കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വായിൽ തോന്നുന്നത്‌ എഴുതി വിടുന്ന അഭിനവ സതീശൻ കഞ്ഞിക്കുഴിമാരോട്‌ ഒന്നും പറയാനില്ല'

Google Oneindia Malayalam News

മലപ്പുറം: ദുരന്ത ഭൂമികയായ കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ സ്ഥലം എംഎല്‍എ പിവി അന്‍വറിന്‍റെ ഇടപെടല്‍ ഏറെ അഭിനന്ദിക്കപ്പെടുന്നുണ്ട്. നിലമ്പൂരിനെ പുനര്‍നിര്‍മ്മിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി എംഎല്‍എയുടെ നേതൃത്വത്തില്‍ റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയും ആവഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പദ്ധതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന ആദ്യ യോഗത്തില്‍ സംസാരിക്കവെ നാടിന്‍റെ അവസ്ഥയില്‍ ദു:ഖം അടക്കാനാവാതെ വിതുമ്പിയ അന്‍വറിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചിരുന്നു.

ഓമനക്കുട്ടനോട് മാപ്പ് ചോദിച്ച് സര്‍ക്കാര്‍.. കേസ് പിന്‍വലിക്കുന്നുവെന്ന് റവന്യൂ സെക്രട്ടറിഓമനക്കുട്ടനോട് മാപ്പ് ചോദിച്ച് സര്‍ക്കാര്‍.. കേസ് പിന്‍വലിക്കുന്നുവെന്ന് റവന്യൂ സെക്രട്ടറി

എന്നാല്‍ ചട്ടം ലംഘിച്ച് അമ്യൂസ്മെന്‍റ് പാര്‍ക്ക് ഉണ്ടാക്കിയതും ഭൂപരിഷ്കരണ നിയമം ലംഘിച്ചതും അടക്കമുള്ള നിരവധി വിവാദങ്ങളില്‍ കുടുങ്ങി നില്‍ക്കുന്ന അനവര്‍ ഇപ്പോള്‍ നടത്തുന്നത്
ഇമേജ് നന്നാക്കാനുള്ള പിആര്‍ വര്‍ക്ക് മാത്രമാണെന്ന വിമര്‍ശനമാണ് ഇതോടെ ഉയര്‍ന്നത്. അതേസമയം തനിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പിവി അനവര്‍. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

 വിവരങ്ങൾ ഒന്നും ലഭ്യമല്ല,സഹായിക്കണം

വിവരങ്ങൾ ഒന്നും ലഭ്യമല്ല,സഹായിക്കണം

കവളപ്പാറയിൽ ഉരുൾ പൊട്ടിയതിന്റെ അന്ന് രാത്രിയിൽ,പേജിൽ ഒരു എൻക്വയറി വന്നിരുന്നു.'ജോ നിലമ്പൂർ'എന്ന യുവാവ്‌.തന്റെ അമ്മയേയും സഹോദരിയേയും അവരുടെ ഭർത്താവിനെയും രണ്ട്‌ മക്കളേയും കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല,സഹായിക്കണം എന്നായിരുന്നു അഭ്യർത്ഥന.സ്ഥലത്തില്ലെന്നും പ്രദേശത്ത്‌ വെള്ളം പൊങ്ങിയതിനാൽ എത്താൻ കഴിയുന്നില്ലെന്നും ജോ സൂചിപ്പിച്ചിരുന്നു.ക്യാമ്പ്‌ ഓഫീസിലെ ഹെൽപ്പ്‌ ഡെസ്ക്കിൽ നിന്ന് പോത്തുകല്ലിലെ ശ്രീ.സഹീർ പരപ്പനെ ബന്ധപ്പെട്ടു.ഇവരെല്ലാം അപകടത്തിൽ പെട്ടെന്ന് സഹീർ അൽപ്പസമയത്തിനകം വിളിച്ച്‌ അറിയിക്കുകയും ചെയ്തു.

 കണ്ടിട്ടുണ്ട്‌.ആശ്വസിപ്പിച്ചിട്ടുണ്ട്‌

കണ്ടിട്ടുണ്ട്‌.ആശ്വസിപ്പിച്ചിട്ടുണ്ട്‌

നേരിട്ട്‌ അറിയിക്കാൻ ബുദ്ധിമുട്ട്‌ തോന്നിയതിനാൽ,രാവിലെ തന്നെ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്‌ വഴി സൂചന നൽകി,ഫോണിൽ വിളിപ്പിക്കുകയും ചെയ്തു.ആ കുടുംബത്തിലെ ആരും രക്ഷപെട്ടിട്ടില്ല.കൂടെയുണ്ടായിരുന്ന അമ്മ രണ്ട്‌ ദിവസങ്ങൾക്ക്‌ മുൻപാണ് സഹോദരിയുടെ വീട്ടിലേക്ക്‌ പോയത്‌.
അമ്മ,കൂടെപ്പിറപ്പ്‌,അവരുടെ മക്കൾ,സഹോദരീ ഭർത്താവ്‌..അവരെ എല്ലാം ജോയ്ക്ക്‌ കവളപ്പാറയിൽ നഷ്ടപ്പെട്ടു.ഇങ്ങനെ ഉള്ള നിരവധി ആളുകളെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിട്ടുണ്ട്‌.ആശ്വസിപ്പിച്ചിട്ടുണ്ട്‌.

ഉള്ളിൽ കരഞ്ഞിട്ടുണ്ട്‌

ഉള്ളിൽ കരഞ്ഞിട്ടുണ്ട്‌

ജീവിതസമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ മുന്നിൽ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നിന്നിട്ടുണ്ട്‌.ഉള്ളിൽ കരഞ്ഞിട്ടുണ്ട്‌.അതിനെയൊക്കെ നാട്യങ്ങളായി കാണുന്ന,വല്ലവരുടെയും പെട്ടി ചുമന്ന് നേതാവായി,എസി റൂമിലിരുന്ന് വായിൽ തോന്നുന്നത്‌ എഴുതി വിടുന്ന അഭിനവ സതീശൻ കഞ്ഞിക്കുഴിമാരോട്‌ ഒന്നും പറയാനില്ല.പെട്ടി തൂക്കി നേതാക്കൾക്കൊപ്പം നടക്കുന്നതും ജനങ്ങൾക്ക്‌ ഒപ്പം..അവരുടെ വേദനയിൽ പങ്ക്‌ ചേർന്ന്..ചേർത്ത്‌ നിർത്തുന്നതും..അവർക്ക്‌ ആശ്വാസം നൽകുന്നതും,രണ്ടും രണ്ട്‌ തന്നെയാണ്.

 എന്നും കൂടെ ഉണ്ടാകുമെന്ന ഉറപ്പും

എന്നും കൂടെ ഉണ്ടാകുമെന്ന ഉറപ്പും

ഇതൊക്കെ ഏറ്റ്‌ പിടിക്കുന്ന മാധ്യമങ്ങളോടും തെല്ലും മമതയില്ല.
ഇന്ന് സഹപ്രവർത്തകർക്കൊപ്പം ജോയെ വീട്ടിൽ എത്തി സന്ദർശിച്ചിരുന്നു.കഴിയാവുന്ന രീതിയിൽ ഒക്കെ ആശ്വസിപ്പിച്ചു.എന്നും കൂടെ ഉണ്ടാകുമെന്ന ഉറപ്പും നൽകി.ഇപ്പോൾ,നേരിടേണ്ടി വരുന്ന ഇത്തരം സന്ദർഭങ്ങളുമായി കൂട്ടിനോക്കിയാൽ,നിങ്ങളുടെ ഈ സൈബർ ബുള്ളിംഗ്‌ ഒക്കെ എത്രയോ നിസ്സാരം!ആ നിലയ്ക്കേ,ഇതിനെയൊക്കെ കാണുന്നുമുള്ളൂ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

 കേരളത്തിന് ഒരു കൈ സഹായം

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

'ശ്യാം കുമാര്‍ അമ്പരപ്പിച്ചു'; ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ'ശ്യാം കുമാര്‍ അമ്പരപ്പിച്ചു'; ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ

English summary
Kerala floods;PV Anwar facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X