പുത്തുമലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ആകെ 12 പേർ, ഇനി കണ്ടെത്തേണ്ടത് 5 പേരെ
മേപ്പാടി: വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട് മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തുമലയ്ക്ക് അടുത്ത് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്ത്രീയുടേതാണ് മൃതദേഹം. ഇതേ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ മൃതദേഹവും രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ആരുടെ മൃതദേഹമാണ് എന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഹെലികോപ്റ്ററിൽ സമൂസ ആസ്വദിച്ച് രാഹുൽ ഗാന്ധിയുടെ ആകാശ സർവ്വേ? സത്യം ഇങ്ങനെ!
മൃതദേഹം ആരുടേതാണ് എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് അധികൃതരുടെ നീക്കം. രണ്ട് പേര് മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൃതദേഹം ഡിഎന്‍എ പരിശോധന നടത്തിയ ശേഷം മാത്രം വിട്ട് കൊടുത്താല്‍ മതിയെന്ന് തീരുമാനിച്ചത്.
പൊള്ളാച്ചി സ്വദേശി ഗൗരീ ശങ്കര്‍, പുത്തുമല സ്വദേശി അണ്ണയ്യ എന്നിവരുടെ ബന്ധുക്കള്‍ ആണ് മൃതദേഹത്തിന് അവകാശം ഉന്നയിച്ച് രംഗത്ത് വന്നത്. ആദ്യം അണ്ണയ്യയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഗൗരി ശങ്കറിന്റെ ബന്ധുക്കള്‍ അവകാശം ഉന്നയിച്ച് രംഗത്ത് വന്നതോടെ ഡിഎന്‍എ പരിശോധന തീരുമാനിക്കുകയായിരുന്നു. ഇതുവരെ പുത്തുമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 12 ആയിരിക്കുകയാണ്.
"ക്രൂശിലേറ്റപ്പെട്ട ഓമനക്കുട്ടൻ" എന്ന നാടകം, എൻഎസ്യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
ഇനി 5 പേരുടെ മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്ന് കണ്ടെത്താനുളളത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ സൂചിപ്പാറയ്ക്ക് സമീപത്ത് നിന്ന് കണ്ടെടുത്ത സാഹചര്യത്തില്‍ തിരച്ചില്‍ ആ പ്രദേശത്തേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുയാണ്. ഹൈദരാബാദില്‍ നിന്നും ജിപിആര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.