കേരളത്തെ പകര്‍ച്ചവ്യാധികള്‍ വിടാതെ പിന്തുടരുന്നു...
ആരോഗ്യരംഗത്ത് ഒരപപാട് മുന്നിലെന്ന് അഭിമാനിക്കുന്ന കേരളത്തെ പകര്‍ച്ചവ്യാധികള്‍ വിടാതെ പിന്തുടരുന്നു.ഡെങ്കി, ചികുൻഗുനിയ, മലമ്പനി, ഹെപറ്റൈറ്റിസ്, എച്ച്1 എൻ1, ഡിഫ്തീരിയ, ജാപ്പനീസ് എൻസഫലൈറ്റിസ് തുടങ്ങിയ രോഗങ്ങൾ രോഗങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴിത പുതിയൊരു പേരും, നിപ വൈറസ്.നിതി ആയോഗിെൻറ ദേശീയ ആരോഗ്യ റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാന ത്താണ് ഈ ദുര്‍വിധി.പണ്ട് വസൂരി എന്ന രോഗമാണ് മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നതെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് വന്നതോടെ വസൂരി പേടി മാറി,പക്ഷെ കൊതുകുപോലുള്ള രോഗാണുവാഹക ജീവികൾ പകർത്തുന്ന ഡെങ്കിപ്പനി ജീവന് ഭീഷണിയായി.
1998 മുതല്‍ കേരളത്തിന്റെ പേടിസ്വപ്നമായ ഈ പനി 2015 വരെ തിരുവനന്തപുരം, െകാല്ലം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറംജില്ലകളിലായിരുന്നു വ്യാപകം. കഴിഞ്ഞ വർഷം എല്ലാ ജില്ലകളിലും ഇത് ഭീതിപടർത്തി. 2017 ഒക്ടോബർ വരെ 34 പേർ ഡെങ്കി ബാധിച്ച് മരിച്ചെന്നാണ് സംസ്ഥാന ആരോഗ്യ വകുപിന്റെ കണക്ക് സൂചിപ്പിക്കുന്നത്. 18,943 പേർക്ക് െഡങ്കി സ്ഥിരീകരിച്ചു.ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതിങ്ങെയാണെങ്കിലും യഥാര്‍ത്ഥ്യം ഇതിലുമേറെ പേര്‍ക്ക് രോഗം ബാധിച്ചിരുന്നു എന്നതാണ്.ഡങ്കിപ്പനിയ്ക്ക് പുറമേ.
2012-13ൽ വടക്കൻ ജില്ലകളിൽ വ്യാപകമായിരുന്ന ലെപ്റ്റോസ്പൈറോസിസും (എലിപ്പനി)കേരളത്തില്‍ പടരുന്നു.2012-13ൽ 510 എലിപ്പനി കേസുകളിൽ 11 പേർ മരിച്ചു. കഴിഞ്ഞ വർഷം മഴക്കാലത്ത് 848 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. 11 മരണമെന്നായിരുന്നു ഒൗദ്യോഗിക കണക്ക്.കേരളത്തിലെ 80 ശതമാനേത്താളം ജനങ്ങളെ ബാധിച്ച ചികുൻഗുനിയ പിന്‍വാങ്ങി എന്നകാര്യത്തില്‍ സംസ്ഥാനത്തിന് ആശ്വസിക്കാം.
Recommended Video
ഇതിനെല്ലാം പുറമേ പ്രതിരോധ കുത്തിവെപ്പിെൻറ അഭാവം കാരണം ഡിഫ്തീരിയയും പല ജില്ലകളിലും പ്രത്യക്ഷപെടുന്നു. അങ്ങനെയിരിക്കെ ഡങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികളെ തുടച്ച് നീക്കാന്‍ നാടിളക്കി മഴക്കാലപൂർവ ശുചീകരണയജ്ഞം നടക്കുന്നതിനിടെയാണ് കോഴിക്കോട് പേരാമ്പ്രയിൽ നിപ വൈറസ് മൂലമുള്ള അപൂർവ രോഗം സംസ്ഥാനത്തിന് ഭീഷണിയാകുന്നത്.കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാൽ നിപ പോലുള്ള പലതരം വൈറസുകൾ ഇനിയുമുണ്ടാകുെമങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു