ഇടുക്കി ഡാം നിറയുന്നു; മൂന്ന് മണിമുതല്‍ 1300 ക്യം മെക്സ് വെള്ളം തുറന്നു വിടും; അതീവ ജാഗ്രത
ചെറുതോണി ഡാം: മൂന്ന് മണി മുതൽ 1300 ക്യം മെക്സ് (cubic meter second) വെള്ളം തുറന്നു വിടും. ചെറുതോണി, പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കുന്നതിന് പൊലീസ്, റവന്യം, ഫയർ ആൻറ് റസ്ക്യം വൂപ്പുകൾക്കു ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകിയെത്തിയതനാലും ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. മുമ്പ് മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് പുറമേ പെരുയാറിന്റെ തീരത്തുനിന്ന് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയിരിക്കുകയാണ്. കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തമിഴ്നാട് ഇതുവരെ തയ്യാറായിട്ടില്ല.