മാണി എല്‍ഡിഎഫിലേക്ക്? സിപിഐ ഇനി ഒരക്ഷരം മിണ്ടരുത്! സുപ്രീം കോടതി വിധിയില്‍ ലോട്ടറിയടിച്ച് മാണി
ബാർ കോഴ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതിയുടെ വിധി എൽഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട കെ.എം. മാണിക്ക് തുണയാകും. ബാർ കോഴക്കേസ് ചൂണ്ടിക്കാട്ടിയാണ് സിപിഐയും വിഎസ് അച്ചുതാനന്ദനും മാണിയുടെ എൽ.ഡി.എഫ് പ്രവേശനത്തെ ശക്തമായി എതിർക്കുന്നത്.
തൃശൂരിൽ നടക്കുന്ന സി.പി.എം സമ്മേളനത്തിലെ സെഷനിൽ ഇന്ന് കെഎം മാണി പങ്കെടുക്കുന്നുണ്ട്. മാണിയെ ഉൾപ്പെടുത്തിയത് തന്നെ മുന്നണി പ്രവേശനത്തിന്റെ ആദ്യ പടിയായാണ് വിലയിരുത്തുന്നത്.

സിപിഐക്കൊരു പാഠം
മാണിയുടെ വലിയ ശത്രുവായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാണിക്കൊപ്പം സമ്മേളന സെഷനിൽ പങ്കെടുക്കുന്നുണ്ട്. ഇതു സി.പി.ഐക്ക് വ്യക്തമായ സന്ദേശമേകാൻ കൂടിയാണെന്നാണ് വിലയിരുത്തൽ. കായൽ കൈയ്യേറ്റ കേസിലടക്കം സിപിഐ സ്വീകരിച്ച നിലപാടുകളും മുന്നണിയിലെ പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതും സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയുമായി സ്വരചേർച്ചയിലല്ലാത്തതും ഇരുപാർട്ടികളും തമ്മിലെ അകൽച്ചയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.

എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണം
സിപിഎം സമ്മേളനത്തിന്‍റെ ആരംഭ ദിവസം സിപിഐക്കെതിരെ പരോക്ഷമായി വലിയ വിമർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചത്. ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന പ്രധാന പാർട്ടി മറുപക്ഷത്തോട്ട് ചാടിയപ്പോൾ ജനങ്ങൾ കൈവിട്ടത് മനസ്സിലാക്കണമെന്നും എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് ബന്ധം
ദേശീയതലത്തിൽ കോൺഗ്രസുമായി ബന്ധം സ്ഥാപിക്കണമെന്നാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വത്തിനും സമാന കാഴ്ചപ്പാടാണ്. അതേസമയം കോൺഗ്രസ് ബന്ധത്തെ ശക്തമായി എതിർക്കുന്ന പ്രകാശ് കാരാട്ടിനൊപ്പമാണ് കേരളത്തിലെ സിപിഎം നേതൃത്വം. സിപിഐയുടെ കോൺഗ്രസ് സ്‌നേഹത്തിന് മറുപടി കൂടി നൽകാൻ ലക്ഷ്യമിട്ടാണ് മാണിയെ സമ്മേളന വേദിയിലെത്തിച്ചതെന്നാണ് വിലയിരുത്തൽ.

വിഎസ് പിൻമാറി
എന്നാല്‍ സിപിഎം സംസ്ഥാന സമ്മേളനത്തിൻറെ അനുബന്ധമായി നടന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും വിഎസ് പിൻമാറി.സെമിനാറിലെ അധ്യക്ഷമായിരുന്നു വിഎസ്. മാണി പങ്കെടുക്കാനിരുന്ന സെമിനാറിൽ നിന്നാണ് വിഎസ് പിൻമാറിയത്. മാണിയെ മുന്നണിയിലേക്ക് എടുക്കരുതെന്ന് ചൂണ്ടിക്കാട്ടി വിഎസ് സീതാറാം യെച്ചൂരിക്ക് കത്ത് നൽകിയിരുന്നു. ഇതിനിടെയാണ് പിൻമാറ്റം.ഇതോടെ മാണിയെ മുന്നമിയിലെടുക്കുന്നതിൽ നിലപാട് കടുപ്പിച്ച് വിഎസ്.

മാണി ചില്ലറക്കാരനല്ല
സുപ്രീം കോടതി വിധിയോടുകൂടി ബാർകോഴ കേസിൽ താൻ തെറ്റുചെയ്തിട്ടില്ലെന്ന മാണിയുടെ വാദത്തിന് കൂടുതൽ ശക്തികൈവന്നിട്ടുണ്ട്. നാലോളം ജില്ലകളിൽ വ്യക്തമായ ആധിപത്യമുള്ള കേരളകോൺഗ്രസിനെ ഇടതുപക്ഷത്തിലേക്ക് അടുപ്പിക്കുക വഴി ഭരണ തുടർച്ചയ്ക്കുള്ള സാധ്യത വർധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. യു.ഡി.എഫ് ക്യാമ്പിലുള്ള ക്യസ്ത്യൻ വോട്ടുകൾ ചോർത്താനാവുമെന്നതും അനുകൂലഘടകമായി വിലയിരുത്തുന്നു. മാണിയെ മുന്നണിയിൽ എടുക്കുന്നതിനോട് സിപിഎം സംസ്ഥാന നേതൃത്വങ്ങൾ വലിയ താപത്പര്യമാണ്.

തള്ളിയത് ഈ വാദം
ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും അതിനാൽ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും കാണിച്ചാണ് കോടതി ബാർകോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളിയത്. നോബിൾ എബ്രഹാമാണ് കേസിൽ മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications