6 ലും ഷാനിമോള്‍
ആലപ്പുഴ: യുഡിഎഫിനുള്ളിലെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനുള്ളിലെ കെട്ടുറപ്പാണ് ഇടത് കോട്ടയായ അരൂര്‍ പിടിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകമായത്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ആഭ്യന്തര പ്രശ്നങ്ങള്‍ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നതില്‍ പ്രധാന ഘടകമായപ്പോള്‍ അരൂര്‍ പിടി തോമസിന്റെ നേതൃത്വത്തില്‍ ഒത്തൊരുമിച്ച് നിന്നാണ് അരൂരില്‍ യുഡിഎഫ് വിജയം പിടിച്ചെടുത്തത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ അരൂരില്‍ പിടി തോമസ് പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്നവരെയെല്ലാം അദ്ദേഹം വീണ്ടും പാര്‍ട്ടിയോട് അടുപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒരേയൊരു പരാജയത്തിന്റെ പഴികേട്ട ഡിസിസി പ്രസിഡന്റ് എം ലിജുവും എല്ലാവിധ പിന്തുണയുമായി ഒപ്പം ചേര്‍ന്നപ്പോള്‍ അരൂരില്‍ അഭിമാനകമായ വിജയം യുഡിഎഫിന് ഒപ്പം പോന്നു. ഇടത് കോട്ടകളെല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ടായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ അഭിമാനകരമായ വിജയം. വിശദാംശങ്ങള്‍ ഇങ്ങനെ..

6 പഞ്ചായത്തില്‍
ആരൂര്‍ മണ്ഡലത്തിലെ പത്തില്‍ ഏഴ് പഞ്ചായത്തുകളിലെ ഭരിക്കുന്നത് എല്‍ഡിഎഫാണ്. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ അംഗബലമുള്ള അരൂര്‍ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിന് ലഭിച്ചത്. ബാക്കിയുള്ള മൂന്നിടത്ത് മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പത്തില്‍ 6 പഞ്ചായത്തിലും മേധാവിത്വം നേടിയത് യുഡിഎഫാണ്.

എല്‍ഡിഎഫിനെ കൈവിട്ടു
ഏത് തിരിച്ചടിയിലും ഒപ്പം നില്‍ക്കുമെന്ന് കരുതിയ പഞ്ചായത്തുകളെല്ലാം എല്‍ഡിഎഫിനെ കൈവിട്ടു. അരൂർ, അരൂക്കുറ്റി, എഴുപുന്ന, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മേൽക്കൈ നേടിയത്. ഇടതിനൊപ്പം നിന്നതാവട്ടെ പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം, കോടംതുരുത്ത് പഞ്ചായത്തുകളും.

അരൂര്‍ പഞ്ചായത്തില്‍
അരൂര്‍ പഞ്ചായത്തില്‍ 1595 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാനിമോള്‍ ഉസ്മാന് നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2001 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഈ പഞ്ചായത്തില്‍ ഷാനിമോള്‍ക്ക് ലഭിച്ചത്. 2016 ല്‍ 4000 ത്തിലധികം വോട്ടിന്റെ മേൽക്കൈ നേടിയ തുറവൂര്‍ പഞ്ചായത്തില്‍ ഇക്കുറി യുഡിഎഫിന് 674 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 101 വോട്ടിന്റെ ലീഡായിരുന്നു ഇവിടെ യുഡിഎഫിന് ലഭിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎം ആരിഫ് 2000ത്തോളം വോട്ടിന്റെ ലീഡ് നേടിയ കുത്തിയതോട് ലോക്സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും യുഡിഎഫിന് ഒപ്പം നിന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 568 വോട്ടിന്റെ ലീഡ് നേടിയ പഞ്ചായത്തില്‍ ഉപതിരഞ്ഞടുപ്പില്‍ ഷാനിമോള്‍ നേടിയത് 609 വോട്ടിന്റെ മേല്‍ക്കൈ.

ഇടത് പ്രതീക്ഷ കാത്തു
കോടംതുരുത്ത് പതിവുപോലെ ഇടത് പ്രതീക്ഷ കാത്തു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നല്കിയ മേല്‍ക്കൈ നല്കിയില്ലെങ്കിലും 844 വോട്ടിന്റെ മുന്‍ത്തൂക്കം ലഭിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 704 വോട്ടിന്റെ മുൻതൂക്കം നൽകി.

യുഡിഎഫിന് ഒപ്പം
ലോകസഭാ തിരഞ്ഞെടുപ്പിലേത് പോലെ അരൂക്കുറ്റി യുഡിഎഫിന് ഒപ്പം നിന്നെങ്കിലും മേല്‍ക്കൈ കുറഞ്ഞു. നേരത്തെ 1,907 വോട്ടിന്റെ മുൻതൂക്കം ലഭിച്ച പഞ്ചായത്തില്‍ ഇക്കുറി അത് 1,029 ആയി കുറഞ്ഞു. ഇവിടെ 434 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിക്ക് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ച പഞ്ചായത്തും ഇതാണ്.

വലിയ തിരിച്ചടി
ഇടതുമുന്നണിക്ക് ഏറ്റവും വലിയ തിരിച്ചടി നല്കിയ പഞ്ചായത്തുകളിലൊന്നാണ് പാണവാള്ളി. ഇടത് കോട്ട എന്നറയിപ്പെടുന്ന പാണാവള്ളിയില്‍ 846 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ നിയമസഭയിൽ 5,000-ത്തിനുമേലും, പാർലമെന്റിൽ ആ മികവ് നിലനിർത്താനായില്ലെങ്കിലും 1,171 വോട്ടിന്റെ മുൻതൂക്കം എല്‍ഡിഎഫിന് ലഭിച്ചു.

പെരുമ്പളത്തും
പെരുമ്പളത്തും ഇതേ തകര്‍ച്ച യുഡിഎഫിന് നേരിടേണ്ടി വന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് നല്കിയ പിന്തുണ ഇത്തവണ പെരുമ്പളത്ത് നിന്ന് ലഭിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിന് 1,102 വോട്ടിന്റെ മുൻതൂക്കം നൽകിയ പഞ്ചായത്തില്‍ ഇക്കുറി 649 വോട്ടിന്റെ മേൽക്കൈ ആണ് എൽഡിഎഫ് നേടിയത്.

തൈക്കാട്ടുശ്ശേരി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതിന് നിർണായക മേൽക്കൈ നൽകിയിരുന്നു തൈക്കാട്ടുശ്ശേറിയില്‍ ഇക്കുറി 83 വോട്ടിന്റെ ആധിപത്യം യുഡിഎഫ്. നേടി. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും 1,511 വോട്ടിന്റെ മേൽക്കൈ എൽഡിഎഫ് നേടിയ പള്ളിപ്പുറത്ത് ഇക്കുറി നേട്ടം 553-ൽ ഒതുങ്ങി. ഇവിടെ 1470 വോട്ടാണ് ബിജെപി നേടിയത്.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications