ദുബായ് പോലെയാകും കേരളം: വിഴിഞ്ഞം ചില്ലറക്കളിയല്ല, ആദ്യ പണി കിട്ടുക ശ്രീലങ്കയ്ക്ക്, കോടികളുടെ ലാഭം
തീരുവനന്തപുരം: കേരളക്കരയുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ സ്വപ്നം ഇന്ന് വിഴിഞ്ഞം തുറമുഖത്ത് തീരമണിഞ്ഞിരിക്കുകയാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നല്‍കികൊണ്ടാണ് വിഴിഞ്ഞം സ്വീകരിച്ചത്. നാളെയാണ് ട്രയല്‍ റണ്‍.
കപ്പലില്‍ നിന്നും 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട സാൻ ഫെർണാണ്ടോ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ വികസന കുതിപ്പില്‍ വിഴിഞ്ഞം നിർണ്ണായക ഘടകമായി മാറിയേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

മദർ പോർട്ടുകളുടെ പ്രാധാന്യം
യു എ ഇ, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ വികസന മുന്നറ്റത്തില്‍ നിർണായകമായത് അവിടുത്തെ മദർ പോർട്ടുകളാണ്. സാമ്പത്തികമായി ഒരു കാലത്ത് ഒന്നുമല്ലാതായിരുന്ന രാജ്യങ്ങള്‍ വലിയ തോതില്‍ സാമ്പത്തികമായി കരുത്താർജ്ജിച്ചതിന് പിന്നില്‍ ഇത്തരം തുറമുഖങ്ങള്‍ക്ക് നിർണ്ണായക പങ്കുള്ളതായി കാണാന്‍ സാധിക്കും.
ചൈനയില്‍ നിന്നും അതിവേഗത്തില്‍ സാധനങ്ങള്‍ ലോക രാഷ്ട്രങ്ങളിലേക്ക് ഒഴുകുന്നത് ആ രാജ്യത്തിന് ചുറ്റുമുള്ള മദർ പോർട്ടുകള്‍ വഴിയാണ്. സിംഗപ്പൂരിന്റെ ജി ഡി പിയുടെ മുഖ്യ ഭാഗവും യു എ ഇയെ ലോക വ്യാപാര രംഗത്ത് ശ്രദ്ധേയമാക്കിയതും ഇത്തർ മദർപോർട്ടുകള്‍ തന്നെ. വിഴിഞ്ഞം പ്രവർത്തന ക്ഷമമായതോടെ അത്തരത്തിലുള്ള വികസനമാണ് കേരളവും സ്വപ്നം കാണുന്നത്.
ദുബായ് പോലാകുമോ കേരളം
വിഴിഞ്ഞം വഴി ദുബായ് പോലെയോ സിംഗപ്പൂർ പോലെയോ കേരളവും ലോകം ശ്രദ്ധിക്കപ്പെടുന്ന തീരമായി മാറുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അതിലേക്ക് എത്തണമെങ്കില്‍ കാര്യങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടപ്പിലാക്കി മുന്നോട്ട് പോകേണ്ടതുണ്ട്. അത്തരത്തില്‍ പ്രവർത്തിച്ച് വിജയം കൈവരിച്ചതിന്റെ ഉദാഹരണങ്ങള്‍ ഏഷ്യയില്‍ തന്നെ വിഴിഞ്ഞത്തിന് മുന്നിലുണ്ട്.
ഇന്ത്യന്‍ സമ്പദ് ഘടന ലോകത്തെ അഞ്ചാമത്തെ ശക്തിയാണെങ്കിലും സമുദ്ര വ്യാപാര രംഗത്തെ ഇന്ത്യന്‍ പങ്കാളിത്തം നാമമാത്രമാണ്. 13 വൻകിട തുറമുഖങ്ങളും 150ലധികം ചെറുകിട തുറമുഖങ്ങളും രാജ്യത്തുണ്ടെങ്കിലും അയൽ രാജ്യമായ ശ്രീലങ്ക പോലും സമുദ്ര രംഗത്ത് കൈവരിച്ച നേട്ടം പോലും ഇന്ത്യക്ക് സാധ്യമായിരുന്നില്ല.
രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെ 90 ശതമാനവും കടല്‍ വഴിയാണ് എത്തുന്നതെങ്കിലും വലിയ തുറമുഖങ്ങളുടെ അഭാവം എക്കാലും ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. ഇതിന്‍ പരിഹാരം എന്ന നിലയിലാണ് കേരളത്തിലെ വിഴിഞ്ഞത്തും മഹാരാഷ്ട്രയിലെ വാധവനിലും വൻകിട കണ്ടെയ്നർ ട്രാൻ്സ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത്.
കൊളംബോ, ദുബായ്, സിങ്കപ്പൂർ
കൊളംബോ, ദുബായ്, സിങ്കപ്പൂർ, സലാല എന്നിങ്ങനെയുള്ള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾ മുഖേനയാണ് ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ പ്രധാനമായും വരുന്നത്. 10,000 മുതൽ 20,000 ടിഇയു കണ്ടെയ്നർ ശേഷിയുള്ള വലിയ തുറമുഖങ്ങളാണ് ഈ രാജ്യത്തുള്ളത്. ഇവിടെ ഇറക്കുന്ന ചരക്കുകള്‍ ചെറിയ കപ്പലുകളില്‍ കയറ്റിയായിരുന്നു ഇന്ത്യയിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്.
ഇത്തരത്തില്‍ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾ വഴിയുള്ള ചരക്ക് നീക്കത്തിനായി പ്രതിവർഷം 3,000 കോടിയിലധികം രൂപയുടെ ചെലവ് ഇന്ത്യയ്ക്കുണ്ട്. ചരക്ക് നീക്കത്തിലെ കാലതാമസം വേറേയും. എന്നാല്‍ വിഴിഞ്ഞം മദർ പോർട്ട് യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലേക്ക് നേരിട്ട് ചരക്കുകള്‍ എത്തുകയും അത് വലിയ ലാഭത്തിനും വികസനത്തിനും വഴിയൊരുക്കുകയും ചെയ്യും.
വിഴിഞ്ഞം തുറമുഖം വരുന്നതോടെ വലിയ തിരിച്ചടി നേരിടുക കൊളംബോ തുറമുഖമാണ്. കൊളംബോ നിലവില്‍ കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളിൽ 40 ശതമാനവും ഇന്ത്യയിലേക്കുള്ളതാണ്. അന്താരാഷ്ട്ര കപ്പൽപാതയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം എന്നതും വിഴിഞ്ഞതിന്റെ അനുകൂല ഘടകമാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications