Get Updates
Get notified of breaking news, exclusive insights, and must-see stories!

മിനിമം 10000 രൂപ പെന്‍ഷന്‍:ഏകീകൃത പെൻഷൻ പദ്ധതിയെ എതിർക്കില്ല; കേരളവും നടപ്പിലാക്കിയേക്കും

ഡല്‍ഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ച ഏകീകൃത പെൻഷൻ പദ്ധതി (യു പി എസ്) കേരളത്തിനും താല്‍പര്യമുള്ള വിഷയം. വിവിധ കേന്ദ്ര സർക്കാർ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേരള സർക്കാർ ഈ വിഷയത്തില്‍ എതിർപ്പ് ഉന്നയിച്ചേക്കില്ല. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി (ഒ പി എസ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പുതിയ തീരുമാനം. അതേ സമയം 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നിലനിൽക്കും.

കേന്ദ്ര സർക്കാറിന്റെ മാതൃക പിന്തുടർന്ന് സംസ്ഥാന സർക്കാരും ഈ വഴിക്ക് നീങ്ങിയേക്കുമെന്നാണ് സൂചന. വലിയ വിമർശനങ്ങള്‍ ഉയരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു പുതിയ പദ്ധതി കൊണ്ടുവരുമെന്ന ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പങ്കാളിത്ത പെന്‍ഷന്‍ സംവിധാനത്തില്‍ ഇടത് സംഘടനയില്‍ നിന്ന് തന്നെ ഉയരുന്ന എതിർപ്പ് മറികടക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

salary

പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ സർക്കാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായേക്കും. കേന്ദ്രത്തില്‍ ആദ്യ വർഷം ഈ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വരുന്നത് 6250 കോടി രൂപയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഈ മാതൃകയില്‍ പദ്ധതി നടപ്പിലാക്കാന്‍ എത്ര കോടി വേണ്ടിവരുമെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക.

യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ

1. ഉറപ്പുള്ള പെൻഷൻ: 25 വർഷത്തെ ഏറ്റവും കുറഞ്ഞ സേവനത്തിനായി സൂപ്പർആനുവേഷന് മുമ്പുള്ള അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50% പെന്‍ഷനായി ലഭിക്കും. ഈ വേതനം കുറഞ്ഞത് 10 വർഷത്തെ സേവനം വരെയുള്ള കുറഞ്ഞ സേവന കാലയളവിന് ആനുപാതികമായിരിക്കണം.

2. കുടുംബ പെൻഷൻ: ഒരു വ്യക്തിയുടെ മരണത്തിന് തൊട്ടുമുമ്പ് ജീവനക്കാരുടെ പെൻഷൻ്റെ 60% ലഭിക്കും.

3. മിനിമം പെൻഷൻ: കുറഞ്ഞത് 10 വർത്തെ സേവനമുള്ളവർക്ക് 10000 രൂപ പെന്‍ഷന്‍ ലഭിക്കും.

4. പണപ്പെരുപ്പ സൂചിക: പെൻഷനിലും ഉറപ്പുള്ള പെൻഷനിലും മിനിമം പെൻഷനിലും
സർവീസ് ജീവനക്കാരുടെ കാര്യത്തിലെന്നപോലെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കുള്ള (എഐസിപിഐ-ഐഡബ്ല്യു) അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ക്ഷാമാശ്വാസം ലഭിക്കും

5. ഗ്രാറ്റുവിറ്റിക്കു പുറമേ ഒരു തുക കൂടി ജീവനക്കാർക്കു ലഭിക്കും. സർവീസ് കാലയളവിലെ 6 മാസത്തിൽ 1 എന്ന എന്ന കണക്കിൽ, അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ളതിന്റെ പത്തിലൊന്ന് എന്ന തോതിൽ ഈ തുക തിട്ടപ്പെടുത്തും. ഇത് പെൻഷനെ ബാധിക്കില്ല.

6. 2004 നു ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31ന് അകം വിരമിക്കുന്നവർക്കും യുപിഎസിൽ ചേരാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+