ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു: നീണ്ട അഞ്ച് മണിക്കൂർ..
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാൽ വീണ്ടും ഹാജാരാകാൻ നിർദേശിച്ചിട്ടുണ്ട്. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചിട്ടുള്ളത്. എം ശിവശങ്കറിന്റെ മൊഴി പരിശോധിച്ച ശേഷമായിരിക്കും കേന്ദ്ര ഏജൻസി തുടർ നടപടികൾ സ്വീകരിക്കുക. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തിട്ടുള്ളത്.
കാർഡ് ഉപയോഗിച്ച് പണം തട്ടാൻ മുംബൈ സംഘം: വലയിലാക്കി പോലീസ്, 'ഒത്തുതീർപ്പിൽ' വിട്ടയച്ചു!
വീണ്ടും വിളിപ്പിക്കും
ചോദ്യം ചെയ്യലിനായി ഹാജരാവാൻ എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ശിവശങ്കർ ചോദ്യം ചെയ്യലിനെത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ആദ്യം ശിവശങ്കർ നൽകിയ വിവരങ്ങൾ വിശ്വസനീയമല്ലാത്തതിനാലാണ് വീണ്ടും വിളിപ്പിച്ചതെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസിൽ നേരത്തെ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ എൻഫോഴ്സ്മെന്റ് ചോദ്യം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
ലോക്കറും ബാങ്ക് അക്കൌണ്ടും
സ്വപ്ന
സുരേഷിന്റെ
തിരുവനന്തപുരത്തെ
രണ്ട്
ബാങ്ക്
ലോക്കറുകളിൽ
നിന്നായി
ഒരു
കോടി
രൂപയും
ഒരു
കിലോ
സ്വർണ്ണവും
എൻഐഎ
സംഘം
കണ്ടെത്തിയിരുന്നു.
ഇതിൽ
സ്വർണ്ണം
തനിക്ക്
സമ്മാനമായി
ലഭിച്ചതാണെന്ന്
കോടതിയിൽ
വാദിച്ച
സ്വപ്ന
ഇത്
സമർത്ഥിക്കുന്ന
തെളിവുകളും
സമർപ്പിച്ചിരുന്നു.
പണം
തനിക്ക്
ലൈഫ്
മിഷൻ
പദ്ധതിയ്ക്ക്
കമ്മീഷനായി
ലഭിച്ചതാണെന്നും
സ്വപ്ന
വെളിപ്പെടുത്തിയിരുന്നു.
എന്നാൽ
സ്വപ്നയുടേയും
ശിവശങ്കറിന്റെ
ചാർട്ടേർഡ്
അക്കൌണ്ടിന്റെയും
പേരിലാണ്
ലോക്കർ
ആരംഭിച്ചിട്ടുണ്ട്.
ശിവശങ്കറിന്റെ
നിർദേശം
അനുസരിച്ചാണ്
ലോക്കർ
ആരംഭിച്ചിരുന്നതെന്ന്
ചാർട്ടേർഡ്
അക്കൌണ്ടന്റ്
എൻഐഎയ്ക്ക്
മൊഴി
നൽകുകയും
ചെയ്തിരുന്നു.
ഇതോടെയാണ്
എൻഫോഴ്സ്മെന്റും
ശിവശങ്കറിനെ
ചോദ്യം
ചെയ്യുന്നത്.
ശിവങ്കറുമായി
അടുത്ത
ബന്ധമാണ്
തനിക്കുള്ളതെന്നും
സ്വപ്ന
എൻഫോഴ്സ്മെന്റിന്
കഴിഞ്ഞ
ദിവസം
മൊഴി
നൽകിയിരുന്നു.
കസ്റ്റംസും എൻഐഎയും
കസ്റ്റംസ് ഒരു തവണയും എൻഐഎ രണ്ട് തവണയുമാണ് സ്വർണ്ണക്കടക്ക് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുള്ളത്. ആദ്യം തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചും രണ്ട് തവണ കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് വിളിപ്പിച്ചുമാണ് ചോദ്യം ചെയ്തത്. ജോലിയുടെ ഭാഗമായുണ്ടായിരുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായിരുന്നു താൻ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ നടന്നിരുന്ന പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്നാണ് എൻഐഎയോട് ശിവശങ്കർ വെളിപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നതായും ശിവശങ്കർ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പ്രതികൾ സ്വർണ്ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയത് വീഴ്ചയാണെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു. അതേ സമയം നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കർ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
അടുത്ത ബന്ധമെന്ന്
മുഖ്യമന്ത്രിയുടെ
മുൻ
പ്രിൻസിപ്പൽ
സെക്രട്ടറിയും
മുൻ
ഐടി
സെക്രട്ടറിയുമായിരുന്ന
എം
ശിവശങ്കറുമായി
അടുത്ത
ബന്ധമായിരുന്നു
ഉണ്ടായിരുന്നതെന്ന്
സ്വപ്ന
എൻഫോഴ്സ്മെന്റ്
ഡയറക്ടറേറിന്
മൊഴി
നൽകിയിട്ടുണ്ട്.
സ്വപ്നയുടെ
വ്യക്തിത്വത്തെക്കുറിച്ച്
ശിവശങ്കറിന്
കൃത്യമായ
ധാരണയുണ്ടായിരുന്നുവെന്നും
എൻഫോഴ്സ്മെന്റ്
വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ
ഓഫീസിലും
തനിക്ക്
നല്ല
സ്വാധീനമുണ്ടായിരുന്നതായി
സ്വപ്ന
മൊഴി
നൽകിയിരുന്നതായി
എൻഫോഴ്സ്മെന്റ്
വ്യക്തമാക്കി.
2018ൽ
കേരളത്തിൽ
പ്രളയമുണ്ടായതിന്
പിന്നാലെ
പ്രളയ
സഹായം
സ്വരൂപിക്കുന്നതിനായി
ശിവശങ്കർ
യുഎഇയിലേക്ക്
പോയപ്പോൾ
സ്വപ്ന
സുരേഷ്
ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതായും
എൻഫോഴ്സ്മെന്റ്
സംഘം
ഇതോടൊപ്പം
കണ്ടെത്തിയിട്ടുണ്ട്.
നാല് പേർ കൂടി പിടിയിൽ
യുഎഇ
ഡിപ്ലോമാറ്റിക്
ബാഗേജിൽ
സ്വർണ്ണം
കടത്തിയ
കേസിൽ
നാല്
പേരെക്കൂടി
എൻഐഎ
ഇന്ന്
അറസ്റ്റ്
ചെയ്തിരുന്നു.
മലപ്പുറം
സ്വദേശികളായ
അൻവർ
ടിഎം,
ഹംസദ്
അബ്ദു
സലാം,
ഹംജദ്
അലി,
കോഴിക്കോട്
സ്വദേശിയായ
സംജു
എന്നിവരാണ്
അറസ്റ്റിലായത്.
കസ്റ്റംസ്
നേരത്തെ
തന്നെ
ഈ
പ്രതികളുടെ
അറസ്റ്റ്
രേഖപ്പെടുത്തിയിരുന്നു.
സ്വർണ്ണക്കടത്ത്
കേസിൽ
ഇതിനകം
20
പേരാണ്
അറസ്റ്റിലായിട്ടുള്ളത്.
കസ്റ്റംസിന്
പുറമേ
എൻഐഎയും
എൻഫോഴ്സ്മെന്റും
സ്വർണ്ണക്കടത്ത്
കേസിൽ
അന്വേഷണം
നടത്തിവരുന്നുണ്ട്.
കുടുതൽ അറസ്റ്റ്
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പിടി, എ എം ജലാൽ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ സംജു, ഹംജദ് അലി, മുഹമ്മദ് അൻവർ, ഹംസജ് അബ്ദു സലാം എന്നിവരെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് സ്വർണ്ണം കടത്താൻ പണം നൽകിയത് ഇവരാണെന്ന് എൻഐഎ ഇതിനകം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കുടുതൽ അറസ്റ്റും ഉണ്ടാകുമെന്നാണ് വിവരം. ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഈ സംഘം 21 തവണ സ്വർണ്ണം കടത്തിയെന്നാണ് എൻഐഎയുടെ നിഗമനം.