അധികാരത്തിലുളളവരും പലവട്ടം മത്സരിച്ചവരും വേണ്ട; എറണാകുളത്ത് കലാപക്കൊടി, യുഡിഎഫ് പ്രതിസന്ധിയിൽ
കൊച്ചി: ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു സംസ്ഥാനത്തെ പ്രമുഖ മുന്നണികൾ. സ്ഥാനാർത്ഥി നിർണയ ചർച്ചകളും പ്രചാരണ തന്ത്രങ്ങളുമെല്ലാം ചൂട് പിടിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ സ്ഥാനാരത്ഥിത്വത്തിനായി വിവിധ വിഭാഗങ്ങൾ രംഗത്ത് എത്തി. കോൺഗ്രസ് കോട്ടയായ എറണാകുളത്ത് വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ് ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ എറണാകുളത്തെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഹൗഡി മോദിയില് ട്രംപിന്റെ ആദ്യ പ്രതികരണം ഇങ്ങനെ, പിന്നാലെ കശ്മീരില് മധ്യസ്ഥത, മറുപടി ഇങ്ങനെ
എറണാകുളം മണ്ഡലത്തിൽ യുവ നേതാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മുൻ എംപി കെവി തോമസ് എറണാകുളം സീറ്റിനായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന സൂചനകൾക്കിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.
പ്രതിഷേധ പോസ്റ്ററുകൾ
എറണാകുളം എംഎൽഎ ആയിരുന്ന ഹൈബി ഈഡൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്. ഹൈബി ഈഡന്റെ പിൻഗാമിയായി വരുന്നതും ഒരു യുവ എംഎൽഎ തന്നെയാവണം എന്നാവശ്യപ്പെട്ടാണ് മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുമ്പിലും ഡിസിസി ഓഫീസിന് മുമ്പിലുമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അധികാരത്തിലുള്ളവരും പലവട്ടം മത്സരിച്ചവരും തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നീക്കം തുടങ്ങി കെ വി തോമസ്
സിറ്റിംഗ് എംപിയായ കെവി തോമസിന് പകരമാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ പാർട്ടി ഇത്തവണ ഹൈബി ഈഡനെ മത്സരിപ്പിച്ചത്. കേരളത്തിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട കേരളത്തിലെ ഏക എംപി കെ വി തോമസായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് വന്നിരുന്നു. കെവി തോമസ് പ്രതിഷേധം പരസ്യമാക്കിയിട്ടും നേതൃത്വം വഴങ്ങിയില്ല. ഇതിനി കെവി തോമസ് ബിജെപിയിലേക്ക് പോകുമെന്ന് പോലും അഭ്യൂഹങ്ങൾ പരന്നിരുന്നു.
നേതൃത്വവുമായി കൂടിക്കാഴ്ച
എറണാകുളം നിയമസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് കെവി തോമസ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സോണിയയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുന്നുന്നുണ്ട്. ലോക്സഭാ സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടിയിൽ അർഹമായ സ്ഥാനം നൽകുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കെവി തോമസ് സീറ്റിനായി പിടിമുറുക്കുന്നതെന്നാണ് സൂചന. എറണാകുളത്ത് ജയസാധ്യതയ്ക്കും പരിചയസമ്പത്തിനുമാകണം പ്രഥമ പരിഗണന നൽകേണ്ടതെന്നാണ് കെവി തോമസിന്റെ നിലപാട്. സീറ്റിനായി കെവി തോമസ് നീക്കം ശക്തമാക്കുന്നതിനിടയിലാണ് പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഡെപ്യൂട്ടി മേയറും
കെവി തോമസിന് പുറമെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ടിജെ വിനോദിന്റെ പേരാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ സജീവമായി ഉയരുന്നത്. ഐ ഗ്രൂപ്പ് സീറ്റായ എറണാകുളത്ത് ടിജെ വിനോദിനായി പാർട്ടി നേതൃത്വം ഉറച്ച് നിൽക്കുകയാണ്. ലത്തീൻ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം. സമുദായംഗം എന്ന നിലയിൽ ടിജെ വിനോദിന് അനുകൂലഘടകമാണിത്. അതേസമയം ഏ ഗ്രൂപ്പ് നേതാക്കളും എറണാകുളം സീറ്റിനായി നോട്ടമിട്ടിട്ടുണ്ട്. മുൻ മേയർ ടോണി ചമ്മിണി, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.
പരീക്ഷണത്തിനൊരുങ്ങി ഇടതുമുന്നണി?
എറണാകുളം
മണ്ഡലത്തിൽ
ഇടതുമുന്നണി
സ്ഥാനാർത്ഥിയായി
അഡ്വ.
മനു
റോയ്
മത്സരിച്ചേക്കുമെന്നും
സൂചനകളുണ്ട്.
എസ്എഫ്ഐ
പ്രവർത്തകനായിരുന്ന
മനു
റോയ്
മൂന്ന്
തവണ
ബാർ
അസോസിയേഷൻ
ഭാരവാഹിയും
ആയിരുന്നു.
മുതിർന്ന
മാധ്യമപ്രവർത്തകൻ
കെഎം
റോയിയുടെ
മകനാണ്
മനു
റോയ്.
ലത്തീൻ
സമുദായംഗം
എന്ന
ഘടകവും
മനു
റോയിക്ക്
അനുകൂലമാണ്.
മുൻ
എംഎൽഎ
സെബാസ്റ്റ്യൻ
പോളിന്റെ
മകൻ
റോൺ
സെബാസ്റ്റ്യൻ,
ട്രീസ
മേരി
ഫെർണാണ്ടസ്
എന്നീ
പേരുകളും
സജീവ
പരിഗണനയിലുണ്ട്.