സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്..56 മരണം..5460 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,223 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 643 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍
78,122
കോവിഡ്
കേസുകളില്‍,
8.8
ശതമാനം
വ്യക്തികള്‍
മാത്രമാണ്
ആശുപത്രി/ഫീല്‍ഡ്
ആശുപത്രികളില്‍
പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ
ദിവസങ്ങളിലുണ്ടായ
56
മരണങ്ങളാണ്
കോവിഡ്-19
മൂലമാണെന്ന്
ഇന്ന്
സ്ഥിരീകരിച്ചത്.
ഇതുകൂടാതെ
സുപ്രീംകോടതി
വിധിപ്രകാരം
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ
മാര്‍ഗനിര്‍ദേശമനുസരിച്ച്
അപ്പീല്‍
നല്‍കിയ
110
മരണങ്ങളും,
മതിയായ
രേഖകളില്ലാത്തത്
കാരണം
സ്ഥിരീകരിക്കാതിരുന്ന
കഴിഞ്ഞ
ജൂണ്‍
18
വരെയുള്ള
542
മരണങ്ങളും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്.
ഇതോടെ
സംസ്ഥാനത്തെ
ആകെ
മരണം
30,685
ആയി.
ഇന്ന്
രോഗം
സ്ഥിരീകരിച്ചവരില്‍
38
പേര്‍
സംസ്ഥാനത്തിന്
പുറത്ത്
നിന്നും
വന്നവരാണ്.
7375
പേര്‍ക്ക്
സമ്പര്‍ക്കത്തിലൂടെയാണ്
രോഗം
ബാധിച്ചത്.
286
പേരുടെ
സമ്പര്‍ക്ക
ഉറവിടം
വ്യക്തമല്ല.
39
ആരോഗ്യ
പ്രവര്‍ത്തകര്‍ക്കാണ്
രോഗം
ബാധിച്ചത്.
രോഗം
സ്ഥിരീകരിച്ച്
ചികിത്സയിലായിരുന്ന
5460
പേര്‍
രോഗമുക്തി
നേടി.
തിരുവനന്തപുരം
563,
കൊല്ലം
366,
പത്തനംതിട്ട
369,
ആലപ്പുഴ
375,
കോട്ടയം
101,
ഇടുക്കി
211,
എറണാകുളം
930,
തൃശൂര്‍
145,
പാലക്കാട്
358,
മലപ്പുറം
395,
കോഴിക്കോട്
749,
വയനാട്
286,
കണ്ണൂര്‍
467,
കാസര്‍ഗോഡ്
145
എന്നിങ്ങനേയാണ്
രോഗമുക്തിയായത്.
ഇതോടെ
78,122
പേരാണ്
രോഗം
സ്ഥിരീകരിച്ച്
ഇനി
ചികിത്സയിലുള്ളത്.
48,36,928
പേര്‍
ഇതുവരെ
കോവിഡില്‍
നിന്നും
മുക്തി
നേടി.
സംസ്ഥാനത്ത് ഇന്ന് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,62,175), 50.02 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,33,59,562) നല്‍കി.ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7738 പുതിയ രോഗികളില്‍ 6491 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1773 പേര്‍ ഒരു ഡോസ് വാക്‌സിനും 2734 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1984 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
ബിജെപിക്കെതിരെ കോൺഗ്രസിനൊപ്പം? തൃണമൂലിൽ ലയിക്കുമെന്ന പ്രചരണങ്ങളെ തള്ളി ജിഎഫ്പി
ഒക്‌ടോബര്‍ 20 മുതല്‍ 26 വരെയുള്ള കാലയളവില്‍, ശരാശരി 78,891 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1497 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.5 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 10%, 21%, 13%, 16%, 8% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
Recommended Video