Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് അച്യുതാനന്ദൻ നേടിയ വോട്ട് ശതമാനം പിണറായിക്കില്ല, ആശങ്ക അറിയിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി

ദില്ലി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടിംഗ് ശതമാനം കൂടാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി. വന്‍ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തിയത്. എന്നാല്‍ 2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ നേടി വോട്ടിംഗ് ശതമാനം രണ്ട് തവണയും പിണറായി വിജയന് നേടാന്‍ സാധിച്ചില്ല എന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

2016ല്‍ ആദ്യമായി കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 91 സീറ്റുകള്‍ ആയിരുന്നു ലഭിച്ചത്. അന്ന് ഇടതുപക്ഷത്തിന് 43.35 ശതമാനം വോട്ട് ലഭിച്ചു. 2021ല്‍ പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം നേടിയപ്പോള്‍ സീറ്റുകളുടെ എണ്ണം ഉയര്‍ന്നു. ആകെയുളള 140 സീറ്റുകളില്‍ 99ലും ഇടതുപക്ഷം വിജയിച്ചു. വോട്ടിംഗ് ശതമാനം 45.28 ആയി ഉയര്‍ന്നു. എന്നാല്‍ 2006ല്‍ വിഎസ് അച്യുതാനന്ദന്റെ കാലത്ത് ഇതിലും മുകളില്‍ ആയിരുന്നു ഇടതുപക്ഷത്തിന്റെ വോട്ടിംഗ് ശതമാനം. 48.81 ശതമാനം വോട്ട് നേടിയായിരുന്നു വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അന്ന് ഇടതുപക്ഷം അധികാരം പിടിച്ചത്.

32

അതിന് ശേഷം ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ എത്തിയ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ആശങ്കയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസും എല്‍ജെഡിയും ഇടത് മുന്നണിക്കൊപ്പമുണ്ടായിരുന്നു. കോട്ടയത്ത് നേട്ടമുണ്ടാക്കാന്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ഇടതുപക്ഷത്തെ സഹായിക്കുകയും ചെയ്തു. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ അത് പ്രതിഫലിച്ചിട്ടില്ല.

പുതിയ കക്ഷികള്‍ കൂടെ ചേര്‍ന്നിട്ടും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടിട്ടും വോട്ടിംഗ് ശതമാനം ഉയരാത്തത് ഗൗരവമായി കാണണം എന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്. 2006ലെ വോട്ട് ശതമാനം നേടാന്‍ സാധിക്കാത്തതിലുളള കാരണം കണ്ടെത്തി പാര്‍ട്ടിയുടെ സ്വാധീനം കൂട്ടണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. പാര്‍ട്ടിയില്‍ നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹവും അധികാരത്തോടുളള താല്‍പര്യവും നിലനില്‍ക്കുന്നതായും വിമര്‍ശനം ഉയര്‍ന്നു. പൊന്നാനിയിലും കുറ്റ്യാടിയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നതും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പല മണ്ഡലങ്ങളിലും വിഭാഗീയത പ്രകടമായതും അടക്കം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശിക്കപ്പെട്ടു.

ഇത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും തിരുത്തല്‍ രേഖ തയ്യാറാക്കിയിട്ടും ഈ പ്രവണതയില്‍ മാറ്റമില്ലെന്നും അത് തിരുത്തപ്പെടേണ്ടതാണ് എന്നും അഭിപ്രായം ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 12 ജില്ലകളിലും ഇടതുപക്ഷത്തിന് മുന്‍കാല തിരഞ്ഞെടുപ്പുകളേക്കാള്‍ വോട്ട് കൂടിയിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന് വന്‍ സ്വാധീനമുളള കൊല്ലം ജില്ലയില്‍ വോട്ട് കുറഞ്ഞത് പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വനിതകളുടെ പ്രാതിനിധ്യം ഇനിയും ഉയര്‍ത്തണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇത്തവണ നിയമസഭയിലുളള പത്ത് വനിതാ എംഎല്‍എമാരില്‍ ഒന്‍പത് പേരും ഇടത് പക്ഷത്തുളളവരാണ്.

ചക്കപ്പഴം താരം ശ്രുതി തന്നെയോ? എന്തൊരു മേക്ക് ഓവർ.. ചിത്രങ്ങൾ വൻ വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+