തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാച്ചെലവ് കേന്ദ്രം വഹിക്കണം: മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പ്രവാസികളെ നാട്ടിൽ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. കൊറോൺ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കണമെന്ന ആവശ്യമാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചത്. പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മാസം കൊണ്ട് കുതിച്ച് യോഗി! മോദിയുടെ പിൻഗാമി, യുപിയിൽ പ്രിയങ്കയും കോൺഗ്രസും കളിക്ക് പുറത്ത്!
കോവിഡ്-19
ബാധയും
തുടര്‍ന്ന്
ലോക്ക്ഡൗണും
വന്ന
ഘട്ടത്തില്‍
അഭിമുഖീകരിക്കുന്ന
ഏറ്റവും
ഗുരുതരമായ
വിഷയം
പ്രവാസികളുടേതാണെന്നും
അവരെ
തിരിച്ചെത്തിക്കുന്നതിനായുള്ള
ശ്രമങ്ങൾ
തുടരുന്നതായും
അദ്ദേഹം
വ്യക്തമാക്കി.
ഇതിന്റെ
ഭാഗമായി
പ്രവാസലോകത്തെ
പ്രമുഖ
മലയാളികളുമായി
ആശയവിനിമയം
നടത്തിയിരുന്നുവെന്നും
മുഖ്യമന്ത്രി
വാർത്താ
സമ്മേളനത്തിൽ
വ്യക്തമാക്കി.
ഈ
വിഷയത്തിൽ
കേന്ദ്ര
ഗവണ്‍മെന്‍റുമായി
നിരന്തരം
ബന്ധപ്പെടുന്നുണ്ടെന്നും
അദ്ദേഹം
കൂട്ടിച്ചേർത്തു.
യാത്രാച്ചെലവ് വഹിക്കണം
പ്രവാസികളുടെ കൂട്ടത്തില്‍ വളരെ ചെറിയ വരുമാനം ഉള്ളവരും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരും പാര്‍ട് ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികളും ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവരും ഉണ്ട്. ഇവര്‍ക്ക് തിരിച്ചുവന്നേ മതിയാകൂ. ഇവരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാണ് കേരളം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
പുനരധിവാസ പാക്കേജ്
ലോക്ക്ഡൗണ്‍
കാരണം
തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്ക്
സാമ്പത്തികമായ
പിന്തുണ
അനിവാര്യമാണ്.
അവര്‍ക്കു
വേണ്ടി
പുനരധിവാസ
പാക്കേജ്
കേന്ദ്ര
ഗവണ്‍മെന്‍റ്
അടിയന്തരമായി
പ്രഖ്യാപിക്കണം.
അവരുടെ
നൈപുണ്യം
ഉപയോഗപ്പെടുത്താന്‍
സാധിക്കുന്ന
സ്കീമുകള്‍ക്കും
രൂപം
നല്‍കണം.
ഹ്രസ്വകാല
സന്ദര്‍ശനങ്ങള്‍ക്കായി
പോയവര്‍,
ജീവിതാവശ്യങ്ങള്‍
നിറവേറ്റാന്‍
നിവൃത്തിയില്ലാത്തവര്‍,
ചികിത്സാ
സഹായം
ആവശ്യമുള്ളവര്‍
എന്നിവരെ
തിരിച്ചു
കൊണ്ടുവരുന്നതില്‍
പ്രഥമ
പരിഗണന
നല്‍കണമെന്നും
പ്രധാനമന്ത്രിയോട്
ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികൾക്കും പരിഗണന
നിലവിൽ
നാല്
ലക്ഷത്തോളം
അതിഥി
തൊഴിലാളികള്‍
നിലവില്‍
കേരളത്തിലുണ്ടെന്നാണ്
കണക്കാക്കപ്പെടുന്നത്.
ഇവരെ
ഘട്ടം
ഘട്ടമായി
തിരികെ
നാട്ടിലെത്തിക്കുന്നതിന്
നോണ്‍
സ്റ്റോപ്പ്
ട്രെയിനുകള്‍
അനുവദിക്കണമെന്ന
ആവശ്യം
വീണ്ടും
കേരളം
പ്രധാനമന്ത്രിയോട്
ഉന്നയിച്ചിട്ടുണ്ട്.
കേരളത്തില്‍
നിന്നുള്ള
മറ്റ്
സംസ്ഥാനങ്ങളിലെ
ആരോഗ്യപ്രവര്‍ത്തകരുടെയും
നഴ്സുമാരുടെയും
കാര്യത്തില്‍
കേന്ദ്രം
അടിയന്തര
ശ്രദ്ധ
പതിപ്പിക്കണം.
ഇവര്‍ക്ക്
ശുചിത്വമുള്ള
ക്വാററ്റൈന്‍
സൗകര്യങ്ങള്‍
ഉറപ്പുവരുത്തണം.
കേരളത്തില്‍
നിന്നുള്ള
നഴ്സുമാരുടെ
പ്രശ്നങ്ങള്‍
ബന്ധപ്പെട്ട
സംസ്ഥാനങ്ങളിലെ
മുഖ്യമന്ത്രിമാരുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാന
മന്ത്രി
വിഷയത്തിൽ
കാര്യമായിത്തന്നെ
ഇടപെടണമെന്നാണ്
സംസ്ഥാന
സർക്കാരിന്റെ
ആവശ്യം.
കേരളത്തിന്റെ 'റൂട്ട്' ശരിയെന്ന്
കൊറോണ
വൈറസ്
ഭീഷണിയെ
ഫലപ്രദമായി
നേരിടുന്നതിന്
സാങ്കേതികവിദ്യ
ശരിയായി
വിനിയോഗിക്കാന്‍
കേരള
സര്‍ക്കാരിന്
സാധിക്കുന്നുണ്ട്.
ട്രാക്കിങ്,
ട്രെയ്സിങ്,
ക്വാററ്റൈന്‍
നിരീക്ഷണം
എന്നിവയ്ക്ക്
സാങ്കേതിക
വിദ്യ
അനിവാര്യമാണ്.
ഇന്ത്യാ
ഗവണ്‍മെന്‍റ്
വികസിപ്പിച്ച
ആരോഗ്യ
സേതു
ആപ്പ്
പ്രോത്സാഹിപ്പിക്കാന്‍
പ്രധാനമന്ത്രി
ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ
ആരോഗ്യ
സേതു
അപ്ലിക്കേഷനില്‍
കേരള
സംസ്ഥാനവുമായി
ബന്ധപ്പെട്ട
ഡാറ്റകളൊന്നും
പങ്കിട്ടിട്ടില്ല
എന്ന
കാര്യവും
മുഖ്യമന്ത്രി
പ്രധാനമന്ത്രിയുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ നഷ്ടം 80,000 കോടി
ലോക്ക്ഡൗണിന്‍റെ പാശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കുന്നതിന് അര്‍ഹമായ ഊന്നല്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചുള്ള വിദഗ്ദ്ധരുടെ ആദ്യഘട്ടവിലയിരുത്തല്‍ അനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ കേരളത്തിന്‍റെ മൊത്തം മൂല്യവര്‍ധനയിലുണ്ടായ നഷ്ടം ഏകദേശം 80,000 കോടി രൂപയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍, നഷ്ടം ഇനിയും വര്‍ദ്ധിക്കും. ലോക്ക്ഡൗണ്‍ കാലയളവില്‍ 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴില്‍, കാഷ്വല്‍ തൊഴിലാളികളുടെ വേതന നഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടല്‍, റസ്റ്റോറന്‍റ് മേഖലകളില്‍ യഥാക്രമം 6,000 കോടി രൂപയുടെയും, 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചു. അതേസമയം മത്സ്യബന്ധന മേഖലയിലും വിവരസാങ്കേതിക മേഖലയിലും ഗണ്യമായ തൊഴില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുകിട വ്യാപാരികൾക്ക് വായ്പ
ചെറുകിട
വ്യാപാരികളെ
ലോക്ക്ഡൗണ്‍
വളരെയധികം
പ്രതികൂലമായി
ബാധിച്ചു.
വരുമാനം
നിലച്ചത്
ഇവരെ
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലേക്കാണ്
തള്ളിവിട്ടത്.
മഹാഭൂരിഭാഗവും
സ്വയം
തൊഴില്‍
വിഭാഗത്തില്‍പ്പെട്ടവരാണ്.
ചെറുകിട
വ്യാപാരികള്‍ക്ക്
പ്രത്യേക
പരിഗണന
നല്‍കണം.
ദേശീയ
ദുരന്ത
നിവാരണ
ഫണ്ടിന്‍റെ
കീഴിലുള്ള
ഒരു
പാക്കേജിലൂടെ
ഇവരെ
കേന്ദ്രസര്‍ക്കാര്‍
പിന്തുണക്കണം.
അസംഘടിത
മേഖലയില്‍
തൊഴിലെടുക്കുന്നവരുടെ
നിലനില്‍പ്പിന്
ദേശീയതലത്തില്‍
വരുമാന
സഹായ
പദ്ധതി
നടപ്പാക്കണം.
ലോക്ക്ഡൗണ്‍
കാര്യമായി
ബാധിച്ച
ചെറുകിട
വ്യാപാരികള്‍ക്ക്
2
മുതല്‍
5
ലക്ഷം
വരെ
വായ്പ
അനുവദിക്കണം.
ഈ
വായ്പയുടെ
പലിശ
ആശ്വാസ
നടപടിയായി
കേന്ദ്രം
വഹിക്കണം.
തൊഴില്‍
സംരംഭങ്ങളിലെ
തൊഴില്‍
നിലനിര്‍ത്തുന്നതിന്
ഇവയ്ക്കാവശ്യമായ
സബ്സിഡി
നല്‍കണമെന്ന
അഭ്യര്‍ത്ഥനയും
പ്രധാനമന്ത്രിക്കു
മുന്നില്‍
വെച്ചു.
മലയാളികളെ തിരിച്ചെത്തിക്കാൻ
രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പല സംസ്ഥാനങ്ങളിലായി വിദ്യാര്‍ഥികള്‍, ബിസിനസ് ആവശ്യത്തിന് പോയവര്‍, അടുത്ത ബന്ധുക്കളെ കാണാന്‍ പോയവര്‍ എന്നിങ്ങനെ നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരില്‍ പലരുടെയും അവസ്ഥ വിഷമകരമാണ്. ഭക്ഷണം കൃത്യമായി കിട്ടാത്തവരും നേരത്തേ താമസിച്ച ഹോസ്റ്റലുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഇറങ്ങേണ്ടിവന്നവരുമുണ്ട്. താല്‍ക്കാലിക ട്രെയിനിങ്ങിനും മറ്റും പോയവരുണ്ട്. ഈ സാഹചര്യത്തിൽ അങ്ങനെ മറ്റിടങ്ങളിൽ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇതിനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്നും വ്യക്തമാക്കി.
ആർക്കെല്ലാം മടങ്ങാം
ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍ എന്നിവർക്ക് കേരളത്തിലേക്ക് മടങ്ങാൻ മുൻഗണന മുൻഗണന ലഭിക്കും. സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍. പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍, പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവർക്കും ലോക്ക്ഡൌണിടെ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും. തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍. ലോക്ക്ഡൗണ്‍മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍ എന്നിവർക്കും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടി ക്രമങ്ങളാണ് സംസ്ഥാന സർക്കാർ ആരംഭിക്കാനിരിക്കുന്നത്.