കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനം. ഇതോടൊപ്പം നിയന്ത്രണങ്ങള്‍ ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം, ആര്‍ടിപിസി പരിശോധനകള്‍ കുറച്ചതാണെന്ന ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ തുടരുന്ന സ്ഥിതി ആശങ്കാജനകമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
സംസ്ഥാനത്ത് 9 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനം കടന്നു. ഇത് ദേശീയ ശാരശരിയുടെ ആറിരട്ടിയാണ്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍ടിപിസി പരിശോധന 40 ശതമാനമാക്കി ഉയര്‍ത്തണം. കൊവിഡ് രോഗലക്ഷണങ്ങളുള്ള എല്ലാ പ്രൈമറി കോണ്‍ടാക്ടുകളും ആര്‍ടിപിസിആര്‍ ഉപയോഗിച്ച് മാത്രമായിരിക്കും ഇനി പരിശോധിക്കുക. ജലദോഷം, പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും ഇനി മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ 18 ഓഫീസുകള്‍ ഹരിത ഓഫീസുകള്‍ ആയി പ്രഖ്യാപിച്ചു
കൊവിഡ് ലക്ഷണങ്ങളുമായി വരുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ ആന്റിജന്‍ ട്രുനാറ്റ് ടെസ്റ്റുകള്‍ക്ക് പകരം ആര്‍ടിപിസിആര്‍ പരിശോധനകളായിരിക്കും നടത്തുക. കൂടാതെ രോഗലക്ഷണമുള്ള രോഗികളുടെ പ്രാഥമിക പരിശോധനയ്ക്ക് മാത്രം ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്കണമെന്നും ആന്റിജന്‍ പരിശോധന നെഗറ്റീവാണെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മത്സരിച്ച എല്ലായിടത്തും വിജയം; സിപിഎം കോട്ട പൊളിക്കാന്‍ വരുമോ ആനാട് ജയന്‍
മാണി സി കാപ്പന്‍ കുടംബത്തിന് അപമാനം, പാലായിലെ ജനങ്ങള്‍ക്ക് പുച്ഛം; വിമര്‍ശനവുമായി പിസി ജോര്‍ജ്
ഇയാള്‍ക്കല്ല ചങ്ങലയ്ക്കാണ് മതഭ്രാന്ത്; എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍
സ്ഥരിമായി മത്സരിച്ച് തോല്‍ക്കുന്ന സീറ്റെങ്കിലും ഞങ്ങള്‍ക്ക് തരണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്
Recommended Video