'മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയില്‍; അല്ലെങ്കില്‍ വീരപ്പന്മാരുടെ സഹായി'
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളി സങ്കേതമായി മാറിയിരിക്കുകയാണെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
ഒന്നുകില്‍ മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയിലാണ്. അല്ലെങ്കില്‍ അദ്ദേഹം വീരപ്പന്മാരെ സഹായിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മനസാക്ഷി സൂക്ഷി സൂക്ഷിപ്പുക്കാരനും ഈ ഇടപാടില്‍ പ്രതിയാണ്. ഇത് വൈകാതെ പുറത്ത് വരും. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെട്ട സ്വപ്ന സുരേഷിന്റെ അധാര്‍മ്മിക ഇടപെടലുകളില്‍ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുമംായി ബന്ധപ്പെട്ട് എന്ത് അധര്‍മ്മ പ്രവര്‍ത്തനം നടന്നാലും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നാണ് സോളാര്‍ കേസ് കാലത്ത് മുഖ്യമന്ത്രി പ്രസംഗിച്ചിട്ടുള്ളത്. അത് സിപിഎം നേതാക്കള്‍ ഏറ്റ് പറഞ്ഞിട്ടുള്ളതുമാണ്. പറഞ്ഞവാക്കില്‍ ഉറച്ച് നില്‍ക്കുകയും സ്വപ്നയുടെ ഇടപെടലിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിക്ക ഒഴിഞ്ഞുമാറാന്‍ കഴിയുമോ? ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ? നിഷേധിക്കുമോയെന്നും ഗോപാലകൃഷ്ണന് ചോദിക്കുന്നു.
നിലവില്‍ കൊണ്ട് വന്നിട്ടുള്ള സ്വര്‍ണ്ണം ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി ചിലവഴിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത കേന്ദ്ര ഏജന്‍സിക്ക് മാത്രമല്ല, ആഭ്യന്തര വകുപ്പിനും ഉണ്ടെന്നും മുഖ്യമന്ത്രി ഈ ചുമതല ഏറ്റെടുക്കുമോയെന്നും ഗോപാലകൃഷ്ണന് ചോദിക്കുന്നു. സപ്നയുടെ ഇടപെടലുമായി ബന്ധപ്പെട്ട് എന്തെല്ലാം ഇടപെടലുകള്‍ ഇത് വരെ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉടായിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും ഗോപാലകൃഷ്ണന് ആരോപിച്ചു.
സംഭവത്തില്‍ ഇതിനകം തന്നെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ശം മുന്നോട്ട് വെക്കുന്നത്.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് അന്വേഷണം തനിക്ക് നേരെ നീങ്ങുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി അഴിമതികള്‍ ഇനിയും പുറത്ത് വരാനുണ്ട്. ശിവശങ്കറിനെ മാറ്റിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി!











Click it and Unblock the Notifications