തരംഗമെങ്കില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് മുസ്ലീം ലീഗ്; 'ന്യൂനപക്ഷ ഏകീകരണം ഉണ്ടായി'
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ എത്തും എന്ന് മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍. 140 സീറ്റില്‍ 85 ഓളം സീറ്റ് യുഡിഎഫ് നേടും എന്നാണ് ലീഗ് വിലയിരുത്തല്‍. മുസ്ലീം ലീഗിന് മിന്നുന്ന വിജയം ഉണ്ടാകും എന്നാണ് പാര്‍ട്ടി നടത്തിയ സര്‍വേയുടെയും ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിനും ശേഷമുള്ള നിഗമനം. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് അവകാശപ്പെട്ട 100 ലേറെ സീറ്റ് എന്ന വാദം ലീഗ് ഉയര്‍ത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.
മുസ്ലീം ലീഗ് ഇത്തവണ 27 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 21 മുതല്‍ 24 വരെ സീറ്റിലും വിജയിക്കും എന്നും യുഡിഎഫ് തരംഗമുണ്ടായാല്‍ എല്ലാ സീറ്റിലും വിജയിക്കും എന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ നേരിട്ട് പ്രചാരണം നയിച്ചത് ഗുണം ചെയ്തു എന്നാണ് മുസ്ലീം ലീഗിന്റെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട് എന്നാണ് ലീഗ് പറയുന്നത്.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് താഴെത്തട്ടിലുള്ളത്. ഇത് തിരഞ്ഞെടുപ്പില്‍ അലയടിച്ചു. മലപ്പുറത്ത് മുസ്ലീം ലീഗ് മത്സരിച്ച 12 സീറ്റിലും വിജയം സുനിശ്ചിതമാണ് എന്നും കോണ്‍ഗ്രസ് ഐക്യത്തോടെ പ്രവര്‍ത്തിച്ചത് ഗുണം ചെയ്യും എന്നും ഇന്നലെ ചേര്‍ന്ന നേതൃയോഗം വിലയിരുത്തി. യുഡിഎഫിന് ഇത്തവണ അധികാരം ലഭിക്കും എന്ന് തന്നെയാണ് കോണ്‍ഗ്രസിന്റേയും വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിന് മുന്‍പ് ടീം യുഡിഎഫ് 100 ലേറെ സീറ്റ് നേടും എന്ന് പറഞ്ഞ വിഡി സതീശന് വോട്ടെടുപ്പിന് ശേഷവും ഇത് ആവര്‍ത്തിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്. കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എഐസിസി വേണുഗോപാല്‍ പറഞ്ഞു.
യുഡിഎഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലെന്നും കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന് വിസ്മയകരമായ വിജയം ഉണ്ടാകുമെന്നും 100 ലധികം സീറ്റുകള്‍ നേടുമെന്നും ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനും അവകാശപ്പെട്ടു. അതേസമയം വോട്ടെടുപ്പിന് മുന്‍പ് പുറത്തുവന്ന മിക്ക പ്രീ പോള്‍ സര്‍വേകളും സംസ്ഥാനത്ത് ശക്തമായ മത്സരം നടക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.
ഇരുകക്ഷികള്‍ക്കും അനുകൂലമായ തരംഗം നിലനില്ക്കുന്നില്ല എന്നും നേരിയ ഭൂരിപക്ഷത്തിലായിരിക്കും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക എന്നാണ് മിക്ക സര്‍വേകളും പറയുന്നത്. ഏപ്രില്‍ 29 നാണ് എക്സിറ്റ് പോളുകള്‍ പുറത്തുവരുന്നത്. മേയ് നാലിന് ഫലമറിയാം.
-
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
'വീടുകൾ കയറി ഇറങ്ങി 5 കിലോ കുറഞ്ഞു, തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം'; അഖിൽ മാരാർ -
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ -
വിഡി സതീശൻ ജയിച്ച് കഴിഞ്ഞെന്ന് ജോയ് മാത്യു, 'പിണറായിയോട് ബൈബൈ, ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും' -
കുതിച്ച് കുന്നമംഗലവും കിതച്ച് റാന്നിയും- പ്രതീക്ഷിച്ചത് 85, നഗരവോട്ടുകൾ കുറഞ്ഞത് തിരിച്ചടിയായി -
3 പേർ മത്സരിച്ച 5 മണ്ഡലങ്ങളിലെ സാധ്യതകൾ; ഈ ട്രെൻഡ് ഗുണകരമെന്ന് വിലയിരുത്തൽ -
ജയിച്ചാൽ സംസ്ഥാന സർക്കാരിനെ കാത്ത് നിൽക്കില്ല, നേരെ മോദിയുടെ അടുത്തേക്കെന്ന് മേജർ രവി -
‘കറുപ്പ് കണ്ടാൽ പലർക്കും പ്രശ്നം’; കറുപ്പണിഞ്ഞ് വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മൻ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
കാസർഗോഡും വോട്ടിന് കോഴ ആരോപണം; യുഡിഎഫ് സ്ഥാനാർത്ഥിയുടെ സഹോദരങ്ങളെ തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്'















Click it and Unblock the Notifications